Wednesday, June 20, 2012

Start ... Action ...!!! - Part 2



Part 2
Part 1 വായിക്കാത്തവര്‍ ഇവിടെ Click ചെയ്യു


കോപം കൊണ്ട് വിറച്ച ദിലീപിനെ പ്രൊഡ്യൂസര്‍ അനുരാജ് സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. ഒരു തരത്തിലും ദിലീപ്‌ ഒത്തുതീര്‍പ്പിന് തയാറായില്ല. ഒടുവില്‍ ‘ആന വശീകരണം – പത്തു തന്ത്രങ്ങള്‍ ‘ എന്ന പുസ്തകം കൊടുത്തു അവനെ മെരുക്കി. രംഗം ശാന്തമായപ്പോള്‍ സ്വാമി മെല്ലെ പുറത്തു വന്നു.
“ മീന്‍ അച്ചാര്‍ കൊണ്ട് വന്നോടാ ?” അവന്‍ അനിയനോട് ചോദിച്ചു.
“ അച്ചാറോ ?” ബിജോയി അടുക്കളയില്‍ നിന്നും തല നീട്ടി പുറത്തേക്കു നോക്കി.

**************************
തുടക്കത്തിലേ സംഘര്‍ഷം എല്ലാം മാറി സീരിയല്‍ നിര്‍മ്മാണം മുന്നോട്ടു പോകാനുള്ള തീരുമാനം ആയി. പാട്ടുകള്‍ ചിട്ടപെടുത്തുവനായി അസി (ആനൂ ചന്ദ്രന്‍) ഗിറ്റാര്‍ കയ്യിലെടുത്തു.
“ രവീന്ദ്രന്‍ മാഷിനെ പോലെ ഉള്ളവര്‍ വല്യ തടി പെട്ടി വച്ചാ മൂസിക്‌ ചെയ്യുന്നത്” ബിജോയി ആരോടെന്നില്ലാതെ പറഞ്ഞു.
“ തടി പെട്ടി അല്ലേടാ ഹാര്‍മോണിക്ക... അതാണ്‌ അതിന്‍റെ പേര് “ ചാണ്ടി അവനെ തിരുത്തി.
“ ഹാര്‍മോണിയം” ... അസി എല്ലാവരെയും രൂക്ഷമായി നോക്കി കൊണ്ട് വീണ്ടും തിരുത്തി. “ ഇത് എന്റെ സ്റ്റൈല്‍ .. സൗകര്യം ഉണ്ടെങ്കില്‍ മതി ... ഈ ബ്ലഡി ഗള്‍ഫുകാരുടെ പാട്ട് കിട്ടിയിട്ട് വേണ്ടാ എനിക്ക് കഞ്ഞി കുടിക്കാന്‍... “
സ്വാമി ഓടി വന്നു അവന്റെ വാ പൊത്തി “ എടാ ദോഷമാ, അങ്ങനോന്നും പറയരുത്”
ദിലീപ്‌ പാട്ടുകള്‍ അനുരാജിന്‍റെ കയ്യില്‍ കൊടുത്തു ... അനുരാജ് അത് അസിക്ക് കൈമാറി.
അവന്‍ ആദ്യത്തെ കവിത മൂന്നു  വരി വായിച്ചു, പിന്നെ ഒന്നുകൂടി വായിച്ചിട്ട് ദിലീപിനെ അടിമുടി ഒന്ന് നോക്കി:
“പണ്ട് നമ്മള്‍ പാടിയോരാ സംഘ ഗാനം ...
ഇന്ന് നമ്മളെല്ലാം ഓര്‍ക്കുന്നു കുളിരോടെ
എന്റെ ഖല്ബിലാകെ പൂക്കുന്നു പ്ലാവിന്‍ തോട്ടം ...”
അസി ഗിറ്റാര്‍ എടുത്തു മെല്ലെ മൂളി ... ത ണ നാ ... റീ ... ഒക്കെ ... നോക്കാം ...
“അല്ലിയാമ്പല്‍ ... തനാനാനാ തനാനാ വെള്ളം
താനാ നമ്മളോന്നായി തനാനാനാ തനാനാന
താനാ തന താനാ അനുരാഗ തനാനാന  ... “
“സൂപ്പര്‍ “ ... പ്രൊഡ്യൂസര്‍ കൈ കൊട്ടി ചിരിച്ചു.
ദിലീപ്‌ എല്ലാവരുടെയും മുഖത്ത് മാറി മാറി നോക്കി ... ഇല്ല കുഴപ്പമില്ല ... ആര്‍ക്കും ഒരു സംശയവും ഇല്ല. അസി അവനെ നോക്കി ഒന്ന് ചുമച്ചു ... പിന്നെ രണ്ടു ചുമച്ചു. ദിലീപ്‌ അസിയെ വിളിച്ചു അകത്തു പോയി. അല്‍പ്പം കഴിഞ്ഞു രണ്ടു പേരും തോളത്തു കൈ ഇട്ടു ഇറങ്ങി വന്നു.

***********************
“ഷൂട്ടിംഗ് സലാലയില്‍ നടത്താം, അവിടെ ആകുമ്പോള്‍ കേരളം പോലെ തോന്നിക്കും” ചാണ്ടി നിര്‍ദ്ദേശിച്ചു. അത് ശരിയാ എല്ലാരും സമ്മതിച്ചു.
എല്ലാവരും രണ്ടു മാസത്തെ ലീവ് എടുത്തു സലാലയിലേക്ക് തിരിച്ചു.
ആദ്യ ഷോട്ട് നായകന്‍ 100 പട്ടിണി പാവങ്ങള്‍ക്ക് സൗജന്യമായി iPhone നല്‍കുന്നതായിരുന്നു. വെള്ള ലെക്സസ് കാറില്‍ വന്നിറങ്ങുന്ന  നായകന്‍ ഡോര്‍ തുറന്നു കാറില്‍ ചാരി നിന്ന് ഗണ്മാന്‍ കൊടുക്കുന്ന iPhone-കള്‍ ഓരോന്നായി അകലെ നില്‍ക്കുന്ന പാവങ്ങള്‍ക്ക് എറിഞ്ഞു കൊടുക്കുന്നു – അത് നേരെ അവരുടെ കൈകളില്‍ തന്നെ വീഴുന്നു. അതെ സമയം തന്നെ ഫോണ്‍ ഓണ്‍ ആകുന്നു... “ നായകന്‍ ...  ഷാജി നായകന്‍ ... “ എന്ന പാട്ടും, കൈകള്‍ കെട്ടി സ്ലോ മോഷനില്‍ തല തിരിക്കുന്ന ആജാനുബാഹുവായി നില്‍ക്കുന്ന നായകന്‍റെ വീഡിയോയും ഒപ്പം iPhone-ല്‍ പ്ലേ ആകുന്നു.
നായകനായി അനുരാജ് എല്ലാം മറന്നു അഭിനയിച്ചു. ഗണ്മാന്‍ ആയി അഭിനയിച്ചത് പ്രതോഷ്‌ ആണ്. ആ ഒരു സീനിനു വേണ്ടി അവനെ നാട്ടില്‍ നിന്നും വരുത്തി.
“ ഈ രംഗം കണ്ടു കുടുബ പ്രേക്ഷകര്‍ കൊരിത്തരിക്കും” അനുരാജ് ഉറക്കെ പറഞ്ഞു.
“ ത്ഫൂ ... “ അസി നീട്ടി തുപ്പി.
“ വായില്‍ ഈച്ച കയറി”. സ്വാമി ദയനീയമായി നോക്കിയപ്പോള്‍ അവന്‍ പറഞ്ഞു.
“ ഇന്ന് ഇത്രയും മതി “ ഡയറക്ടര്‍ സുദീപ്‌ പറഞ്ഞു. “ Pack Up” .
വൈകുന്നേരത്തോടെ നായിക എത്തി. ഷൂട്ടിംഗ് നീട്ടി വയ്ക്കാന്‍ പറ്റാത്തത് കൊണ്ട് നിഷു എന്ന നായികയെ എമര്‍ജന്‍സി ടിക്കറ്റ്‌ എടുത്തു നാട്ടില്‍ നിന്നും വരുത്തുകയായിരുന്നു.

**********************
അടുത്ത ദിവസം ഗാന രംഗം ആയിരുന്നു ചിത്രീകരിക്കേണ്ടത്. നായിക വാഴത്തോട്ടത്തില്‍ കസവ് സാരി ഉടുത്തു വാഴക്കു ചുറ്റും കറങ്ങുന്നതാണ് രംഗം.
അഞ്ചു വാഴ ഒടിഞ്ഞു വീണിട്ടും ക്യാമറ മാന്‍ പാച്ചു ഒക്കെ പറഞ്ഞില്ല.
ഡയറക്ടര്‍ അസ്വസ്ഥനായി.
പ്രൊഡ്യൂസര്‍ അസ്വസ്ഥനായി
അസി അസ്വസ്ഥനായി... എന്ന് കണ്ടപ്പോള്‍ സ്വാമി അവന്റെ വായില്‍ വാഴപ്പഴം തള്ളി കയറ്റി.
“എന്താടാ പ്രശ്നം ?” ഡയറക്ടര്‍ ക്യാമറാമാനോട് ചോദിച്ചു .
“പതിയുന്നില്ല ... നായിക ക്യാമറയില്‍ പതിയുന്നില്ല... ലെന്‍സ്‌ മാറ്റി നോക്കി ... ഫ്രെമില്‍ ഒതുങ്ങുന്നില്ല ... കുറച്ചു വണ്ണം കുറഞ്ഞ നായിക ആണെങ്കില്‍ ....” ക്യാമറ മാന്‍ പറഞ്ഞു.
“ഒരു കാര്യം ചെയ്യ് ... ഇത് നമുക്ക് ലോങ്ങ്‌ ഷോട്ട് ആക്കാം ... നീ ക്യാമറാ അപ്പുറത്തെ തോട്ടത്തില്‍ വൈ ... പിന്നീട് നായികയുടെ മുഖം മാത്രം ക്ലോസ് അപ്പ് എടുക്കാം.” സ്വാമി പരിഹാരം നിര്‍ദ്ദേശിച്ചു.
എല്ലാവരുടെയും മുഖം തെളിഞ്ഞു.
പിന്നീട് ആ രംഗം ക്യാമറയില്‍ പകര്‍ത്തിയത്‌ സ്വാമിയാണ്. അങ്ങനെ ഏഴാമത്തെ വാഴ കൂടി ഒടിഞ്ഞപ്പോള്‍ സീന്‍ ഓക്കേ ആയി.
പാച്ചു വീണ്ടും ക്യാമറയുടെ പിന്നില്‍ വന്നു. അടുത്ത രംഗം നായിക കറിവേപ്പിന്റെ ചുവട്ടില്‍ നിന്നും തെങ്ങിന്റെ ചുവട്ടിലേക്ക് ചിരിച്ചു കൊണ്ട് നടന്നു വരുന്നതാണ്.
നാല് തവണ എടുത്തിട്ടും അത് ശരി ആയില്ല... ഓരോ തവണയും നായിക കല്ലിലും മടലിലും തട്ടി വീണു. “നിഷു, what happened?” സംവിധായകന്‍ അടുത്ത് വന്നു ചോദിച്ചു. “ സര്‍ , ഞാന്‍ നടന്നു കഴിഞ്ഞു ചിരിച്ചാല്‍ മതിയോ?”
“പോരാ പോരാ ... ചിരിച്ചു കൊണ്ട് നടന്നു വരണം”
നായികയുടെ കണ്ണ് നിറഞ്ഞു.
“എന്താ നിഷു? എന്തിനാ കരയുന്നത്?” പ്രൊഡ്യൂസര്‍ രംഗത്ത്‌ എത്തി.
“സര്‍ ....”
“പറയൂ നിഷൂ”
‘സര്‍, ചിരിക്കുമ്പോള്‍ എന്റെ കണ്ണുകള്‍ ചെറുതായി ചെറുതായി ഞാന്‍ ഒരു അന്ധയാകും സര്‍ ... അന്ധയാകും “ നായിക പൊട്ടിക്കരഞ്ഞു.
(തുടരും)

Tuesday, May 29, 2012

സ്മൃതി


      കലാലയ ജീവിതത്തിന്‍റെ ഓര്‍മ്മകള്‍ മനസിലേക്ക് കൊണ്ട് വന്ന ഒരു സംഭവം പറയാം. കഴിഞ്ഞ അവധിക്കു നാട്ടില്‍ പോയപ്പോള്‍ അപ്രതീക്ഷിതമായി അനുഭവിക്കാന്‍ കഴിഞ്ഞ സുഖമുള്ള ഒരു സംഭവം. സുഹൃത്തുക്കളും  ആയി പങ്കു വെക്കണോ എന്ന് ഒരു പാട് തവണ ആലോചിച്ചു, അവസാനം ഇത് ഇവിടെ എഴുതാന്‍ തക്ക ഒരു കാരണം ഉണ്ടായി. അത് ഞാന്‍ വഴിയെ പറയാം.

