Friday, April 1, 2011

Oru Chatting Kadha




me:  send me your phone no.
 Sent at 9:55 AM on Saturday
 Dileep:  00968 ********
ENTHADAAA
 me:  oru siteil adikkaanaa . virus aano ennu samsayam
Dileep:  mansilyilla
enthade phone lkku virus vidan ulla plan annow
me:  ariyilla, ninte phoninte warranty period kazhinjathaano??
Dileep:  kazinjatha mone
chadikkallade
3y aya phone annu
 me:  enkil athu maattaam
 Dileep:  nee enthava ee paryunne?
enikku onnu mansilkunnilla
 Sent at 10:00 AM on Saturday
 me:  edaa oru site, athu fone number adikkan parayunnu, fake site aano malicious software install aakumo ennu ariyaanaa. ente phone puthiyathaa.
 Dileep:  poda pulleeeee
nee enikkittu pani tharana
avidengum vere arkkum phone illada patti
 me:  enna vendaa, nee nalloru friend aanennaa njaan karuthiyathu.
 Dileep:  hi hi hi
senty adichu kariyam sadikkanulla paripadi anankil venda mone
e phone il annu jivitham
 me:  ok, njaan anuraj-nodu chodikkaam

Dileep:  ninakke oru pani ille?
edaa innale ayirunnu april fool
 me:  mm vendaa vendaa oru aavasyam varumbol ellavanum inganaa
 Dileep:  avente vayil irikkunna kude kelkke
 me:  ok, pinne kaanaam
allel swamiyodu chodikkaam
 Dileep:  hahaha
 Sent at 10:06 AM on Saturday

Wednesday, March 30, 2011

കലാലയം



മണിക്കൂറുകള്‍ നീണ്ട സുഹൃദ്‌ സംഗമം. പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത കഥകള്‍ക്കൊടുവില്‍ മറ്റൊരു യാത്ര പറച്ചിലിന് നേരമായി. വീണ്ടും കാണാമെന്ന ഉറപ്പോടെ ആ കൂട്ടുകാര്‍ കൈ വീശി പിരിഞ്ഞു. ഓരോരുത്തരായി ആ കലാലയ മുത്തശ്ശിയോട് യാത്ര പറഞ്ഞിറങ്ങി. ഏറ്റവും ഒടുവില്‍ സ്നേഹയും സണ്ണിയും ജിതുവും അടങ്ങുന്ന സംഘം ഗേടിനരികില്‍ എത്തി. നിറഞ്ഞ കണ്ണുകളോടെ അവര്‍ പരസ്പരം യാത്ര പറഞ്ഞു. ഒരിക്കല്‍ കൂടി തങ്ങളുടെ കലാലയതോട് യാത്ര പറയാന്‍ തിരിഞ്ഞ അവര്‍ കണ്ടു അവരുടെ നേരെ മെല്ലെ നടന്നു വരുന്ന ശ്യാം.

“നീ എവിടാരുന്നു?” ജീവന്‍ ചോദിച്ചു.
“നിങ്ങള്‍ പൊയ്ക്കൊള്, ഞാന്‍ ഇപ്പോള്‍ പോകുന്നില്ല” ശ്യാമിന്റെ മറുപടി.
എല്ലാവരും ശ്യാമിന് കൈ വീശി യാത്ര പറഞ്ഞു നീങ്ങി.

ആളൊഴിഞ്ഞ അരങ്ങില്‍ ശ്യാം മാത്രം. പിന്നില്‍ നിസ്സംഗതയോടെ അവരുടെ പ്രിയപെട്ട കലാലയം. സന്ധ്യ സമയത്തെ ഇളം കാറ്റും മങ്ങിയ വെട്ടവും കാന്‍വാസില്‍ വരച്ച ഒരു എണ്ണച്ചായ ചിത്രം പോലെ തോന്നിച്ചു.