          ഒരു ദിവസം വീട്ടില്‍ നിന്നും തിരുവനതപുരത്ത് ഭാര്യയും, കുഞ്ഞും കൂടി പോകുന്ന വഴിയില്‍ കലാലയ ജീവിതത്തിലെ ഓര്‍മയും ഒപ്പം അതേപോലെ കലാലയ ജീവിതം അനുഭവിച്ചു കൊണ്ടിരിക്കുന്ന അഞ്ചു കുട്ടികളെയും പരിചയപ്പെടാന്‍ ഇടയായി.. പോകുന്ന വഴിക്ക് ഇടയ്ക്കു വച്ച് ഭാര്യ പറഞ്ഞു അവള്‍ക്കു മുട്ട പഫ്‌സ്‌ കഴിക്കണം എന്ന്. എനിക്ക് ആദ്യം അദ്ഭുതം തോന്നി, കാരണം സാധാരണ  അവള്‍ അങ്ങനെ പറയാറില്ല. അങ്ങനെ ഒരു ബേക്കറി കണ്ടപ്പോള്‍ ഞാന്‍ വണ്ടി നിര്‍ത്തി. ഞങ്ങള്‍ കുഞ്ഞുമായി കടയില്‍ കയറി. കയറി ചെല്ലുന്ന റൂമില്‍ നിന്നും അകത്തേക്കുള്ള റൂമില്‍ ഇരിക്കാം എന്ന് ഞങ്ങളോട് കടക്കാരന്‍ പറഞ്ഞു. അകത്തെ റൂമില്‍ നാലു ടേബിള്‍ ഒപ്പം  അതിനുള്ള കസേരകളും ഉണ്ടായിരുന്നു. അതില്‍ ഒരു ടേബിളിനു ചുറ്റും  ഒരു പയ്യനും രണ്ടു പെണ്‍കുട്ടികളും ഇരിക്കുന്നുണ്ടായിരുന്നു. കയറിയ പാടെ വാവ കടക്കുള്ളില്‍ ഓട്ടം തുടങ്ങി, ഒന്ന് രണ്ടു വട്ടം കുഞ്ഞു കൌണ്ടര്‍ വരെ പോയി, അവിടെ നിന്നും  പിടിച്ചു കൊണ്ടിരുത്തും, ഇതിനിടയില്‍ പഫ്‌സ്‌ ഓര്‍ഡര്‍ ചെയ്തു.

     പഫ്‌സ്‌ വരാന്‍  വെയിറ്റ് ചെയ്യുന്നതിന്റെ ഇടയില്‍ വീണ്ടും വാവ പുറത്തേക്കു ഓടി. ഞാന്‍ അവളെ എടുത്തു തിരിയുമ്പോള്‍ പുറത്തേക്കു നോക്കി, അവിടെ  റോഡിനു എതിര്‍ വശത്തായി മുകളിലേക്ക് കയറി പോകുന്ന വീതിയുള്ള കോണ്‍ക്രീറ്റ്‌ പടികള്‍ കാണാം, പടികള്‍ തുടങ്ങുന്നിടതായി ഒരു കലാലയത്തിന്റെ പേരുള്‍പ്പെടുന്ന ആര്ച്ചും. അവിടെ നിന്നും നോക്കിയാല്‍ മുകളിലേക്ക് പോകുന്ന പടികള്‍ മാത്രമേ കാണുകയുള്ളൂ. കോളേജിന്റെ പേരും ആ  സ്ഥലവും നിര്‍ഭാഗ്യവശാല്‍ ഞാന്‍ മറന്നു പോയി. അടുത്ത തവണ നാട്ടില്‍ പോകുമ്പോള്‍ തീര്‍ച്ചയായും വീണ്ടും അവിടെ പോകും, ആ സ്ഥലം ഞാന്‍ നിങ്ങള്ക്ക് പരിചയ പെടുത്തും.

    മകളുമായി വീണ്ടും  ഞാന്‍ അകത്തു കയറി ഇരുന്നു, അപ്പോളേക്കും ഭാര്യ പഫ്‌സ്‌ തിന്നു തുടങ്ങിയിരുന്നു, എനിക്ക് വലിയ താല്പര്യം തോന്നിയില്ല എങ്കിലും, ഭാര്യ പറഞ്ഞു “ നല്ല ടേസ്റ്റ് ഉണ്ട് കഴിക്കു”. അങ്ങനെ ഞാന്‍ അതിലൊരെണ്ണം ടേസ്റ്റ് ചെയ്തു, അവള്‍ പറഞ്ഞത് സത്യമായിരുന്നു  നല്ല ടേസ്റ്റ് ഉള്ള പഫ്‌സ്‌....എനിക്കറിയാം നിങ്ങള്‍ക്കൊക്കെ ആ  ടേസ്റ്റ് ഫീല്‍ ചെയ്യുന്നുണ്ടാവും എന്ന്. അതിന്റെ ഇടയ്ക്കു മോള് ആ  കുട്ടികള്‍ ഇരുന്ന ടേബിള്‍ അടുത്തേക്ക് പോയി, ആ  കുട്ടികള്‍ അവളെ വിളിക്കാനും അവളോട്‌ സംസാരിക്കാനും തുടങ്ങി, ഇതിന്റെ ഇടയ്ക്കു ഞാന്‍ ആ     കുട്ടികള്‍ പറയുന്നത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അതിന്റെ കാര്യം കടയില്‍ ഉണ്ടാരുന്ന ചേട്ടന്‍ അവരുമായി നല്ല ജോളി ആയിരുന്നു, ഇടയ്ക്കു അയാള്‍ അവരോടു തമാശ പറയുന്നുണ്ടായിരുന്നു. അവര്‍ മൂന്നു പേരും കൂടി ഒരു ഐസ് ക്രീം ആയിരുന്നു കഴിച്ചു കൊണ്ടിരുന്നത്. ഇടക്കൊരു കുട്ടി പറയുന്നത് കേട്ടു സമയം ആയിരുന്നേല്‍ വീട്ടില്‍ പോകരുന്നു, നല്ല വിശക്കുന്നു  എന്ന്. അപ്പോള്‍ എന്റെ മനസ്സില്‍ ലാനയും, town bakery ഉം ഒക്കെ കടന്നു വന്നു. പല ദിവസങ്ങളിലും ഒരു ഡ്രിങ്ക്സ് വാങ്ങി പകുത്തു കുടിച്ചതും ഒക്കെ ഓര്മ വന്നു. അങ്ങനെ ഓര്‍മ്മകള്‍ മനസ്സില്‍ കൂടി കടന്നു പോകുമ്പോള്‍ മോള് വീണ്ടും counter  അടുത്തേക്ക് ഓടി പോയി. അവളെ എടുക്കാന്‍ വേണ്ടി  ഞാന്‍ അങ്ങോട്ട്‌ ചെന്നപ്പോള്‍ രണ്ടു പെണ്‍കുട്ടികള്‍ പുറത്തു നിന്നും കയറി വന്നിട്ട് കൌണ്ടറില്‍ നിന്ന ചേട്ടനോട് പറഞ്ഞു “ചേട്ടാ ഒരു ജ്യൂസ്‌ ഉം രണ്ടു പഫ്സും രണ്ടു സ്ട്രോയും . അതും പറഞ്ഞു അകത്തേക്ക് കയറി. അപ്പോളാണ് അവര്‍ അകത്തിരിക്കുന്ന കുട്ടികളെ കണ്ടത്, വേഗം അതിലൊരു പെണ്‍കുട്ടി തിരിച്ചു കൌണ്ടര്‍ അടുത്ത് ചെന്നിട്ട് പതുക്കെ പറഞ്ഞു ചേട്ടാ ഇപ്പോള്‍ പറഞ്ഞ ഓര്‍ഡര്‍ വേണ്ട എന്ത് വേണം എന്ന് ഞാന്‍ പറയാം. അവര്‍ അകത്തു കയറിയപ്പോള്‍ നേരത്തെ അവിടെ ഇരുന്നതില്‍ ഒരു കുട്ടി ചോദിച്ചു.  “ നിങ്ങള്‍ ക്ലാസ്സ്‌ കട്ട്‌ ചെയ്തോ, മറ്റേ കുട്ടി പറഞ്ഞു ഇവള്‍ക്ക് തല വേദനിക്കുന്നു എന്ന് പറഞ്ഞു, അപ്പോള്‍ ഞങ്ങള്‍ ഇറങ്ങി പോന്നു. strike കാണും എന്ന് കരുതി ഞങ്ങളും ഫുഡ്‌ കൊണ്ട് വന്നില്ല. അപ്പോള്‍ കടയിലെ ചേട്ടന്‍ വന്നിട്ട് പറഞ്ഞു എല്ലാര്ക്കും പഫ്‌സ്‌ എടുക്കട്ടെ. ഇത് കേട്ടു വന്നതില്‍ ഒരു കുട്ടി പറഞ്ഞു “ അയ്യോ ചേട്ടാ ചതിക്കല്ലേ, ഇനി ഈ മാസം പോക്കറ്റ്‌ മണി കിട്ടില്ല. ഇപ്പോള്‍ തന്നെ പൈസ ഇല്ല അപ്പോളാണ്. “ അപ്പോള്‍ നേരത്തെ ഇരുന്ന കുട്ടികള്‍ പറഞ്ഞു ഡാ നിങ്ങള്‍ വാങ്ങി കഴിക്കു ഞങ്ങള്‍ കഴിച്ചതാ, അത് മനസിലായി നിങ്ങള്‍ മൂന്നുപേരും കൂടി  കഴിച്ചത് ഈ ഒരു ഐസ്ക്രീം ആയിരിക്കും. ഒരു കാര്യം ചെയ്യാം രണ്ടു ജ്യൂസ്‌ വാങ്ങാം. അങ്ങനെ അവര്‍ പൈസ അഡ്ജസ്റ്റ് ചെയ്തു എന്തൊക്കെ വാങ്ങാം എന്ന് ചര്‍ച്ച ചെയ്തു കൊണ്ടിരുന്നു.
         ഇതൊക്കെ കണ്ടും കേട്ടും ഞാനും ഭാര്യയും പരസ്പരം നോക്കി, അപ്പോള്‍ അതില്‍  ഒരു കുട്ടി മറ്റുള്ളവരോട് പറഞ്ഞു പതുക്കെ പറഞ്ഞു  അവര്‍ ശ്രദ്ധിക്കുന്നുണ്ട്. ആ കുട്ടി വിചാരിച്ചു കാണും ഇനി നമുക്കും കൂടി ജ്യൂസ്‌ ഷെയര്‍ ചെയ്യേണ്ടി വരുമോ എന്ന്. ഞാന്‍ പതുക്കെ ഭാര്യയോട്‌ പറഞ്ഞു കോളേജില്‍ വച്ച് ഞങ്ങളും ഇതുപോലെ ഒക്കെ ആയിരുന്നു, ആ  ഓര്‍മ്മകള്‍ മനസ്സില്‍ കടന്നു വന്നു, അവ ഞാന്‍ ഭാര്യയോട്‌ പറയുകയും ചെയ്തു. എനിക്ക് തോന്നുന്നു ഈ  കുട്ടികള്‍ കഴിക്കുന്ന പൈസ ഞാന്‍ കൊടുത്താലോ എന്ന്, അപ്പോള്‍ ഭാര്യ പറഞ്ഞു, അങ്ങനെ തോന്നുന്നെങ്കില്‍ കൊടുക്ക്‌. നല്ലതാണു. പക്ഷെ എനിക്ക് അവരോടു അത് ചോദിയ്ക്കാന്‍ ഒരു മടി തോന്നി. ഇങ്ങനെ പല ആലോചനകള്‍ നടക്കുന്നതിന്‍റെ ഇടയില്‍ മകള്‍ അവരുമായി കമ്പനി ആയി, ഒരു കുട്ടി അവളെ എടുത്തു മടിയിലിരുത്തി. അപ്പോള്‍ ഞാന്‍ ഭാര്യയോട്‌  പറഞ്ഞു നീ  അവരോടു ചോദിക്ക് പണം നമ്മള്‍ കൊടുക്കാം, എന്താ വേണ്ടത് എന്ന് വച്ചാല്‍ വാങ്ങി കഴിക്കു  എന്ന്. ഭാര്യ ആദ്യം വിസമ്മതിച്ചു എങ്കിലും പിന്നെ അവള്‍ ചോദിക്കാം എന്ന് പറഞ്ഞു, ഞാന്‍ ചോദിക്കുന്നതിലും നല്ലത് അവള്‍ ചോദിക്കുന്നതല്ലേ എന്ന് ഞാന്‍ പറഞ്ഞു. അവസാനം അവള്‍ ഒരു വിധം  അവരോടു പറഞ്ഞു നിങ്ങള്ക്ക് സ്നാക്സ്‌ ഓഫര്‍ ചെയ്യണം എന്നുണ്ട്, വിരോദം ഇല്ലെങ്കില്‍ നിങ്ങള്‍ കഴിക്കുന്ന ഫുഡ്‌ ന്‍റെ പൈസ ഞങ്ങള്‍ കൊടുക്കാം. അപ്പോള്‍ അവര്‍ ഒരേ സ്വരത്തില്‍ അത് നിഷേധിച്ചു , ഒരു കുട്ടി പറഞ്ഞു ഞങ്ങളുടെ കയ്യില്‍ പൈസ  ഉണ്ട്, വെറുതെ ഓരോന്ന് പറഞ്ഞതാ. ഭാര്യ വീണ്ടും  അവരെ നിര്‍ബന്ധിച്ചു, പക്ഷെ അവര്‍ തീര്‍ത്തും വേണ്ടാന്ന് പറഞ്ഞു,
     അപ്പോള്‍ എനിക്ക് മനസിലായി അവള്‍ സംഭവം കുളമാക്കും എന്ന്. ഞാന്‍ അവരോടു കാര്യം പറഞ്ഞു നിങ്ങളെ കണ്ടപ്പോളും, നിങ്ങള്‍ പറഞ്ഞത് കേട്ടപ്പോലും ഞാന്‍ എന്റെ കോളേജ് ജീവിതം ഓര്‍ത്തു പോയ്‌. പല ദിവസവും പൈസ ഉണ്ടാകില്ല കയ്യില്‍, ചില ദിവസങ്ങള്‍ ഇതുപോലെ ഷെയര്‍ ചെയ്താണ് ഡ്രിങ്ക്സ് ഉം സ്നാക്സും ഒക്കെ കഴിക്കുന്നത്‌. ഇപ്പോള്‍ ദൈവം സഹായിച്ചു പൈസ ഉണ്ട്. ഇനി ഒരിക്കലും ആ  ദിവസങ്ങള്‍ തിരികെ കിട്ടില്ല. ഇതൊക്കെ ഒരു നിയോഗമാണ് ഞങ്ങള്‍ ഇപ്പോള്‍ ഈ ഷോപ്പില്‍ കയറാനും നിങ്ങളെ കാണാനു ഒക്കെ. മറന്നു കിടനന്ന  കുറെ ഓര്‍മ്മകള്‍ എനിക്ക് നിങ്ങള്‍ തന്നു. അതുകൊണ്ടാണ് ഞങ്ങള്‍ ചോദിച്ചത്, മോശമായി ഒന്നും കരുതണ്ട. അപ്പോള്‍ കൂടെ ഉണ്ടായിരുന്ന കൂടുതല്‍ നേരവും ശാന്തനായി ഇരുന്ന പയ്യന്‍ പറഞ്ഞു, ചേട്ടാ എനിക്ക് മനസിലായി, പക്ഷെ... ഞാന്‍ പറഞ്ഞു ഇതില്‍ ഒരു പക്ഷേയും ഇല്ല. ഞങ്ങളുടെ ഒരു സന്തോഷത്തിനു വേണ്ടിയാണു. അപ്പോള്‍ വീണ്ടും ആ  പയ്യന്‍ പറഞ്ഞു എങ്കില്‍ ഞങ്ങള്‍ ഓരോ ജ്യൂസ്‌ കഴിക്കാം. ഞാന്‍ പറഞ്ഞു ഇനി നിങ്ങള്‍ ഒന്നും പറയണ്ട, ഞാന്‍ കടയിലെ ചേട്ടനെ വിളിച്ചു, ചേട്ടാ ഇവര്‍ക്ക് എന്താണ് ഇഷ്ടം എന്ന് ചേട്ടന് അറിയാം, ഓരോരുത്തര്‍ക്കും ഇഷ്ടമുള്ളത് കൊടുക്ക്‌. ചേട്ടന്റെ കണ്ണുകളില്‍ അപ്പോള്‍ ഞാന്‍ ഒരു ബിസിനസ്‌ കാരനെ കണ്ടു, എന്നാലും സാരമില്ല എന്ന് ഞാന്‍ കരുതി. ചേട്ടന്‍ അവര്‍ക്കൊക്കെ എന്തൊക്കെയോ കൊണ്ട് കൊടുത്തു.
     സത്യം പറയാം കൂട്ടുകാരെ അതില്‍ രണ്ടു പെണ്‍കുട്ടികള്‍ ശരിക്കും വിശന്നതയിരുന്നു, അവര്‍ പാവപ്പെട്ട വീട്ട്ടിലെ കുട്ടികള്‍ ഒന്നുമാവില്ല , പക്ഷെ നമുക്കറിയാമല്ലോ അവസ്ഥ, ഇപ്പോള്‍ പണ്ടത്തെ പോലെ അല്ല എങ്കിലും. പഠിക്കുന്ന സമയത്ത് വീട്ടില്‍ നിന്നും കിട്ടുന്ന പൈസക്ക് ലിമിറ്റ് ഉണ്ടല്ലോ. പ്രത്യേകിച്ച് middle class ഫാമിലി.  പ്രൈവറ്റ് ബസ്സിനു കൊടുക്കാനുള്ള ഒരു രൂപ മാത്രം പോക്കറ്റില്‍ ഇട്ടു കൊണ്ട് കോളേജ് ഇല്‍ പോകാനിറങ്ങിയ അനവധി ദിവസങ്ങള്‍ എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. അതൊന്നും ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയില്ല. ഒരു ദിവസം എന്‍റെ ക്ലാസ്സില്‍ ഉണ്ടായിരുന്ന ഒരു സുഹൃത്ത്‌ എന്നെ വിളിച്ചു കൊണ്ട് ലാനയില്‍ പോയി എനിക്ക് ഡ്രിങ്ക്സ് & സീഗ്നയും വാങ്ങി തന്നു...അടുത്ത ദിവസം അതെ സമയം ആയപ്പോള്‍ ആ  സുഹൃത്ത്‌ എന്നെ വിളിച്ചിട്ട് പറഞ്ഞു ഇന്ന് നിന്റെ ചിലവാണ് വരൂ ലനയില്‍ പോകാം എന്ന്. തിരിച്ചു വീട്ടില്‍ പോകാനുള്ള അമ്പതു പൈസ അല്ലാതെ ഒന്നും എന്‍റെ കയ്യില്‍ ഉണ്ടായിരുന്നില്ല. അന്നത്തെ എന്‍റെ മാനസിക അവസ്ഥ പറഞ്ഞറിയിക്കാന്‍ പറ്റില്ല. എന്നാല്‍ ചില ദിവസങ്ങളില്‍ ഏതെന്കിലും ബന്ധുക്കള്‍ ഒക്കെ വരുമ്പോള്‍ തരുന്ന പൈസ കൊണ്ട് വലിയ പണക്കാരനും അകരുണ്ടായിരുന്നു. ഇവ ഒക്കെ ആ അവസരത്തില്‍ എനിക്ക് ഓര്മ വന്നു.