അവന്റെ ജീവിതം തന്നെ മാറി മറിച്ച കലാലയം. നിത്യ ജീവിതത്തില്‍ ആവശ്യമില്ലാത്ത ശാസ്ത്രവും ഗണിതവും കുട്ടികള്‍ക്ക് പകര്‍ന്നു കൊടുക്കുന്ന കലാലയം. മാതാപിതാക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി ഇഷ്ടമില്ലാത്ത വിഷയം പഠിക്കാന്‍ പകുതി മനസ്സോടെ ഈ കലാലയ വാതില്‍ കടന്നു വന്ന ആ ദിവസം അവന്റെ മനസ്സില്‍ ഓടി എത്തി. വിശാലമായ കാമ്പസും, നീണ്ട ഇടനാഴികളും, കൂറ്റന്‍ തണല്‍ വൃക്ഷങ്ങളും സ്വപ്നം കണ്ടു വന്ന അവനെ വരവേറ്റത് നാടന്‍ പള്ളിക്കൂടം പോലെ ഉള്ള ഒരു അന്തരീക്ഷമാണ്. നാല് ചെറിയ കെട്ടിടങ്ങള്‍ അടങ്ങുന്ന ഒരു കലാലയം. അവിടെ തുടങ്ങി അവന്റെ മനസ്സിന്റെ ചാഞ്ചാട്ടം.

ആദ്യ ദിനം പ്രിന്സിപ്പാല്‍ ക്ലാസ്സില്‍ ഒരു ചെറു പ്രഭാഷണം നടത്തി. “ നിങ്ങള്‍ ഓരോരുത്തരും പത്താം ക്ലാസ്സില്‍ സെകന്റ് ക്ലാസ്സും ഫസ്റ്റ് ക്ലാസ്സും ഒകെ നേടി എത്തിയവരാണ്. പക്ഷെ നിങളില്‍ പകുതി പേര്‍ പോലും പ്രീ ഡിഗ്രീ പാസ്സകില്ല.... വിശ്വസിക്കാന്‍ ബുധിമുട്ടുണ്ടാല്ലേ? ഞാന്‍ ഇത്ര നാളത്തെ അനുഭവത്തില്‍ നിന്നുമാണ് പറയുന്നത്. നിങ്ങളുടെ ശ്രദ്ധ ഇനി മറ്റു പല കാര്യങ്ങളിലേക്കും തിരിയും. നിങ്ങളെ ആകര്‍ഷിക്കുന്ന പല കാര്യംങ്ങളും ഉണ്ടാകും. അതെല്ലാം മറികടക്കുന്നവര്‍ക്ക് മാത്രമേ ഇത് വരെ നേടിയ വിജയങ്ങള്‍ ആവര്‍ത്തിക്കാന്‍  പറ്റൂ. എന്റെ ഈ വാക്കുകള്‍ നിങ്ങള്‍ ഓര്‍ത്തു വച്ചോളൂ. ഒരിക്കല്‍ നിങ്ങള്‍ ഞാന്‍ പറഞ്ഞതിന്റെ പൊരുള്‍ മനസ്സിലാക്കും.”. എന്തോ, ഇന്നും വെറുതെ ഇരിക്കുമ്പോള്‍ ആ വാക്കുകള്‍ അവന്റെ കാതില്‍ മുഴങ്ങും.

രണ്ടു കൊല്ലം ഒരു മായാ വലയതിലായിരുന്നു ശ്യാം. എന്തെന്നോ ഏതെന്നോ എവിടെക്കെന്നോ അറിയാതെ ഉള്ള യാത്ര. പ്രശ്നങ്ങളും പ്രയാസങ്ങളും അവന്‍ മറന്നു. യാധാര്‍ധയങ്ങള്‍ അവന്‍ കണ്ടില്ലെന്നു നടിച്ചു. കൂട്ടുകാര്‍ അരികില്‍ ഇല്ലാത്ത നേരങ്ങള്‍ അവന്‍ ഭയപ്പെട്ടു. രണ്ടു കൊല്ലാതെ കലാലയ ജീവിതത്തിനു ശേഷം പരീക്ഷ പോലും എഴുതാതെ ഇത് പോലെ ഈ പടികള്‍ ഇറങ്ങിയതാണ്. ശൂന്യമായ മനസ്സുമായി ലക്ഷ്യബോധമില്ലാത്ത ഒരു യാത്ര അന്ന് തുടങ്ങി. പിന്നെ നാല് കൊല്ലം വനവാസം. ആരുമായും സംബര്‍ക്കമില്ലാതെ, നഷ്ടപ്പെട്ട് പോയ സമയത്തെ എത്തി പിടിക്കാനുള്ള നിശ്ശബ്ദ്ദമായ ഒരു നെട്ടോട്ടം. ആരും കൂട്ടിനില്ലാതെ, ആരും വഴി കാട്ടാനില്ലാതെ ഒരു സഞ്ചാരം. അതൊരു ബ്ലാക്ക്‌ & വൈറ്റ്‌ കാലഖട്ടമായിരുന്നു. നിറങ്ങള്‍ അന്യമായിരുന്ന കാലം. ഇന്നും ഓര്‍മിക്കാന്‍ ഇഷ്ടമില്ലാത്ത ഒരു കാലം.

സ്വയം തിരഞ്ഞെടുത്ത വഴികളിലൂടെ അവന്‍ യാത്ര തുടര്‍ന്നു. മെല്ലെ മെല്ലെ അവന്‍ തിരഞ്ഞെടുത്ത വഴി തെട്ടിയിട്ടില്ലെന്നു മറ്റുള്ളവര്‍ക്ക് ബോദ്ധ്യമായി. ആകാംക്ഷയോടെ അവന്റെ ചെയ്തികളെ നോക്കിയിരുന്നവരുടെ മുഖത്ത് ആശ്വാസത്തിന്റെ വെളിച്ചം വീണു തുടങ്ങി.

വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും അതെ കലാലയ മുറ്റത്ത്‌ ഒരു കൂടി ചേരല്‍. ഓര്‍മ്മകള്‍ തേച്ചു മിനുക്കി ഒരു ദിനം എല്ലാവരും ഒന്നിച്ച്. ഇന്ന് അവന്‍ തിരിച്ചറിയുന്നു - കടന്നു വന്ന വഴിയില്‍ എന്തെല്ലാമോ ആയിരുന്നു അവന് ആ കലാലയം. ഇന്നും. ചില ഓര്‍മ്മകള്‍ക്ക് എന്നും ചെറുപ്പമായിരിക്കും; കാലം വെള്ളി നര വീഴ്ത്താത ചെറുപ്പം.

മുഖത്ത് പതിച്ച വെള്ളത്തുള്ളികള്‍ അവനെ ഓര്‍മകളില്‍ നിന്നും ഉണര്‍ത്തി. അകലെ ഇടി മുഴങ്ങുന്ന ശബ്ദം. മഴ മേഘങ്ങള്‍ നിറഞ് ഇരുണ്ട മാനം. ആ ഇരുണ്ട് സന്ധ്യയില്‍ അവനെ നോക്കി ആ കലാലയ മുത്തശ്ശി ചോദിക്കുന്നത് പോലെ തോന്നി “നിനക്കെന്നോട് പരിഭവം ഉണ്ടോ?”. ഗേറ്റിന്റെ അഴികളില പിടിച്ചു അവന്‍ മെല്ലെ പറഞ്ഞു “ഇല്ല,.. ഇഷ്ടപ്പെട്ടു പോയി, ഒരുപാട്”