    ആദ്യം ആ കുട്ടികള്‍ക്ക് ചമ്മല്‍ ഫീല്‍ ചെയ്തെങ്കിലും ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ അവര്‍ക്ക് അതെ അര്‍ത്ഥത്തില്‍ മനസിലായി കാണും. അതാകാം അവര്‍ പിന്നീട് സ്നേഹത്തോട് ഞങ്ങളുടെ ഓഫര്‍ സ്വീകരിച്ചത്.  ശരിക്കും എന്റെ കണ്ണ് നനഞ്ഞു പ്രിയ കൂട്ടുകാരെ. സത്യം എന്റെ ഭാര്യ ഒരിക്കലും പറയുന്നതല്ല, വഴിയില്‍ നിര്‍ത്തി എന്തെങ്കിലും കഴിക്കാം എന്ന്. എന്റെ വീട്ടില്‍ നിന്നും തിരുവനതപുരത്ത് അവളുടെ വീട്ടിലേക്കു പോകുമ്പോള്‍ വഴിയില്‍ എവിടെയും നിര്‍ത്തുന്നത് അവള്‍ക്കു ഇഷ്ടമല്ല. കാരണം എത്രയും വേഗം അവളുടെ അമ്മയുടെ അടുത്തെത്താന്‍ ആണ് അവള്‍ക്കിഷ്ടം. ശരിക്കും അത് ദൈവം കൊണ്ട് തന്ന ഒരു അവസരമായി  അതിനെ കാണുന്നു. ചിലപ്പോള്‍ വായിക്കുന്ന നിങ്ങള്ക്ക്  തമാശ പോലെ തോന്നാം. ഞാന്‍ ഇതൊരു വലിയ സംഭവം ആയി എഴുതിയിരിക്കുന്നു എന്ന്. എനിക്കിത് വലിയ ഒരു സംഭവം ആണ്, അത് ആ  കുട്ടികള്‍ കഴിച്ച പൈസ കൊടുത്തത് കൊണ്ടല്ല. അപ്പോള്‍ എനിക്കുണ്ടായ മാനസിക സന്തോഷം എത്ര വലുതായിരുന്നു എന്ന് പറഞ്ഞറിയിക്കാന്‍ വയ്യ. എന്റെ ഭാര്യക്ക്‌ അത് ശരിക്കും മനസിലായി എന്ന് തുടര്‍ന്നുള്ള  യാത്രയില്‍ അവളുടെ വാക്കുകളില്‍ കൂടി എനിക്ക് മനസിലായി.


ഞാന്‍ ആ  കുട്ടികളോട് പറഞ്ഞു ഇവിടെ പൈസ നോക്കണ്ട, ഇന്ന് നിങ്ങള്ക്ക് ഇവിടെ ഉള്ള എന്തും ഞാന്‍ വാങ്ങി തരും. അവരും ശരിക്കും സന്തോഷത്തോടെ ആണ് കഴിച്ചത്. ഇനി നേരത്തെ പറഞ്ഞ ആ  കാരണം പറയാം,  അതിലൊരു കുട്ടി കുറെ ദിവസങ്ങള്‍ക്ക് ശേഷം എനിക്ക് ഫേസ് ബുക്കില്‍ റിക്വസ്റ്റ് അയച്ചു. പക്ഷെ ഞാന്‍ അതിനെ accept ചെയ്തില്ലയിരുന്നു. കഴിഞ്ഞ ദിവസം ആ കുട്ടി എനിക്കൊരു മെസ്സേജ് അയച്ചു. “ആ സംഭവം മറന്നു പോയത് കൊണ്ടാണോ, അതോ ഫേസ് ഓര്‍കാത്തത് കൊണ്ടാണോ accept  ചെയ്യാത്തത് എന്ന് ചോദിച്ചു, അവര്‍ ഒരുമിച്ച് ഉള്ള സമയം ചിലപ്പോഴൊക്കെ ഞങ്ങളുടെ കാര്യം പറയാറുണ്ട് എന്ന് പറഞ്ഞു. അതുമല്ല ആ കടയിലെ ചേട്ടന്‍ ആരെങ്കിലും വണ്ടി കൊണ്ട് നിര്‍ത്തുമ്പോള്‍ അത് ഞങ്ങളാണോ എന്ന് ആകാംഷയോടെ നോക്കും എന്നും പറഞ്ഞതായി ആ കുട്ടി സൂചിപ്പിച്ചു. ഇങ്ങനെയാണ്” ചില കാര്യങ്ങള്‍ ഇങ്ങനെയാണ്, നാം പോലും അറിയാതെ നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്നതാണ്.

Note: തിരിച്ചു പോകുന്ന വഴിയില്‍ ഭാര്യ ചോദിച്ചു, ആ പിള്ളാര്‌ പേഴ്സ് കാലിയക്കാത്തത് കാര്യമായി എന്ന്.

Friday, February 17, 2012

ഒരു ഈ മെയില്‍ വിശേഷം.