Friday, March 11, 2011

ഒരു ഓഫീസ് കഥ


പതിവ് പോലെ ഷിനാദ് (പേര് കേട്ട് തെറ്റിദ്ധരിക്കണ്ടാ, ഇതൊരു പെണ്ണാണ്) ഓഫീസില്‍ ഫാം വില്ലെയില്‍ കൃഷി ഇറക്കി ഇരിക്കുമ്പോള്‍ പിന്നിലൊരു മുരടനക്കം. ഞെട്ടി തിരിഞ്ഞു നോക്കുമ്പോള്‍ അതാ നില്‍ക്കുന്നു സൂപ്രണ്ട്! “ആയോ സൂപ്രണ്ടണ്ടണ്ട്! ഞാന്‍ ഫയലുകള്‍ വരന്‍ താമസിച്ചപ്പം, സമയം ചോദിച്ചപ്പം ... “ .ഒന്നും മിണ്ടാതെ സൂപ്രണ്ട് തിരികെ പോയി. അഞ്ചു മിനിറ്റ്‌ കഴിഞ്ഞപ്പോള്‍ അറ്റന്‍ഡര്‍ ശിവന്‍ വന്നു പറഞ്ഞു “ കൊച്ചെ സുപ്രണ്ട് വിളിക്കുന്നു”. കേളവനോട് പലതവണ പറഞ്ഞിട്ടുണ്ട് കൊച്ചെ എന്ന് വിളിക്കരുതെന്ന്, ആര് കേള്‍ക്കാന്‍!
അവിടെ ചെന്നപ്പോള്‍ സുപ്രണ്ട് ചിരിച്ചു കൊണ്ട് ഷിനാദിനെ വരവേറ്റു. ഹാവൂ... ആശ്വാസമായി. “ആ, ഷിനാദ്, മിക്സിംഗ് സെക്ഷനിലെ അലി ഇന്ന് വന്നില്ല”,
“ഞാന്‍ വിളിക്കാം,സര്‍ “
“ഓ , അത് വേണ്ട. അയാള്‍ക്കെന്തോ അലെര്‍ജി ആണെന്ന് പറഞ്ഞു.”
“കഷ്ടമാണ് സര്‍ മിക്സിംഗ് സെക്ഷനിലെ ജോലിക്കാരുടെ കാര്യം, പൊടിയും പുകയും കൊണ്ട് കഷ്ടപെടുകയാണ് അവര്‍, മിക്കവര്‍ക്കും അല്ലെര്‍ജിയാണ്. നമ്മള്‍ എസിയില്‍ ഇരുന്നു സുഖമായി വര്‍ക്ക്‌ ചെയ്യുമ്പോള്‍ ഒരിക്കലും ആ പാവങ്ങളുടെ അവസ്ഥ ഓര്‍ക്കാറില്ല!”
“ I really aapreciate your attitude shinad, let me check if we can do something for those workers”
തിരുവനന്തപുരംകാരനായിട്ടും എത്ര നന്നായി ആണ് സുപ്രണ്ട് ഇംഗ്ലീഷ് പറയുന്നത് – ഷിനാദ് മനസ്സില്‍ കരുതി.
“സര്‍, ഞാന്‍...”
“ഓ പൊയ്ക്കൊളൂ”
“Thank you, sir”
 ഷിനാദ് തിരികെ സീറ്റില്‍ പോയി ഇരുന്നു. ഒരു സ്ഫോടനം പ്രതീക്ഷിച്ചിരുന്ന മറ്റു ജീവനക്കാര്‍, ചിരിച്ചു കൊണ്ട് തിരികെ വരുന്ന ഷിനാദിനെ കണ്ടു കണ്ണ് തള്ളി.. അവള്‍ ഇന്നലെ ബ്യുടിപാര്‍ലറില്‍ പോയി സ്ട്രെയിടന്‍ ചെയ്ത മുടി വീശി എറിഞ്ഞു കൊണ്ട് സീറ്റിലിരുന്നു.
“കൊച്ചെ, ദേ സാര്‍ പിന്നേം വിളിക്കുന്നു” ശിവന്‍ വീണ്ടും വന്നു. “ഒരു ഐഡിയ പറഞ്ഞു കൊടുത്താല്‍ ഇതാ കുഴപ്പം, പിന്നെ പ്ലാന്‍ ഉണ്ടാകണം, പുതിയ സജഷന്‍സ്‌ പറയണം, ഇങ്ങേരെ കൊണ്ട് തൊട്ടു. പിറു പിറുത്ത് കൊണ്ട് ഷിനാദ് സുപ്രണ്ടിന്റെ മുറിയിലേക്ക് ചെന്നു
“ആ ചെല്ലക്കിളി, വിളിച്ച കാര്യങ്ങള്‍ പരയാനങ്ങു മറന്നു പോയി കേട്ടാ, അത് വന്നു , മിക്സിംഗ് പ്ലാന്റിലെ രണ്ടു ജാറില്‍ ഇന്നലെ കാക്കകള്‍ അപ്പി ഇട്ടിരിക്കണ്‌! എന്തരു ചെയ്യാന്‍. ഇന്ന് അലിയും ഇല്ല, കൊചു ഒരു കാര്യം ചെയ്യ്.. ആ കുളിമുറിയില്‍ ഇരിക്കുന്ന കമ്പ് എടുത്തു മിക്സിംഗ് സെക്ഷനിലേക്ക് ചെല്ല്, കാക്ക വന്നാല്‍ ഓടിച്ചു വിടണം. അലി വരുന്നത് വരെ ചെയ്ത മതി കേട്ടോ!