ഇത് ഒരു പഴയ സംഭവം ആണ്.നാലഞ്ച് വര്‍ഷങ്ങള്‍ക്കു മുന്‍പാണ്‌, ഞാന്‍ ഇപ്പോള്‍ ജോലി ചെയ്യുന്ന കമ്പനിയില്‍ ജോയിന്‍ ചെയ്തു കുറച്ചു മാസങ്ങള്‍ക്ക് ശേഷം ഉണ്ടായ ഒരു സംഭവം ആണ്. ഞങ്ങള്‍ക്ക് ഒരു ഏഷ്യന്‍ രാജ്യത്തു നിര്‍മിതമായ കുറെ Industrial Inspection Equipment ഉണ്ട്. അവയില്‍ പലതും ചെറിയ കംപ്ലൈന്റ്സ് വരാറുണ്ട് ഞങ്ങള്‍ repair ചെയ്യാറുമുണ്ട്, നമ്മുടെ മാര്‍ക്കറ്റില്‍ കിട്ടുന്ന പാര്‍ട്സ് ആണ് വാങ്ങി ഇടുന്നത്. എന്നാല്‍ എപ്പോളും ഇത് നടക്കില്ല, കാരണം ചില പാര്‍ട്സ് കമ്പനി ഇ പ്രത്യേക ഉപകരണത്തിന് വേണ്ടി മാത്രം നിര്‍മ്മിക്കുന്നതാണ്. ഇതൊക്കെ നമ്മളില്‍ പലര്‍ക്കും അറിയാം എന്നെനിക്കറിയാം, എങ്കിലും കഥയിലേക്ക്‌ വരുന്നതിനു ഇത് പറയണം.അങ്ങനെ ഒരു ദിവസം അതിലൊരു മെഷീന്‍ കേടായി, അതിന്റെ ചില പാര്‍ട്സ് പോയതാണെന്ന് മനസിലായി. അത് കമ്പനിയില്‍ നിന്ന് മാത്രമേ കിട്ടു എന്നെനിക്ക് മനസിലായി. എങ്ങനെ അവരെ കോണ്ടാക്റ്റ് ചെയ്യും എന്ന് ഞാന്‍ അന്വേഷിച്ചു എന്റെ ഓഫീസില്‍ പലരോടും ചോദിച്ചു. എല്ലാരില്‍ നിന്നും എനിക്കറിയാന്‍ കഴിഞ്ഞത് അവര്‍ സപ്പോര്‍ട്ട് ചെയ്യാത്ത ഒരു കമ്പനി ആണെന്നാണ്. പക്ഷെ ഞാന്‍ ഇത് അങ്ങനെ വിടാന്‍ തീരുമാനിച്ചില്ല, എങ്ങനെ എങ്കിലും അവരെ കോണ്ടാക്റ്റ് ചെയ്യാന്‍ പറ്റിയാല്‍, പാര്‍ട്സ് കിട്ടി മെഷീന്‍ റെഡി ആക്കിയാല്‍ കിട്ടുന്ന ഗമ സ്വപ്നം കണ്ടു അവരുടെ വെബ്‌ സൈറ്റില്‍ കണ്ട ഒരു ഇ മെയില്‍ അഡ്രസ്‌ നോക്കി അതില്‍ വിശദ വിവരം പറഞ്ഞു മെയില്‍ അയച്ചു. ഒരാഴ്ചയായി, രണ്ടാഴ്ചയായി ഒരു വിവരവും ഇല്ല. സ്വപ്നം ഒക്കെ മറന്നു മറ്റു പണിയില്‍ ശ്രദ്ധ കേന്ദ്രികരിച്ച്‌... ഞാന്‍ എന്‍റെ ജോലി തുടര്‍ന്നു. അങ്ങനെ ഇരിക്കെ ഒരു ദിവസം എനിക്കൊരു മറുപടി കിട്ടി. മറുപടി ഇങ്ങനെ ആയിരുന്നു. Dear Mr. Muscat, We received your mail. We are forwarded it to translation. We will come back to you within 2 weeks. ആദ്യം ഞാനൊന്നു ഞെട്ടി, പിന്നെ ഞാന്‍ അവര്‍ക്ക് അയച്ച മെയില്‍ നോക്കി, തെറ്റൊന്നും ഇല്ല. പേരൊക്കെ എഴുതിയിട്ടുണ്ട്. പക്ഷെ അവര്‍ക്ക് മനസിലായത് പേരിന്റെ താഴെ എഴുതിയിരുന്ന 'Muscat" എന്ന ആളാണ് മെയില്‍ അയച്ചത് എന്നാണ്. അങ്ങനെ ഏഴെട്ടു മാസം കൊണ്ടാണ് എനിക്ക് വേണ്ടുന്ന പാര്‍ട്സ് എന്താണെന്നൊക്കെ അവര്‍ക്ക് മനസിലാക്കി കൊടുക്കാന്‍ കഴിഞ്ഞത്. പിന്നീട് എന്റെ ഒരു സുഹൃത്ത്‌ പറഞ്ഞു, ഈ രാജ്യത്തു പൊതുവേ ആര്‍ക്കും ഇന്ഗ്ലിഷ് അറിഞ്ഞു കൂടാ. ചെറിയ കമ്പനികള്‍ക്കൊക്കെ നമ്മള്‍ മെയില്‍ അയച്ചാല്‍ മറുപടി കിട്ടാന്‍ മാസങ്ങള്‍ വേണ്ടി വരും എന്ന്. സത്യം ആണോ എന്ന് എനിക്കറിയില്ല. കഥ ഇവിടെ തീരുന്നില്ല, ഇപ്പോള്‍ അവര്‍ ഞങ്ങളെ ശരിക്കും സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇപ്പോള്‍ 1hr ഉള്ളില്‍ അവര്‍ എനിക്ക് മറുപടി തരാറുണ്ട്. ആ മരുപടികളിലും ചെറിയ താമശകള്‍ ഉണ്ട്..അത് പിന്നെ എഴുതാം............

Tuesday, February 14, 2012

ഒരു വാലന്‍ന്റൈന്‍ വിശേഷം


ഇന്ന് വാലന്‍ന്റൈന്‍ ദിനം. ലോകമെങ്ങുമുള്ള കമിതാക്കള്‍ പരസ്പരം പറ്റുന്നതൊക്കെ കൈമാറി ആഘോഷിക്കുന്ന സുദിനം. പതിവ് പോലെ അല്ല അല്പം നേരത്തെ സുരേഷ് (പേര് കഥയ്ക്ക് വേണ്ടി മാത്രം) ഓഫീസിലേക്ക് പോകാന്‍ ഇറങ്ങി. മനസ് നിറയെ രാവിലെ ഫേസ് ബുക്കില്‍ വരന്‍ സാധ്യത ഉള്ള പ്രണയ സന്ദേശങ്ങള്‍ ആയിരുന്നു. അല്പം നേരത്തെ ഇറങ്ങിയതിനാല്‍ വഴിയില്‍ ഗതാഗത കുരുക്കൊന്നും കൂടാതെ ഓഫീസില്‍ എത്താന്‍ കഴിഞ്ഞു.സീറ്റില്‍ ഇരിക്കും മുന്നേ കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു "ഇന്നലെ ഓഫ്‌ ചെയ്യാതെ പോയാല്‍ മതിയായിരുന്നു" എന്ന് മനസ്സില്‍ ഓര്‍ത്തു. കമ്പ്യൂട്ടര്‍ ഓണ്‍ ആകാന്‍ എന്നതെതിലും കൂടുതല്‍ സമയം എടുക്കുന്നല്ലോ, ഒട്ടും ക്ഷമയില്ലല്ലോ എനിക്കെന്നു സ്വയം ചിന്തിച്ചു ഓണ്‍ ആയി വരുന്ന സ്ക്രീന്‍ നോക്കി ഇരുന്നു. തിടുക്കപ്പെട്ടു ഫേസ് ബുക്ക്‌ ഓപ്പണ്‍ ചെയ്തു. അപ്പോള്‍ പ്രത്യക്ഷ പെട്ട സ്ക്രീന്‍ കണ്ടപ്പോള്‍ ദേഷ്യം വന്നു Server not found, Firefox can't find the server at www.facebook.com. Mozilla-yude കുഴപ്പമാകും എന്ന് കരുതി ഗൂഗിള്‍ ഓപ്പണ്‍ ചെയ്തു. അവിടെയും സ്ഥിതി അത് തന്നെ. അപ്പോള്‍ ഒരു കാര്യം മനസിലായി ഇന്റര്‍നെറ്റ്‌ ഇല്ല എന്ന്. കേബിള്‍ ഊരുന്നു കുത്തുന്നു, സിസ്റ്റം റീസ്റ്റാര്‍ട്ട്‌ ചെയ്യുന്നു, അകെ ബഹളം. ഒന്ന് രണ്ടു പ്രാവശ്യം റീസ്റ്റാര്‍ട്ട്‌ ചെയ്ത ശേഷം വേണ്ടും ഒന്ന് കൂടി ഓഫ്‌ ചെയ്തു ഓണ്‍ ചെയ്യാന്‍ നോക്കിയപ്പോള്‍ സിസ്റ്റം ഓണ്‍ ആകുന്നില്ല. അപ്പോളാണ് നടുക്കുന്ന മറ്റൊരു സത്യം മനസ്സിലായത്, " കറന്റ്‌ പോയി". കുറച്ചു നേരം അവിടെ തന്നെ ഇരുന്നിട്ട് പുറത്തേക്കു ഇറങ്ങി അടുത്തുള്ള ബില്‍ഡിംഗ്‌ ലേക്ക് നോക്കി അവിടെയെങ്ങാനും കരണ്ടുണ്ടോ ആവൊ എന്ന് ചിന്തിച്ചു നില്‍ക്കെ ടൊയോട ഇന്നോവയില്‍ വന്ന പത്രക്കാരന്‍ പത്രം എന്‍റെ കയ്യില്‍ തന്നിട്ട് തിരിച്ചു പോയി. വെറുതെ അത് മരിച്ചു നോക്കിയാ എന്‍റെ മനസ്സില്‍ കൂടി ഒരു വെള്ളിടി വെട്ടി. ഒന്നാം പേജ് ഇല തന്നെ എഴുതിയെക്കുന്നു. ഹൈ voltage ലൈനില്‍ maintenance നടക്കുന്നതിനാല്‍ രാവിലെ ഏഴര മുതല്‍ വൈകിട്ട് മുന്നര വരെ കറന്റ്‌  ഉണ്ടാകില്ല എന്ന്. നഷ്ടപ്പെടാന്‍ പോകുന്ന ഒരു പ്രണയ ദിനത്തെ മനസ്സില്‍ ഓര്‍ത്താണ് സുരേഷ് എനിക്ക് ഫോണ്‍ ചെയ്തത് എന്നെനിക്ക് മനസിലായി. ഡാ അനു നിന്റെ ഓഫീസില്‍ കറന്റ്‌ ഉണ്ടോ? ഞാന്‍ ഓഫീസില്‍ എത്തിയില്ലട എട്ടു മണി ആകുന്നതല്ലേ ഉള്ളു. എന്താടാ കാര്യം. "ഡാ അനു എനിക്കൊരു ഉപകാരം ചെയ്യണം പകരം അടുത്ത ഓര്‍ഡര്‍ വരുമ്പോള്‍ നിനക്ക് ഞാന്‍ നല്ലൊരു discount തരാം". ഞാന്‍ പറഞ്ഞു "നീ കാര്യം പറയടാ". "ഞാന്‍ നിന്‍റെ ഓഫീസില്‍ വരം നേരിട്ട് പറയാം". ഞാന്‍ എത്തും മുന്നേ സുരേഷ് എന്‍റെ റൂമിന്റെ വാതില്‍ക്കല്‍ ഉണ്ടായിരുന്നു. അവന്‍ വിശദമായി കാര്യം പറഞ്ഞു, അവനു ഒരു മണിക്കൂര്‍ എങ്കിലും ഓണ്‍ലൈന്‍ ഇരിക്കണം. നിര്‍ബന്ധം സഹിക്ക വയ്യാതെ ഞാന്‍ അവനൊരു സെറ്റ്‌ അപ്പ്‌ റെഡി ആക്കി കൊടുത്തു. പക്ഷെ ഇത് ഞാന്‍ ബ്ലോഗില്‍ എഴുതും എന്ന് പറഞ്ഞിട്ടാണ് അവനൊരു സിസ്റ്റം അറേഞ്ച് ചെയ്തു കൊടുത്തത്. ഓരോരോ പ്രണയ പരാക്രമങ്ങളെ!.എന്ത് ചെയ്യാം. കൊതുകിനുമില്ലേ കൃമികടി...

Wednesday, December 14, 2011

മിക്കി മൗസ്


സുഹൃത്തുക്കളെ,

ഇന്ന് രാവിലെ സംഭവിച്ച ഒരു ചെറിയ കഥ പറയാം.
GM ന്‍റെ വീട്ടില്‍ നിന്നും ഒരു കാള്‍ വന്നു, അവിടെ വരെ അത്യാവശ്യമായി ഒന്ന് ചെല്ലണം. വിളിച്ചത് അവിടുത്തെ അതിബുദ്ധിമതിയായ വേലക്കാരി.ബുദ്ധിയുടെ കാര്യം നമുക്ക് പുറകെ പറയാം...അവരുടെ പറച്ചില്‍ കേട്ടപ്പോള്‍ എന്തോ അത്യാഹിതം സംഭവിച്ച പോലെ തോന്നി വണ്ടി എടുത്തു നൂറേന്നു വിട്ടു. ഗേറ്റില്‍ ചെന്നപ്പോള്‍ പേരൊന്നും അറിയത്തില്ല എന്‍റെ മൂന്നിരട്ടി വലുപ്പം ഉള്ള ഒരു പട്ടി ഉണ്ടവിടെ, എന്ത് ചെയ്തിട്ട് അകത്തു കടക്കാന്‍ സമ്മതിക്കുന്നില്ല. അവസാനം വേലക്കാരിയെ ഫോണില്‍ വിളിച്ചു അതിനെ കൂട്ടില്‍ കയറ്റിയ ശേഷമാണ് അകത്തു കടന്നത്. അകത്തു കയറിയതും വേലക്കാരി എന്നോട് പറഞ്ഞു madam പറഞ്ഞു "മിക്കി മൗസ്" കാണുന്നില്ല, അനുരാജ് നെ വിളിച്ചു പറഞ്ഞാല്‍ മതി അവന്‍ കൊടുത്തു വിടും എന്ന്. ഞാന്‍ അകെ confused ആയി. എനിക്കൊന്നും മനസിലാകാത്തത് കൊണ്ട് ഞാന്‍ വീണ്ടും ചോദിച്ചു എന്താണ് കാര്യം എന്ന്. അപ്പോള്‍ അവള്‍ പറഞ്ഞു കുട്ടികളുടെ റൂമില്‍ വച്ച് പോയി എന്നാ madam പറഞ്ഞത്. മിക്കി മൗസ് താഴെ വീണു പിന്നെ കാണുന്നില്ല. ഇപ്പോളും എനിക്കൊന്നും മാനസിലയില്ല എങ്കിലും കുട്ടികളുടെ റൂമില്‍ പോയി നോക്കാം എന്ന് കരുതി. വേലക്കാരി അമ്മച്ചിയും എന്‍റെ പുറകെ വന്നു, അവിടെ നിന്നും ഞാന്‍ എന്തെങ്കിലും അടിച്ചു മാറ്റി കൊണ്ട് പോകുമോ എന്ന് പേടിച്ചിട്ടാണോ എന്നറിയില്ല. എന്തായാലും റൂമില്‍ കയറിയപ്പോള്‍ അവരെന്നോട് പറഞ്ഞു കമ്പ്യൂട്ടര്‍ ടേബിള്‍ ന്‍റെ മുകളില്‍ നിന്ന മിക്കി മൗസ് താഴെ വീണത്‌.. ഇപ്പോളും താഴെ വീണ സദനം എന്താണ് എന്ന് മനസിലായില്ല എങ്കിലും ഞാന്‍ റൂം മുഴുവന്‍ മിക്കി മൗസ് കണ്ടെത്താനായുള്ള തിരച്ചില്‍ തുടങ്ങി. അവരും എനിക്കൊപ്പം തിരയാന്‍ തുടങ്ങി. അവര്‍ തിട്രയുന്നത് എന്താണെന്നു എനിക്കറിയില്ല, ഞാന്‍ തിരയുന്നത് എന്താണ് എന്ന് ഈശ്വരന് പോലും അറിയില്ല. അങ്ങനെ തിരച്ചില്‍ ഊര്‍ജിതമായി നടക്കുന്നു.