ഷിനാദ് പൊടിയും പുകയും നിറഞ്ഞ മിക്സിംഗ് സെക്ഷനില്‍

സമ്മാനം



അസമയത്ത്‌ ആരോ വാതിലില്‍ മുട്ടുന്നത് കേട്ട് ദിലീപ്‌ കണ്ണ് തിരുമ്മി, പിറുപിറുത്തു കൊണ്ട് എഴുനേറ്റു. വാതില്‍ തുറന്നപ്പോള്‍ തണുത്ത കാറ്റ്‌ ഉള്ളിലേക്ക് അടിച്ചു കയറി. മുന്നില്‍ കറുത്ത കോട്ട് ധരിച്ച ആരോഗദ്രിഢഗാത്രനായ ഒരാള്‍ പുറം തിരിഞ്ഞു നില്‍ക്കുന്നു. കൌ ബോയ്‌ ഹാറ്റും കറുത്ത കണ്ണടയും വച്ച ആ രൂപം കണ്ടപ്പോള്‍ ഭയം ക്കൊണ്ട് ദിലീപിന്റെ രക്തം ഉറയുന്നത് പോലെ തോന്നി. വിറക്കുന്ന ശബ്ദതില്‍ അവന്‍ ചോദിച്ചു...”ആരാ...!?”. മേല്ലെതിരിഞ്ഞ ആ രൂപം സ്ലോ മോഷനില്‍ കണ്ണട ഊരി മാറ്റി തിരിഞ്ഞു. മങ്ങിയ വെളിച്ചത്തില്‍ തെങ്ങ പൂള് പോലെ രണ്ടു വരി പല്ലും, കണ്ണുകളും തിളങ്ങി. ദിലീപ്‌ വീണ്ടും ഞെട്ടി “സത്യം പറ നിങ്ങളാര??, എന്തിനാ വന്നെ?”. മറുപടിയായി ഒരു മറുചോദ്യമാണ് വന്നത് “അകതാരെന്കിലും ഉണ്ടോ?”...വിറച്ചു കൊണ്ട് ദിലീപ്‌ പറഞ്ഞു” അകത്തു... അകത്തു ഫ്രാവിന്കൂട് നിന്നും വന്ന എന്റെ അമ്മാവനുണ്ട്, ഇപ്പൊ നല്ല ഉറക്കമാ”. “നന്നായി, ഉറങ്ങിക്കോട്ടെ” ആ കറുത്ത രൂപം മൊഴിഞ്ഞു.

ദിലീപ്‌ ധൈര്യം വീണ്ടെടുത്ത്‌ കൊണ്ട് വരാന്തയിലെ ലൈറ്റ് ഇട്ടു. ഇപ്പോള്‍ പുറത്തു നില്‍ക്കുന്ന ആളുടെ രൂപം വ്യക്തമായി ... സ്മിതൂ !അവന്റെ കണ്ണുകളിലെ ചുവപ്പു നിറം ദിലീപിനെ ഭയപ്പെടുത്തി. മിന്നല്‍ പോലെ സ്മിതു കൊട്ടിനുള്ളില്‍ നിന്നും മെഷീന്‍ ഗണ്‍ പുറത്തെടുത്തു. ഉണ്ടായിരുന്ന ധൈര്യവും ചോര്‍ന്ന ദിലീപ്‌ നിന്ന നില്പില്‍ തുള്ളി വിറച്ചു... “അളിയാ സ്മിതു, ആ കഥ എന്റെയല്ല, എന്റെ കഥ അങ്ങനെയല്ല... നീ ആ തോക്ക് മാറ്റ്.”
“നിനക്കറിയാവുന്ന സ്മിതു പണ്ടേ ഇല്ലാതായി, ഇത് പുതിയ അവതാരം, കാലം സ്പുടം ചെയ്ത ശരീരവും മനസ്സുംമായി കളിയാകിയവരെയും ,അവഗണിച്ചവരെയും കൂടെ നിന്ന് കാലുവരിയവരെയും എനിക്കുണ്ടായ നഷ്ടങ്ങളെ ആഘോഷമാക്കിയവരെയും നിഗ്രഹിക്കാന്‍ വന്ന പുതിയ അവതാരം – സ്മിത്ത്‌... മിസ്റ്റര്‍ സ്മിത്ത്‌, അതാണെന്റെ പുതിയ പേര്.” സ്മിത്ത്‌ പാഞ്ഞു വന്നു ഗ്ലൌസ് ഇട്ട കൈ കൊണ്ട് ദിലീപിന്റെ വായ പൊതി., ഭിതിയിഒട് ചേര്‍ത്ത് പിടിച്ചു, ഉണ്ണികുടവയറില്‍ തണുത്ത ലോഹം സ്പര്‍ശിച്ചപ്പോള്‍ ദിലീപിന് ശ്വാസം നിലച്ചത് പോലെ തോന്നി. അവന്‍ ശക്തി സംഭരിച്ചു ചൂണ്ടു വിരല്‍ ഉയതി കാണിച്ചു.” വാട്ട്‌?” സ്മിത്ത്‌ ചോദിച്ചു, ദിലീപ്‌ വീണ്ടും ചൂണ്ടു വിരല്‍ ഉയര്‍ത്തി. “ ഓ ഒന്നിന് പോണോ?.. പോയിട്ട് വാ”.. “അതല്ല നീ ഇപ്പൊ എന്നെ വേടി വയ്ക്കരുത്, അമ്മാവന് വേടി ശബ്ദം കേട്ടാല്‍ പേടിക്കും. നീ പോയിട്ട് നാളെ വാ”. “ഓ, ഞാനതോര്തില്ല, സോറി” സ്മിത് തോക്ക് മാറ്റി തിരിഞ്ഞു. ദിലീപിന്റെ ശ്വാസം നേരെ വീണു.... മണ്ടന്‍ ഒരു മാറ്റവുമില്ല, ഞാന്‍ പറഞ്ഞത് അത് പോലെ വിശ്വസിച്ചു!.

സ്മിത്ത്‌ പോക്കറ്റില്‍ കൈ ഇട്ടു എന്തോ പുറത്തെടുത്തു. “എന്താ അത്?” ദിലീപ്‌ ആകാംക്ഷയോടെ ചോദിച്ചു. “സൈലന്‍സര്‍, ഈ സൂത്രം തോക്കില്‍ ഫിറ്റ് ചെയ്താല്‍ ശബ്ദം കേള്‍ക്കില്ല.” “അളിയാ...” വിളിചു തീരുംന്നതിനു മുന്‍പ് സ്മിത്ത്‌ വീണ്ടും ദിലീപിന്റെ വായ പൊതി ഭിത്തിയോടു ചേര്‍ത്ത്. സൈലന്‍സര്‍ ഘടിപ്പിച്ച തോക്ക് കൊണ്ട് എസ് ആകൃതിയില്‍ ദിലീപിന്റെ നെഞ്ചത്ത് തുരു തുരാ വേടി വച്ചു. “ ചിരട്ട ഉരക്കുന്ന ശബ്ദതില്‍ സ്മിത്ത്‌ പറഞ്ഞു “ എസ് ഫോര്‍ സ്മിത്ത്‌, ഇത് എല്ലാവര്‍ക്കുമുള്ള എന്റെ സമ്മാനം” വായില്‍ നിന്നും കൈ എടുത്തതും ദിലീപ്‌ അലറി വിളിച്ചു കൊണ്ട് താഴേക്ക്‌ വീണു.

“വായടക്കെടാ പുല്ലേ, മുതുകത്ത് വന്നു തല്ലി അലച്ചു വീണിട്ട് കിടന്നു കാറുന്നോ?... ഇന്ന് നീ ആരെയാട സ്വപ്നം കണ്ടത്?” അനുരാജ് ദിലീപിനെ തള്ളി മാറ്റി കൊണ്ട് ചോദിച്ചു. ““ദിലീപ്‌ കണ്ണ് തിരുമ്മി നെഞ്ചത്ത് ഒക്കെ തപ്പി നോക്കി, “അപ്പൊ വേടി ഉണ്ട?”... ”നൂലുണ്ട!, പോയി കിടന്നു ഉറങ്ങെടാ പോത്തെ” കലി കൊണ്ട അനുരാജ് അവന്റെ പിടലിക്ക് പിടിച്ചു തള്ളി.

Wednesday, March 9, 2011

എന്‍റെ കൂട്ടുകാര്‍


വെറുതെ ഇരുന്നപ്പോള്‍ ചാപ്പൂ തന്‍റെ കൂട്ടുകാരെ കുറിച്ചോര്‍ത്തു. അവന്‍ മനസ്സിന്‍റെ താളില്‍ ഒരു മാര്‍ജിന്‍ വരച്ചിട്ട മെല്ലെ ഓരോരുത്തരുടെയും കഥ കുറിചു.