തിരച്ചിലിന്റെ ഇടയില്‍ പലവട്ടം ഞാന്‍ സംഭവം ക്ലിയര്‍ ചെയ്യാന്‍ വേലക്കരിയോടു ചോദിക്കുന്നുണ്ടായിരുന്നു. അവരുടെ വായില്‍ നിന്നും "മിക്കി മൗസ് താഴെ പോയി കാണുന്നില്ല" ഇതല്ലാതെ വേറെ ഒന്നും കിട്ടിയില്ല. ഇടയ്ക്കു ഞാന്‍ GM ന്‍റെ വൈഫ്‌ നെ വിളിക്കാന്‍ ശ്രമിച്ചു, പക്ഷെ അവര്‍ ഫോണ്‍ എടുക്കുന്നില്ല. അവസാനം എനിക്കൊരു ബുദ്ധി തോന്നി ഇനി കമ്പ്യൂട്ടറില്‍ സേവ് ചെയ്തു വച്ച മിക്കി മൗസ് ന്‍റെ കാര്ട്ടുന്‍ വല്ലതും delete ആയി പോയതാണോ. കമ്പ്യൂട്ടര്‍ ന്‍റെ മൗസ് ല്‍ കൈ വച്ചപ്പോള്‍ മനസ്സില്‍ ലഡ്ഡു പൊട്ടി. അത് വര്‍ക്ക്‌ ചെയ്യുന്നില്ല.......ഞാന്‍ പതിയെ വേലക്കാരിയെ നോക്കി, അവര്‍ അപ്പോളും കട്ടിലിന്റെ അടിയില്‍ മിക്കി മൗസ് ആയുള്ള തിരച്ചില്‍ തുടരുകയായിരുന്നു......അവരുടെ കാലില്‍ വീണു അനുഗ്രഹം വാങ്ങിയാലോ എന്ന് ഒരു നിമിഷം ആഗ്രഹിച്ചു പോയി. ഇ സമയം madam എന്നെ തിരിച്ചു വിളിച്ചു ഞാന്‍ എന്തേലും പറയും മുന്നേ അവര്‍ പറഞ്ഞു തുടങ്ങി " Anuraj see children computer mouse is not working, please send a mouse with someone" കൂടുതല്‍ ഒന്നും പറയാതെ ok മാത്രം പറഞ്ഞു ഫോണ്‍ കട്ട്‌ ചെയ്തു പതുക്കെ ഇറങ്ങി വണ്ടിയുടെ അടുത്തേക്ക് നടന്നു. അങ്ങനെ വെറുതെ തിരിച്ചു പോകാന്‍ മനസ് അനുവദിച്ചില്ല. തിരിച്ചു വീട്ടിനുള്ളില്‍ കയറി വേലക്കാരിയെ വിളിച്ചു, അവര്‍ അപ്പോളും മിക്കി മൗസ് നായുള്ള അന്വേഷണത്തില്‍ ആയിരുന്നു. ഞാന്‍ അവരോടു പറഞ്ഞു madam എന്നെ വിളിച്ചു റൂമില്‍ അല്ല പോയത് ഗാര്‍ഡന്‍ ല്‍ കുട്ടികള്‍ കളിക്കുമ്പോള്‍ ആണ് പോയത്, നിങ്ങള്‍ ഗാര്‍ഡന്‍ മുഴുവന്‍ തപ്പി നോക്കാന്‍ പറഞ്ഞു എന്ന് അവരെ ഒരു വിധത്തില്‍ പറഞ്ഞു മനസിലാക്കി. ഞാന്‍ പുറത്തിറങ്ങി വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തു തിരിക്കുന്ന സമയത്ത് ഗേറ്റ് ഇല കൂടി അകത്തേക്ക് നോക്കി...നമ്മുടെ പ്രിയങ്കരിയായ വേലക്കാരി ഗാര്‍ഡന്‍ ഇല "മിക്കി മൗസ്" ആയുള്ള തിരച്ചില്‍ തുടങ്ങി കഴിഞ്ഞിരുന്നു.......

Tuesday, December 13, 2011

പക്ഷിക്കൂട്ടിലെ കൂട്ടുകാരന്‍


ആ നല്ല കൂട്ടുകാര്‍ കാത്തിരുന്നു,
ഇന്നെകിലും വരും, ബ്ലോഗിന്‍റെ താളില്‍
ഒരു കഥ, ഒരു കവിത, ഒരു കൊച്ചു സൌഹൃദ കുറിപ്പ്

ഇല്ല വന്നില്ല, ഒരു വാക്കുരിയാടിയില്ല
എന്തേ മറന്നതോ, സൗഹൃദം മതിയാക്കിയതോ ?
ഒരു വാക്ക് കുറിക്കുവാന്‍ എന്തേ അവന്‍ മടിക്കുന്നു ?

ചാണ്ടി മുന്നിട്ടിറങ്ങി, കിട്ടിയ ടാക്സിയില്‍
സേതുരാമയ്യര്‍ക്ക് മുന്നില്‍ എത്തി അവന്‍
തേടി CBI സഹായം - അറിയണം ഞങ്ങള്‍ക്കു കാരണം

സേതുരാമയ്യര്‍ ചിന്തിച്ചു കൂലങ്കുഷം, എന്തേ പയ്യനിങ്ങനെ!
മുറുക്കി തുപ്പി നല്ല നീളത്തില്‍ സേതുരാമയ്യര്‍
പിന്നാലേ തുപ്പി ചാണ്ടിയും, വായില്‍ വീണ മുറുക്കാന്‍

സോറി എന്നുരിയാടി അയ്യര്‍ പിന്നില്‍ കൈ കെട്ടി
നടന്നു, അന്വേഷണം തുടര്‍ന്നു
ഒടുവില്‍ തെളിഞ്ഞു അയ്യരുടെ മുഖത്തൊരു ചിരി.

ഇത് ഒരു 'ജാതി' അസുഖം- മൊഴിഞ്ഞു ചിരിയോടെ അയ്യര്‍
പിടിക്കൂ അവന്റെ കണ്‍ഠനാളങ്ങളില്‍
ഞെരിക്കു നല്ല തെറി പറഞ്ഞു കൊണ്ട്


*******
ഒരു 'ജാതി' അസുഖം പലരില്‍ പടര്‍ന്നു 
വാക്കുകള്‍ വഴിവിട്ടു, ഗ്രൂപ്പുകള്‍ കതിരിട്ടു 
കൂട്ടുകാരന്‍  കണ്ണുതള്ളി - പണി കിട്ട്യോ!, പണി പാളിയോ!

മെയില്‍ അയച്ചു കൂട്ടുകാരന്റെ കൂട്ടുകാരന്‍ 
അത് കിട്ടി കൂടുകാരന്റെ കൂട്ടുകാരന്റെ കൂട്ടുകാരന് !
"രക്ഷിക്കു അവനെ; ശിക്ഷിക്കു അവരെ"

വെടി ഒച്ച മുഴങ്ങി എവിടെയോ! 
പട പാടാ ചിതറി തെറിച്ചു 'ജാതി കൂട്ടങ്ങള്‍'
മഹാമേരു പോലെ നിന്നൂ രക്ഷകന്‍ - Mr. Smith!

ഇല്ലിനി ഞാന്‍ ഒന്നിനും, മൊഴിഞ്ഞു കൂട്ടുകാരന്‍
"നന്ദി അളിയാ" പറഞ്ഞു സ്മിത്തിന്റെ തോളില്‍ പിടിച്ച്
കൈ തട്ടി മാറ്റി സ്മിത്ത്‌ ചോദിച്ചു " ആരെടാ നിന്റെ അളിയന്‍?"
മലര്‍ക്കെ തുറന്ന വായുമായി നിന്നൂ കൂട്ടുകാരന്‍!

********


Tuesday, November 1, 2011

1. അവനേ തേടി



ബ്ലോഗും ഫേസ്ബുക്കും പിന്നെ കുറേ എഴുത്തുകാരും... ഇവനെ ഒക്കെ ഞാന്‍ മൂക്ക് കൊണ്ട് ‘ക്ഷ’ വരപ്പിക്കും. ചാണ്ടി കലി കൊണ്ടു പിറു പിറുത്തു. ഹാങ്ങറില്‍ തൂക്കിയിരുന്ന കറുത്ത പാന്റ് അവന്‍ വലിച്ചെടുത്തു. എന്തോ താഴെ വീഴുന്ന ശബ്ദം കേട്ട് അവന്‍ താഴേക്ക്‌ നോക്കി ‘ബട്ടണ്‍’ ... പാന്റിന്റെ ബട്ടണ്‍. “ശോ!’ അവന്‍ പാന്റ് എടുത്തു എറിഞ്ഞു മറ്റൊരു പാന്റ് നോക്കിയപ്പോള്‍ ആണ് ഓര്‍ത്തത്‌ എല്ലാം അലക്കി ഇട്ടിരിക്കുകയാണ്. താഴെ കിടന്ന പാന്റ് അവന്‍ തിരികെ എടുത്തു. രാവിലെ ഗ്ലാസ്‌ എടുത്തപ്പോള്‍ കൈ വിറച്ചു താഴെ പോയ ചായ അതില്‍ പറ്റി പിടിച്ചിരിക്കുന്നു! “ഇന്ന് ആരെയാണോ കണി കണ്ടത്!... ഏതവനായാലും അവന്റെ .. “എടാ നിന്നെ രാവിലെ വിളിച്ചുനര്തിയപ്പോള്‍  2  മിനുറ്റ് എന്ന് പറഞ്ഞു വീണ്ടും കിടന്നതാ, ഇപ്പഴാണോ നീ എഴുനെക്കുന്നത്?” മുന്നില്‍ അച്ഛന്‍ നില്‍ക്കുന്നു! “... ഹോ! ബാക്കി പറയാഞ്ഞത് നന്നായി!!”

തുപ്പല്‍ തേച്ചു ചായ കറ കളഞ്ഞ് അവന്‍ പാന്റ് വലിച്ചു കയറ്റി. ഊരി പോകുന്ന പാന്റ് ഒരു കൈ കൊണ്ട് മുറുകെ പിടിച്ചു അവന്‍ അടുക്കളയിലേക്ക് നടന്നു. പിണ്ണാക്ക് കെട്ടി കൊണ്ട് വന്ന ചാക്ക് കയര്‍ എടുത് പാന്റ് അരയില്‍ മുറുക്കി കെട്ടി, അധികം വന്നു നീണ്ടു കിടന്ന കയര്‍ ചുരുട്ടി പന്റിനകത്തു തിരുകി. “ ഗള്‍ഫ്‌ ആണത്രേ ഗള്‍ഫ്‌ !” അവന്‍ ആരോടെന്നില്ലാതെ പറഞ്ഞു. ‘DUBAI’  എന്ന് അഞ്ചു കളറില്‍ എഴുതിയ വട്ട കഴുത്തുള്ള T-shirt ഇട്ടു അവന്‍ പുറത്തിറങ്ങി. രണ്ടു സ്റെപ്‌ ഇറങ്ങിയ അവന്‍ തിരികെ വിട്ടിലേക്ക് ഓടി കയറി. മുറിയില്‍ നിന്നും പോലീസ് എന്ന് ‘എഴുതിയ’ കൂളിംഗ് ഗ്ലാസ് ഇട്ടു വീണ്ടും ഇറങ്ങി. നേരെ സുപ്രന്റെ കടയില്‍ പോയി അവന്റെ ലാപ്ടോപ് കടം വാങ്ങി തോളത് തൂക്കി നടന്നു.