1.ആമി
കുങ്ങ് ഫൂ, ഡ്രംസ്, ഭക്ഷണം ഇതൊക്കെയാണ് ആമിയുടെ താല്പര്യങ്ങള്‍.
ഇവന്‍ ഹിന്ദു ആണോ ക്രിസ്ത്യാനി ആണോ എന്നാ കാര്യം തര്‍ക്കത്തിലാണ്. അവന്‍ പറയുന്നു അവന്‍ ‘ഹിന്ദുസ്ഥാനി’ ആണെന്ന്. ചിലപ്പോളൊക്കെ അവന്‍ അല്പം അഹങ്കാരത്തോടെ പറയും “എനിക്ക് ഹിന്ദുവിനെയും പ്രേമിക്കാം, ക്രിസ്ത്യാനിയെയും പ്രേമിക്കം”.
പക്ഷെ പെണ്‍കുട്ടികളുടെ മുഖം കണ്ടാല്‍ അവന്‍ എവിടെയെങ്കിലും ഒളിക്കും. മറവോന്നും കിട്ടിയില്ലെങ്കില്‍ കൂട്ടുകാരുടെ പിന്നിലോളിക്കും. ഒരിക്കലവന്‍ മനശാസ്ത്രജ്ഞനോട് ചോദിച്ചു “ഇതൊരു അസുഖമാണോ ഡോക്ടര്‍?”

2.മിസ്തൂ
ഇവന്‍ നിഷ്കളങ്കനാണോ അതോ മണ്ടനാണോ എന്ന് ഞങ്ങള്‍ പല തവണ ചര്‍ച്ച ചെയ്തെങ്കിലും ഒരു തീരുമാനത്തില്‍ എത്താന്‍ ഇത് വരെ കഴിഞ്ഞിട്ടില്ല. പ്രണയത്തിനു പുതിയ നിര്‍വ്വചനങ്ങള്‍ നല്‍കിയ മിസ്തൂ പതിനാറു കൊല്ലങ്ങള്‍ക്ക് ശേഷവും ഞങ്ങളുടെ ഹീറോ ആണ്.
അല്പകാലം ഞാനും മിസ്തുവും ഇംഗ്ലീഷ് മാത്രം സംസാരികാന്‍ ശ്രമിച്ചിരുന്നു. ഇംഗ്ലീഷ് ഭാഷ കാലാനുസൃതമായി പരിഷ്കരിക്കേണ്ട സമയം അതിക്രമിച്ചു എന്ന് മനസ്സിലാകിയ ഞങ്ങള്‍ രണ്ടു ദിവസത്തിന് ശേഷം വീണ്ടും മാതൃ ഭാഷ സംസാരിച്ചു തുടങ്ങി. ആ രണ്ടു ദിവസം കൊണ്ട് ഞങ്ങള്‍ മനസിലാക്കി ഇംഗ്ലീഷ് ഭാഷയില്‍ വളരെ കുറച്ചു വാക്കുകളെ ഉള്ളു (ഞങ്ങള്‍ക്കറിയാവുന്നത്) ആശയ വിനിമയത്തിന് ഇത്രയും വാക്കുകള്‍ പോരാ എന്ന് ഞങ്ങള്‍ ങ്ങേട്ടലോടെ തിരിച്ചറിഞ്ഞു.
അവന്‍റെ സ്വപ്നമായിരുന്നു അയ്യായിരം രൂപ ശമ്പളം ഉള്ള ഒരു ജോലി.

3.ചാര്‍ളി
ആര്‍ക്കും പിടി കൊടുക്കാത്ത ഒരു കഥാപാത്രം. കഥയില്ലാത്ത കഥാപാത്രം. എന്റെ സന്തത സഹചാരി ആയിരുന്നു. തമാശകള്‍ പറയും. സാഗരിക, ചിഞ്ചു തീയടറുകളില്‍ പകല്‍ നേരങ്ങളില്‍ കാണപ്പെടും. മറയില്ലാത്ത മനുഷ്യ ബന്ധങ്ങള്‍ തുറന്നു കാട്ടുന്ന ഒരുപാട് ചിത്രങ്ങള്‍ ഞങ്ങള്‍ രണ്ടു പേരും കൂടി പോയി കണ്ടിട്ടുണ്ട്.