ചാണ്ടി പള്ളിപ്പടി ബസ്‌ സ്റ്റോപ്പില്‍ ആല്‍പ്പ നേരം നിന്ന്. പിന്നെ പതുക്കെ മദന്‍സ്‌ ടീ ഷോപ്പില്‍ കയറി ഉറക്കെ ചോദിച്ചു “ ഇവിടെ എ സി ടാക്സി കിട്ടില്ലേ?” 
“എടാ നീ ഇന്ജിക്കാട്ടിലെ ചാണ്ടി അല്ലെ? അണ്ണാന്‍ ചപ്പിയ പോലിരുന്ന ചെറുക്കാനാ! നീ ഇപ്പൊ അങ്ങ് ഉരുണ്ടല്ലോടാ!!” ചെത്തുകാരന്‍ ശശി അതിശയത്തോടെ പറഞ്ഞു. “ബ്ളഡി ഫൂള്‍” എന്ന് മനസ്സില്‍ പറഞ്ഞു കൊണ്ടു അവന്‍ പെട്ടന്ന് അവിടെ നിന്നും ഇറങ്ങി മുളക്കുഴയിലേക്ക് നടന്നു. 

ജങ്ങ്ഷനിലെ കൂള്‍ ബാറില്‍ നിന്നും ഒരു പെപ്സി വാങ്ങി അവന്‍ മുഖം കഴുകി ബാകി പെപ്സി കൊണ്ട് വായ കഴുകി നീട്ടി തുപ്പി. “ശരിക്കും ഫ്രഷ്‌ ആയി” കടക്കാരന് കാശു കൊടുത്തു കൊണ്ട് അവന്‍ പറഞ്ഞു. രാവിലെ കിട്ടിയ 100 രൂപയിലേക്ക് വിഷമിച്ചു നോക്കിയാ അയാളോട് ചാണ്ടി ചോദിച്ചു “ ചേഞ്ച്‌ കാണില്ല അല്ലെ? സാരമില്ല വച്ചോളൂ”. “എ സി വണ്ടി എതാ ഉള്ളത്?”. “ആ വെള്ള ഇന്നോവാ വിളിച്ചോ സാറേ” കടക്കാരന്‍ സ്റ്റാന്‍ഡില്‍ കിടക്കുന്ന പുതിയ ഇന്നോവാ ചൂണ്ടി പറഞ്ഞു.

ഡ്രൈവര്‍ ചാണ്ടിക്ക് ഡോര്‍ തുറന്നു കൊടുത്തു. “എ സി ഫുള്‍ ഇട്ടോള് “ കയറുന്ന വഴിക്ക് ചാണ്ടി പറഞ്ഞു. “സാര്‍, എവിടാ പോകണ്ടത്?” ഡ്രൈവര്‍ പയ്യന്‍ ബഹുമാനത്തോടെ ചോദിച്ചു. “നെടിയകാലാ”
പണ്ടു കൈലി ഉടുത് വായില്‍ നോക്കി നടന്ന വഴിയിലൂടെ അവര്‍ നേടിയകാലായിലേക്ക് യാത്ര തിരിച്ചു.
“ഇവിടെ ഹമ്മര്‍ ഇല്ലേ ഹമ്മ ര്‍ ?” അവന്‍ ഡ്രൈവറോട് ചോദിച്ചു.
“എന്താ?” 
“ബ്സ്സ്...” ചാണ്ടി തോള് ഉയര്‍ത്തി ഒന്നുമില്ല എന്ന് കാണിച്ചു. ഇവന്‍ ആളു ശരിയല്ല... ചാണ്ടി മനസ്സില്‍ പറഞ്ഞു. കാ ര്‍ നാട്ടു വഴിയിലൂടെ ഒഴുകി നീങ്ങി. 

നെടിയകാലാ അടുത്തപ്പോള്‍ ചാടി ഡ്രൈവറോട് പറഞ്ഞു “സ്റ്റോപ്പ്‌”... സ്മിതുവിന്റെ വീട്! ഗ്ലാസ്‌ താഴ്ത്തി പുറത്തു റബ്ബര്‍ തോട്ടത്തിലേക്ക് നോക്കി ചാണ്ടി മെല്ലെ പറഞ്ഞു “ബ്യൂട്ടിഫുള്‍ ...”. അവന്‍ ഡോര്‍ തുറന്നു പുറത്തിറങ്ങി.
“സാര്‍, വെയിറ്റ് ചെയ്യേണ്ടി വരുമോ?” ഡ്രൈവര്‍ ചോദിച്ചു. “വേണ്ടി വരും” അവന്‍ ഉറച്ച സ്വരത്തില്‍ പറഞ്ഞു. കൂളിംഗ് ഗ്ലാസ്‌ മുഖത് നിന്നും എടുത്തു കറക്കി കൊണ്ടു അവന്‍ സ്റെപ്പുകള്‍ ഓടി കയറി. ഡ്രൈവര്‍ ഒരു സിഗരറ്റ് പുറത്തെടുത്തു. അത് കത്തിക്കുന്നതിന് മുന്‍പ് ഒരു നിലവിളിയും ഒരു പട്ടിയുടെ കുരയും കേട്ടു!

സ്റെപ്പില്‍ നിന്നും റബ്ബറും തോട്ടതിലെക്കും തിരിച്ചും മാറി മാറി ചാടി കൊണ്ട് ചാണ്ടിയും അവനെ കടിക്കാനായ്‌ പിന്നാലെ പട്ടിയും പാഞ്ഞു വരുന്നു!... അവസാന സ്റെപ്പില്‍ നിന്നും നേരെ ഇന്നോവയുടെ ഗ്ലാസിലൂടെ ചാണ്ടി അകത്തേക്ക് നുഴഞ്ഞു കയറി.
“സാര്‍, വെയിറ്റ് ചെയ്യണമെന്നു പറഞ്ഞിട്ട്, പെട്ടന്ന് വന്നോ?”
“ഉം ...” ചാണ്ടി വിയര്‍പ്പ് തുടച്ചു കൊണ്ട് പറഞ്ഞു.

തോട്ടത്തിലൂടെ ആരോ ഓടുന്ന ശബ്ദം കേട്ട് അവര്‍ തിരിഞ്ഞു നോക്കി... സ്മിതു! അവന്‍ ഓടി വന്ന്‍ പുതിയ വീടിന്റെ സൈടിലൂറെ എത്തി നോക്കി. ചാണ്ടിയുടെ മനസ്സില്‍ ലഡ്ഡു പൊട്ടി! അവന്‍ സീറ്റില്‍ കയറി  പിന്നിലെ ഗ്ലാസിലൂടെ സ്മിതുവിനെ കൈ കാണിച്ചു. സ്മിത്തു നെഞ്ച് വിരിച്ചു മുന്നോട്ട് വന്നു. ഒരു വെള്ളക്കാ കുനിഞ്ഞെടുത്തു പട്ടിയെ എറിഞ്ഞു...”പോ പട്ടീ...”

ഒട്ടും പ്രതീക്ഷിക്കാതെ പട്ടി സ്മ്തുവിന്റെ നേരെ കുറച്ചു കൊണ്ട് ചാടി. സ്മിത്തു അവന്റെ പുതിയ വീടിനു വട്ടം ചുറ്റി ഓടി, പിന്നാലെ പട്ടിയും! സ്മിതു ഒരു വിധം ഓടി ചാണ്ടിയുടെ അരികിലെത്തി. “ഈ പട്ടി ചത്തില്ലെടാ?” പട്ടി കടിച്ചു കീറിയ ജീന്‍സിന്റെ പോക്കറ്റ്‌ നേരെ ആക്കാന്‍ നോക്കി കൊണ്ട് ചാണ്ടി ചോദിച്ചു. “ഇത് വേറെ പട്ടിയാ അളിയാ, പക്ഷെ മറ്റേതിന്റെ അതെ സ്വഭാവമാ!” 

“അതൊക്കെ പോട്ടെ എന്തൊക്കെയാണ് നിന്റെ വിശേഷങ്ങള്‍? ഗള്‍ഫില്‍ പട്ടാളത്തില്‍ എനിക്ക് വല്ല ചാന്‍സും കിട്ടുമോ? ഇപ്പൊ നിങ്ങള്‍ ആരുടേം ഒരു വിവരവും ഇല്ലല്ലോ? “ സ്മിതൂ ആകാംക്ഷയോടെ ചോദിച്ചു.
“എല്ലാം പറയാം” ചാണ്ടി അക്ഷമനായി “ അതിനു മുന്‍പ് നീ കാറില്‍ കയറു. കുറെ സംസാരിക്കാനുണ്ട്”
“കാറിലോ? എന്നാല്‍ ഞാന്‍ എന്റെ കുറെ കൂട്ടുകാരെ കൂടി വിളിക്കാം”
ചാണ്ടിയുടെ നെഞ്ചില്‍ ഒരു വെള്ളിടി വെട്ടി. “വേണ്ടാ നമുക്ക് ഇവിടെ നിന്ന് സംസാരിക്കാം. അവന്‍ കാറില്‍ നിന്നും ലാപ്ടോപ് എടുത്തു തുറന്നു. “ഇവിടെ റേഞ്ച് കുറവാണോ?” അവന്റെ ആത്മഗദം.
“ഓ മനസ്സിലായി പടമാണല്ലേ?” സ്മിതുവിന്റെ മുഖത്ത് ബള്‍ബ്‌ കത്തി. “അളിയാ ഇവിടെ വച്ച് ഇടന്ടാ, നമുക്ക് വീടിന്റെ പിന്നില്‍ പോകാം”.
“പോടാ, ഇത് കണ്ടോ ഇതിനു ബ്ലോഗ്‌ എന്ന് പറയും. ... പിന്നെ ഇത് ഫേസ്ബുക്ക്...  ഇതില്‍ നിറയെ നിന്നെ പറ്റി ഉള്ള കഥകളാ... പിന്നെ എന്നെ പറ്റിയും. നീയിതോന്നു വായിച്ചു നോക്ക്.

സ്മിതു കഥകള്‍ ഓരോന്ന് വായിക്കാന്‍ തുടങ്ങി.
“ഓരോ കള്ളാ കഥകള്‍” ചാണ്ടി ആത്മഗദം പോലെ പറഞ്ഞു.
“നീ തോക്ക് കൊണ്ട് വന്നിട്ടുണ്ടോ?” അവന്‍ സ്മിതുവിനോട് ചോദിച്ചു. കഥ വായിക്കുന്ന തിരക്കില്‍ അവന്‍ അത് ശ്രദ്ധിച്ചില്ല .
അര മണിക്കൂര്‍ കൊണ്ട് സ്മിതു എല്ലാം വായിച്ചു. അവന്‍ കുറച്ചു നേരം മിണ്ടാതിരുന്നു.
ചാണ്ടി ആകാംക്ഷയോടെ അവനെ നോക്കി.

അപ്പോള്‍ ചാണ്ടിക്ക് ഒമാനില്‍ നിന്നും ഒരു മെസ്സേജ് വന്നു. – enthaayi? pachu aanu ellaam ezhuthiyathennu paranjo? ninte account no ayachu tharanam.

“അളിയാ സൂപ്പര്‍! ” സ്മിതു വിളിച്ചു “എങ്ങനാ ഈ ബ്ലോഗ്‌ ഉണ്ടാക്കുന്നത്‌? പെനാകതിയില്‍ എനിക്കും എഴുതാന്‍ പറ്റുമോ?”

ചാണ്ടിയുടെ കയ്യിലിരുന്ന മൊബൈല്‍ ഫോണ്‍ അറിയാതെ താഴെ വീണു!

Monday, October 31, 2011

2. അവന്‍റെ കൂടെ


ചാണ്ടി ആകെ അസ്വസ്ഥനായി. ഇനി എന്ത് ചെയ്യണം എന്ന് ഒരു രൂപവും ഇല്ല. ഒരു പ്രതീക്ഷ ഉണ്ടായിരുന്നത് സ്മിതുവില്‍ ആയിരന്നു. അവന്‍ ദേ ഇതിരുന്നു വളരെ താല്‍പര്യത്തോടെ വായിക്കുന്നു. "അളിയാ ആരുടെ മെസ്സേജ് ആണ്" സ്മിതു ചോദിച്ചു.അതിന് മറുപടി പറയാതെ ചാണ്ടി ചോദിച്ചു
"അപ്പോള്‍ നിന്റെ തീരുമാനം എന്താ. നീയും കഥ എഴുതാന്‍ പോവുകയാണോ".
"ഒരണ്ണം എഴുതിയാലോ എന്ന് ആലോചിക്കുവാ. എന്തയാലും നീ വീട്ടിലേയ്ക്ക് വാ." സ്മിത് അവനെ വിളിച്ചു.
"ഞാന്‍ ഇല്ല. കടിക്കുന്ന പട്ടിയുടെ മുന്നില് മാനത്തിന്റെ വില തേങ്ങയുടെ വില പോലെയാ. നിന്നെ അത് ഓടിക്കുന്നെ കണ്ടല്ലോ. എന്നിട്ട് എങ്ങോട്ട് പോയി".
"എന്നെ ഓടിക്കുന്നത് കണ്ടു അടുത്ത വീട്ടിലെ പയ്യന്‍ അതിനെ കല്ല്‌ എടുത്തു എറിഞ്ഞു.അത് അപ്പോള്‍ അവന്‍റെ പുറകെ പോയിട്ടുണ്ട്.അത് ഇപ്പോള്‍ ഒന്നും വരില്ല നീ വാ"
ചാണ്ടി സ്മിതുവിന്റെ കൂടെ വീട്ടിലേയ്ക്ക് കയറി.
"ഇവിടെ ആരും ഇല്ലെടെ"
"ഇല്ലാടാ എല്ലാവരും ഒരു കല്യാണത്തിന്പോയി"
ചാണ്ടി അവിടെ ചെയറില്‍‍ ഇരുന്നു.ഒരു പാട് നാളുകള്‍ക്കുശേഷം കാണുന്നതല്ലേ രണ്ട് പേരും ഒത്തിരി സംസാരിച്ചു. അവസാനം സ്മിത് ചോദിച്ചു.
"നിന്‍റെ കയ്യില്‍ പാച്ചുവിന്റെ മെയില്‍ ഐ ഡി ഉണ്ടോ എനിക്ക് അവനൊരു മെയില്‍ അയക്കണം."
ചാണ്ടി മെയില്‍ ഐ ഡി പറഞ്ഞു എന്നിട്ട് ലാപ്ടോപ് അവനെ കൊടുത്തിട്ട് പറഞ്ഞു.
"നീ ഇതില്‍ നിന്ന് അയച്ചോ.ഞാന്‍ ഇവിടെ ഒന്ന് കിടക്കട്ടെ"
ചാണ്ടി അവിടെ കിടന്നിരുന്ന സോഫയിലേയ്ക്ക് ചാഞ്ഞു. സ്മിതു പാച്ചുവിന് മെയില്‍ അയക്കാനായി ഇരന്നു.

"പ്രിയപ്പെട്ട പാച്ചു, നീ എവിടെയാണ്. 16 വര്‍ഷങ്ങളായില്ലേ നമ്മള്‍ തമ്മില്‍ കണ്ടിട്ട്. ഇങ്ങനെ പിരിയനാണോ നമ്മള്‍ സുഹൃത്തുക്കള്‍ ആയത്. എന്ത് രസമായിരുന്നു നമ്മുടെ അന്നത്തെ കോളേജ് ജിവിതം.നമ്മള്‍ ഇംഗ്ലീഷ് ഭാഷ മാത്രം സംസാരിച്ചാല്‍ മതി എന്ന് തിരുമാനിച്ചിട്ട് രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ മലയളത്തിലക്ക് തന്നെ തിരിച്ചുവന്നതും കോളേജില്‍ ഗ്രൂപ്പ്‌ ഫോട്ടോ എടുക്കാന്‍ വന്നപ്പോള്‍ ഞാന്‍ നിന്നെ എന്‍റെ കൂടെ നിര്‍ത്തിയിട്ടും, പൊക്കം കുറവാണെന്ന് പറഞ്ഞു നിന്നെ ഫോടോഗ്രാഫെര്‍ നിലത്തു ഇരുത്തിയതും നീ ഓര്‍ക്കുന്നില്ലേ .
എങ്ങനാ ഇപ്പൊ നീ പൊക്കം വെച്ചോ.ഞാന്‍ ജോലി സ്ഥലത്ത് ആയിന്നപ്പോള്‍ എന്നെ കാണാന്‍ നീ വന്നെന്നും നിന്നെ ഇവിടുത്ത്‌ പട്ടി ഇട്ട് ഓടിച്ചു നീ വീട്ടില്‍ പോലും കയറാതെ പോയി എന്നും അമ്മ പറഞ്ഞു ഞാന്‍ അറിഞ്ഞു. നീ പെണ്ണ് കാണാന്‍ ആയി ഏതോ വീട്ടില്‍ ചെന്നപ്പോള്‍ പെണ്ണിന്റെ അച്ഛന്‍ നിനക്ക് എവിടെ ഒക്കെ അക്കൗണ്ട്‌ ഉണ്ട് എന്ന് ചോദിച്ചപ്പോള്‍ ഒന്ന് ഫേസ്ബുക്കിലും ഒന്ന് ഓര്‍ക്കുട്ടിലും എന്ന് പറഞ്ഞതിന് "ഇറങ്ങാടാ വെളിയില്‍" എന്ന് അങ്ങേര് അലറി എന്നും ഒക്കെ ആരോ ഇവിടെ പറഞ്ഞു കേട്ടു.പിന്നെ നമ്മുടെ പഴയ കുട്ടുകാരെ ഒക്കെ കാണാറുണ്ടോ നീ. പെണ്‍കുട്ടികളെ കാണുമ്പോള്‍ ഓടുന്ന നമ്മുടെ സ്വാമിയെ കാണാറുണ്ടോ.അവന്‍ ഇപ്പോഴും അങ്ങനെ തന്നെ ആണോ. നീ നിന്‍റെ വിവാഹത്തിനായി നവംബറില്‍ നാട്ടില്‍ വരുന്നുണ്ട് എന്ന് ചാണ്ടി പറഞ്ഞു.അപ്പോള്‍ ഉടന്‍ നേരില്‍ കാണാം എന്ന പ്രതീക്ഷയോടെ നിന്‍റെ കുട്ടുകാരന്‍ സ്മിതു ."

മെയില്‍ സെന്‍റ് ചെയ്തു കഴിഞ്ഞു തിരിഞ്ഞു നോക്കിയ സ്മിതു കണ്ടത് പട്ടിപാതിയായ പാന്റും ഇട്ട് കൂര്‍ക്കം വലിച്ചു കിടന്നു ഉറങ്ങുന്ന ചാണ്ടിയെ ആണ്.

Sunday, October 30, 2011

3. അവന്‍ തുടങ്ങി



അങ്ങനെ പാച്ചുവിന് ഇമെയില്‍ അയച്ച സുംതൃപ്തിയോടെ ചാണ്ടിയുടെ ഉറക്കം നോക്കി ഇരുന്ന സ്മിത് അറിയാതെ പഴയ ഓര്‍മകളിലേക്ക് മനസ് പായിച്ചു. അങ്ങനെ ഇരിക്കുമ്പോളാണ് ചാണ്ടിയുടെ ലേറ്റസ്റ്റ് ഫാഷന്‍ ബെല്‍റ്റ്‌ അവന്‍ കണ്ടത്. അവന്‍ മനസ്സില്‍ പറഞ്ഞു ഒരു ഗള്‍ഫ്‌ കാരന്‍ കിടക്കുന്നു, ഇവന്‍ ഗള്‍ഫില്‍ തന്നെ ആണോ? പട്ടി പാന്റ് കടിച്ചു കീറിയപ്പോള്‍ എനിക്ക് സംശയം തോന്നിയത്. ഗള്‍ഫില്‍ ഒക്കെ ഇത്ര ക്വാളിറ്റി കുറഞ്ഞ പാന്റ് ആണോ കിട്ടുക, എത്ര വട്ടം എന്നെ ആ പട്ടി കടിച്ചു, എനിക്കൊന്നും പറ്റിയില്ലല്ലോ? എന്റെ തോലികട്ടി പോലും ഇല്ലാത്ത തുണിയോ? സ്മിത്ത്‌ അകെ കണ്‍ഫ്യൂഷന്‍ ആയി. ഇവനവിടെ വല്ല പനയില്‍ കയറ്റ്മോ, ഒട്ടകത്തിനെ കറക്കുന്ന ജോലിയോ ഒക്കെ ആകും. ഗള്‍ഫിലുള്ള അനുരാജ്, ദിലീപ്‌, പാച്ചു, സ്വാമി ....ഇവന്മാര്‍ക്കൊക്കെയും ഇതൊക്കെ തന്നെ ആകും പണി. കാര്യമായി ഗള്‍ഫില്‍ പോകാഞ്ഞത്. തോക്കും പൊക്കി പിടിച്ചു കിലോമീറ്റര്‍ കളോളം ഓടിയാല്‍ എന്താ. ഇവന്റെ ഒക്കെ കൂട്ട് ബെല്‍റ്റ്‌ നു പകരം കയര്‍ കേട്ടണ്ടല്ലോ. ആ എന്തേലും ആകട്ടെ?

വീണ്ടും അവന്‍ പഴയ ഓര്‍മകളിലേക്ക് മടങ്ങി പോയി.അങ്ങനെ ആ ഓര്‍മകളില്‍ മുഴുകി ഇരിക്കവേ റോഡില്‍ ഏതോ വാഹനത്തിന്റെ നിര്‍ത്താതെ ഉള്ള ഹോണ്‍ അടിക്കുന്നത് കേട്ട് സ്മിത് റോഡിലേക് ഇറങ്ങി ചെന്ന്. അവനെ കണ്ട പാടെ ചാണ്ടി വന്ന ഇന്നോവയുടെ ഡ്രൈവര്‍ തെറി വിളി തുടങ്ങി, " എന്നാ പണിയാടോ ഇ കാണിക്കുന്നേ? ഇയാള്‍ടെ വീട്ടിലേക്കു കയറി വന്ന അവന്‍ എവിടെ ? ഓട്ടം വിളിച്ചോണ്ട് വന്നിട്ട് അര മണിക്കൂര്‍ ആയി വെയിറ്റ് ചെയ്യുന്നു, ആളും ഇല്ല കാശും ഇല്ല." അപ്പോള്‍ അവന്‍ പറഞ്ഞു പോന്നു ചേട്ടാ ചൂടാകാതെ ഞാന്‍ ഒരു പട്ടാളക്കാരനാ. ''താന്‍ ആരായാലും എനിക്കെന്താ? അയാളെ വിളിച്ചു എന്‍റെ കാശു തരാന്‍ പറ." സ്മിത്ത്‌ അകെ ഒന്ന് ചൂളി , ഇവന്മാര്‍ക്കൊന്നും പട്ടാളക്കാരെ ഒരു വിലയും ഇല്ല, ആ പന്ന പട്ടി സമയത്ത് ഇവിടെങ്ങും കാണില്ല, അല്ലെങ്കില്‍ അവനെ കൊണ്ട് കടിപ്പിക്കരുന്നു. ചേട്ടാ അവന്‍ നല്ല ക്ഷീണം കാരണം ഉറങ്ങുകയാ. ഉണര്‍ന്നാല്‍ ഉടന്‍ ചേട്ടന്‍ അവനെയും കൊണ്ട് പൊയ്ക്കോ. അതൊന്നും പറ്റില്ല എന്നാല്‍ തന്‍ എന്‍റെ കാശു താ. ഞാന്‍ പോകട്ടെ. അത് കേട്ട് സ്മിത്ത്‌ ഒന്ന് ഞെട്ടി, ദൈവമേ കാശു കൊടുക്കേണ്ടി വരുമോ? ഇവന്‍ ഇത് എവിടുന്നു പിടിച്ചോണ്ട് വന്നതാണെന്ന് ആര്‍ക്കറിയാം? സ്മിത്ത്‌ പറഞ്ഞു" ചേട്ടന്‍ ഇവിടെ നില്‍ക്കു, ഞാന്‍ അവനെ വിളിച്ചു വരം. "

ചാണ്ടിയെ വിളിക്കാന്‍ തിരിച്ചു എത്തിയപ്പോള്‍ ചാണ്ടിയുടെ ഫോണ്‍ റിംഗ് ചെയ്യുന്നു. ഒരു തവണ റിംഗ് ചെയ്തു തീര്‍ന്നു വീണ്ടും അടിക്കാന്‍ തുടങ്ങി. അതെടുത്ത് നോക്കിയാ സ്മിത് കണ്ടത് ദിലീപ്‌ മസ്കറ്റ്‌ എന്ന പേരാണ്.

അളിയാ എന്ന് വിളിച്ചു ഫോണ്‍ അറ്റന്‍ഡ് ചെയ്തപ്പോള്‍ അങ്ങേ തലക്കല്‍ നിന്നും എന്തൊക്കെയോ പറയുന്നു. അവന്‍ അത് ശ്രദ്ധിച്ചു. "ഡാ ചാണ്ടീ നീ പോയോ? അവനെ കണ്ടോ? ബ്ലോഗ്‌ ഒക്കെ വായിച്ചു കേള്പ്പിച്ചോ?"

"ഞാന്‍ എഴുതിയത് ഒഴിച്ച് ബാക്കി ഉള്ളതല്ലേ വായിച്ചു കേള്പ്പിച്ചത്? അവന്റെ കഥ എഴുതിയാണ് എല്ലാ അവന്മാരും ഞാനുല്പെടെ പിടിച്ചു നില്‍കുന്നത്. പക്ഷെ എന്‍റെ കാര്യം അവനരിയണ്ട. നിന്നെ ഞാന്‍ വേണ്ട രീതിയില്‍ കണ്ടോളം. പാച്ചുവിനോട് അവനു ദേഷ്യം വല്ലാതെ തോന്നിയോ? ഇല്ലെങ്കില്‍ നീ കുറച്ചു കയ്യിന്നും കൂടെ ഇട്ടു പറഞ്ഞേക്കണം. അതിനുള്ളത് ഞാന്‍ നിന്നെ പ്രത്യേകം കാണാം. നീ പോയാല്‍ എല്ലാം നന്നായി നടക്കും. എനിക്ക് നിന്നെ അറിയില്ലേ? നീ മിടുക്കനല്ലേ? നിനക്കെ ഉള്ളു എന്നോട് സ്നേഹം. നിനക്ക് വേണ്ടി ഞാന്‍ ബദാം വച്ച കജൂര്‍ വാങ്ങി വച്ചിട്ടുണ്ട്. നീ എന്താ ഒന്നും മിണ്ടാത്തത്?" അത്രയും കേട്ട് ശ്വാസം അടക്കി പിടിച്ചു നിന്ന സ്മിത് അപ്പോള്‍ "നീ ഒരവസരം തന്നാലല്ലേ മിണ്ടാന്‍ ഒക്കു. നീ എന്നതാ പറഞ്ഞത് കഥ വായിച്ചു കേള്പ്പിച്ചോ എന്നോ? എന്താടാ എനിക്ക് വായിക്കാന്‍ അറിയതില്ലെന്നു നീ കരുതിയോ? എടാ നീ മലയാളം കാണും മുന്നേ ഞാന്‍ മലയാളം കണ്ടതാ കേട്ടോടാ? പിന്നെ നീ പറഞ്ഞതൊക്കെ എനിക്ക് അങ്ങ് സുഹിച്ചു! അതിനുള്ളത് ഞാന്‍ പുറകെ തരാം. ആദ്യം ഞാന്‍ ഇവനെ ഉണര്‍ത്തി കുറച്ചു കാര്യങ്ങള്‍ കൂടി ചോദിച്ചു മനസിലാക്കട്ടെ. ഇപ്പോള്‍ നീ ഫോണ്‍ കട്ട്‌ ചെയ്യ്‌." അതും പറഞ്ഞു അവന്‍ ഫോണിന്റെ ചുവന്ന ബട്ടണ്‍ അരിശത്തോടെ അമര്‍ത്തി. ദിലീപിന് അപ്പോളാണ് തനിക്ക് അബദ്ധം പറ്റിയെന്നു മനസിലായത്. ചക്കിനു വച്ചത് കൊക്കിനു കൊണ്ടോ ദൈവമേ? എന്‍റെ കാര്യം പോയത് തന്നെ. എന്ത് ചെയ്യണം എന്നറിയാതെ അവന്‍ അതെ ഇരുപ്പിരുന്നു പോയി.

ഈ സമയം സ്മിത് ചാണ്ടിയെ കുലുക്കി ഉണര്‍ത്തി. കണ്ണും തിരുമ്മി എണീറ്റ ചാണ്ടി എന്തൊക്കെയോ പിച്ചും പേയും പറഞ്ഞു വീണ്ടും കിടക്കാന്‍ തുടങ്ങി. അപ്പോള്‍ സ്മിത്ത്‌ അവന്റെ മുഖത്തേക്ക് ടേബിള്‍ ഇരുന്ന ജഗ് എടുത്തു വെള്ളം ഒഴിച്ചു. "നീ ഇപ്പോള്‍ അങ്ങനെ ഉറങ്ങണ്ട, എനിക്ക് കുറച്ചു കാര്യങ്ങള്‍ അറിയണം." അവന്റെ മുഖ ഭാവം കണ്ട ചാണ്ടിക്ക് സംഗതി വശ പിശകാണ് എന്ന് മനസിലായി. "അളിയാ ഞാന്‍ പോയിട്ട് പിന്നെ വരാം അല്പം തിരക്കുണ്ട്‌" എന്നും പറഞ്ഞു പുറത്തിറങ്ങാന്‍ ഡോര്‍ തുറക്കാന്‍ തുടങ്ങി. അത് മുന്‍കൂട്ടി കണ്ട സ്മിത് അവന്റെ നേര്‍ക്ക്‌ കയ്യിലിരുന്ന തോക്ക് ചൂണ്ടി. ഇത് കണ്ട ചാണ്ടിയുടെ സകല ജീവനും പോയി. "എന്തിനാ അളിയാ തോക്കൊക്കെ നമ്മള്‍ കൂട്ടുകാരല്ലേ?"  "അതെ നമ്മള്‍ കൂട്ടുകാരാ, പക്ഷെ നീ ഗുല്ഫിന്നു വന്നത് എനിക്കിട്ടു പണിയുമായി അല്ലെ?" അവന്‍ ദിലീപ്‌ പറഞ്ഞ എല്ലാ കാര്യങ്ങളും ചാണ്ടിയോട്പറഞ്ഞു. "ഇനി നീ ഇതിന്റെ ഒക്കെ സത്യം പറ. എന്നിട്ടല്ലാതെ നീ ഇവിടുന്നു പോകില്ല."

സകലതും നഷ്ടപ്പെട്ടവനെ പോലെ ചാണ്ടി തലയില്‍ കയ്യും വച്ച് കസേരയില്‍ ഇരുന്നു. എന്താ ഇവനോടിപ്പോള്‍ പറയുക...............(തുടരും)

Tuesday, September 20, 2011

4. അവന്‍ കഥ കേള്‍ക്കുന്നു


ചാണ്ടി തല കുനിച്ചിരിക്കുന്നത് കണ്ട സ്മിത്ത്‌ അവനോടു പറഞ്ഞു " നീ എന്തെങ്കിലും കള്ളം പറയാന്‍ ആലോചിക്കണ്ട, എനിക്ക് ഭയങ്കര ബുദ്ധിയാ. " നീ വേഗം പറ, എന്നിട്ട് വേണം എനിക്ക് ആരുടെയൊക്കെ തല എടുക്കണം എന്ന് തീരുമാനിക്കാന്‍ .

സ്മിത്ത്‌ പറയുന്നത് കേട്ട ചാണ്ടി ഒന്ന് ഞെട്ടി, ഇവന്‍ ഞാന്‍ ആലോചിച്ചത് മനസിലാക്കിയോ? കള്ളം പറഞ്ഞാല്‍ ഇവന് മനസിലാകുമോ? എന്ത് കള്ളമാ ഇപ്പോള്‍ പറയുക. ദൈവമേ നീ എന്നെ മാത്രം രക്ഷിക്കണേ! ചാണ്ടി ആലോചിച്ചിട്ടു ഒരു പിടിയും കിട്ടിയില്ല. സത്യം പറഞ്ഞാല്‍ ദിലീപ്‌ തന്ന പൈസ ഒക്കെ തിരിച്ചു കൊടുക്കേണ്ടി വരും. എവിടുന്നു എടുത്തു കൊടുക്കാന്‍. പൈസ കൊടുക്കാന്‍ ഉണ്ടെങ്കില്‍ തന്നെ അത് പറഞ്ഞാല്‍ ആകെ കുഴപ്പമാകും. അങ്ങനെ ചാണ്ടിയുടെ തലയില്‍ കൂടി നൂറായിരം ചിന്തകള്‍ കടന്നു പോയി. ഇതൊക്കെ ആലോചിച്ചു തല ഉയര്‍ത്തി നോക്കിയ ചാണ്ടി കണ്ടത് അവനെ തന്നെ നോക്കി നില്‍ക്കുന്ന സ്മിത്ത്‌. ചാണ്ടി എന്തോ പറയാന്‍ വാ തുറന്നപ്പോള്‍ പെട്ടന്ന് സ്മിത്ത്‌ ... ഒരു മിനിറ്റ്  നീ പറയാന്‍ വരട്ടെ . ഞാന്‍ പറഞ്ഞിട്ട് തുടങ്ങിയാല്‍ മതി എന്ന് പറഞ്ഞു അവന്‍ അകത്തേക്ക് കയറി പോയി. അപ്പോള്‍ ഇറങ്ങി ഓടിയാലോ എന്ന് ചാണ്ടി ഒരു നിമിഷം ആലോചിച്ചു, പെട്ടന്ന് അവന്‍റെ മനസിലേക്ക് സ്മിത്ന്റെ പട്ടിയുടെ ഓര്മ വന്നു, അതിന്റെ കടി കൊല്ലുന്നതിലും നല്ലത് ഇവന്‍റെ മുന്നില്‍ തല വച്ച് കൊടുക്കുന്നതാ. അങ്ങനെ വീണ്ടും ചാണ്ടി ആലോചനയില്‍ മുഴുകി.

ഈ സമയം സ്മിത്ത്‌ കയ്യില്‍ ഒരു റെക്കോര്‍ഡ്‌ സംവിധാനം ഉള്ള ടേപ്പ് റെകോര്‍ഡ് ആയി വന്നു. അതിന്റെ റെക്കോര്‍ഡ്‌ ബട്ടണ്‍ ഓണ്‍ ചെയ്ത ശേഷം ചാണ്ടിയെ നോക്കി പറഞ്ഞു" ഇനി നീ തുടങ്ങിക്കോ" . അത് കണ്ടു അന്തം വിട്ടിരിക്കുന്ന ചാണ്ടിയെ നോക്കി സ്മിത്ത്‌ " എനിക്ക് ഭയങ്കര ബുദ്ധി ആണ് മോനെ. ഹ ഇനി നീ തുടങ്ങിക്കോ. ഇനി രക്ഷയില്ല എന്ന് മനസിലാക്കിയ ചാണ്ടി പറഞ്ഞു. അളിയാ നമ്മള്‍ കോളേജില്‍ ഒരുമിച്ചു പഠിച്ചതല്ലേ? ഇത് കേട്ട സ്മിത്ത്‌ ദേഷ്യത്തോടെ അലറി " പഠിച്ച കാര്യം നീ ഇനി പറഞ്ഞു പോകരുത്, തോന്നിയവാസം പറയുന്നോ? ആരെങ്കിലും കേട്ടാല്‍ എന്താ വിചാരിക്കുക. കോളേജില്‍ അടിയും വഴക്കും ഒക്കെ ആയിരുന്നെന്ന എല്ലാരോടും ഞാന്‍ പറഞ്ഞെക്കുന്നെ. അടി വരുമ്പോലെ നമ്മല്‍ അല്‍ അസ്സിസ്റ്റില്‍ കയറി സ്ഥലം വിടുമായിരുന്നു എന്നൊക്കെയുള്ളത് ഇനി ഓര്‍ക്കേണ്ട, കേട്ടോട... നീ വേഗം കാര്യം പറ, ഇപ്പോള്‍ വീട്ടുകാര്‍ ഒക്കെ തിരിച്ചു വരും. അവര്‍ വരുമ്പോള്‍ ഡിന്നര്‍ റെഡി അല്ലെങ്കില്‍ അകെ കുഴപ്പമാകും. എനിക്ക് ഇത് കേട്ടിട്ട് വേണം ആഹാരം ഉണ്ടാക്കാന്‍. നീ വേഗം പറ. ചാണ്ടി അകെ കണ്‍ഫ്യൂഷന്‍ ആയി. എന്തായാലും പറയുക തന്നെ. എന്തും വരട്ടെ......


നീ വിചാരിക്കും പോലെ എന്നെ ഇങ്ങോട്ട് വിട്ടത് ദിലീപ്‌ അല്ലട. ഒന്ന് ഞെട്ടിയെങ്കിലും സ്മിത്ത്‌ ഒന്നും പറഞ്ഞില്ല.....ചാണ്ടി അവനെന്തെങ്കിലും പറയണം എന്ന് കരുതിയതുമില്ല....ചാണ്ടി വീണ്ടും പറഞ്ഞു തുടങ്ങി..... എന്നെ ഇങ്ങോട്ട് പറഞ്ഞു വിട്ടത് "പാച്ചു" ആണ്...എന്‍റെ ഈ വരവിന്‍റെ എല്ലാ ചിലവും വഹിക്കുന്നത് അവനാ....ഇപ്പോള്‍ സ്മിത്ത്‌ ഒന്ന് ഞെട്ടി...ചാണ്ടിയെ തുറിച്ചു നോക്കി.......അവന്‍ ഇരുന്നിടത്ത് നിന്നും എണീറ്റ്‌ അങ്ങോട്ടും ഇങ്ങോട്ടും നടക്കാന്‍ തുടങ്ങി....ഇ സമയം ചാണ്ടി ചോദിച്ചു.."അളിയാ ഞാന്‍ ബാക്കി പറയട്ടെ, വേഗം പറഞ്ഞിട്ട് പോകാം, നിനക്ക് ചോറ് വക്കനുല്ലതല്ലേ? സ്മിത്ത്‌ അത് കേള്‍ക്കാതെ എന്തോ സീരിയസ് അയ ആലോചനയില്‍ മുഴുകി നടപ്പ് തുടങ്ങി.......


(തുടരും...........)

Related Posts Plugin for WordPress, Blogger...