4.കുജോയ്‌
ഇവന്‍ ഞങ്ങളുടെ കൂട്ടത്തിലെ ഒരേ ഒരു പഠിക്കുന്ന കുട്ടി. ക്ലാസ്സ്‌ കട്ട്‌ ചെയ്യില്ല, ഒരിക്കല്‍ പോലും അബ്സന്‍റ് ആയിട്ടില്ല. ഇവന്‍ ക്ലാസ്സില്‍ നിന്നും പുറതിറങ്ങുന്ന്തു മൂത്രസഞ്ചി നിറയുംബോഴും, ഊണ് കഴിഞ്ഞു കൈ കഴുകാനും മാത്രമാണ്. ക്ലാസ്സില്‍ ഇവനെ കാണുമ്പോള്‍ അട ഇരിക്കുന്ന കോഴിയെ ഓര്‍മ്മ വരും.
കുജോയിയുടെ വളര്‍ച്ച ഞങ്ങളുടെ കണ്മുന്നിലായിരുന്നു. വളര്‍ന്നു വളര്‍ന്നു ഇന്നവന്‍ ‘വലിയ’ ഒരു മനുഷ്യനാണ്.

5.മനുരാജ്
ചാര്‍ളിയുടെ നാട്ടുകാരന്‍. നന്മ നിറഞ്ഞവന്‍, കളളു കുടിക്കില്ല, സിഗരറ്റ്‌ വലിക്കില്ല, പ്രേമം ഇഷ്ടമല്ല.... കഴിഞ്ഞ ആഴ്ച അവന്‍ ‘എന്തിനാ ജീവിക്കുന്നേ.കോം’ എന്നാ കമ്മ്യൂണിറ്റി സൈറ്റില്‍ ജോയിന്‍ ചെയ്തു.

6. ദില്‍ബിലി
ഇവന്‍റെ കഴിവുകള്‍ അടുത്ത സമയത്താണ് ഞങ്ങള്‍ കൂട്ടുകാര്‍ മനസ്സിലാക്കിയത്. മനസ്സില്‍ കഥയും കവിതയും നിറച്ചു നടക്കുന്ന ഇവന്‍ ഒരു പാവമാണ്. മനുരാജിനെ പോലെ കള്ള്‌ കുടി, സിഗരറ്റ്‌ വലി ഒന്നുമില്ല. പേടി മാറ്റാനായി ആറ്റുകാല്‍ രാമകൃഷ്ണന്റെ കയ്യില്‍ നിന്നും പതിനഞ്ച് ചരടുകള്‍ കഴിഞ്ഞ ദിവസം ഓര്‍ഡര്‍ ചെയ്തു...

7. ഷിനാദ്
ഇത് വേറൊരു കൂട്ടുകാരന്‍... അല്ല കൂട്ടുകാരി. ആഫ്രിക്കന്‍ വനാന്തരങ്ങളില്‍ വേട്ടയാടി ജീവിക്കുന്ന ഇവള്‍ കമ്പ്യൂട്ടറില്‍ കൃഷിയും ചെയ്യുന്നുണ്ട്. ‘നീഗ്രൊച്ചി’ എന്നാ തൂലികാ നാമത്തില്‍ അറിയപ്പെടും. ഒരു പെണ്ണാണെന്ന ഭാവമേ അവള്‍ക്കില്ല. (ഞങ്ങള്‍ക്കാര്‍ക്കും ഇതുവരെ അങ്ങനെ തോന്നിയിട്ടുമില്ല!)

8. തങ്കു

കാന്താരി എന്തിനാ അധികം?!

9. ജിഷു
ചെറിയ ശരീരവും വലിയ ആത്മവിശ്വാസവുമുള്ള എന്റെ കൂട്ടുകാരന്‍. ഒരിക്കല്‍ സ്വന്തം എസ്ഡി മോട്ടോര്‍ സൈക്കളില്‍ കോളജില്‍ വന്ന ജിഷുവിനെ ഇന്നും ഞാന്‍ ഓര്‍ക്കുന്നു. വലിയ ബൈക്കില്‍ ഇരിക്കുന്ന ചെറിയ സ്റ്റുടന്റിനെ കണ്ട്‌ ഞങ്ങളുടെ പാവം സുവോളജി പ്രൊഫസ്സര്‍ കുലുങ്ങി കുലുങ്ങി ചിരിക്കുന്നത് ഇപ്പോളും ഞാന്‍ ഓര്‍ക്കുന്നു. സാര്‍ കുലുങ്ങി ചിരിക്കുന്നത് കണ്ടപ്പോള്‍ കുട്ടികള്‍ അലറി ചിരിച്ചു. ഇതൊന്നും വകവൈക്കാതെ ബൈക്കിന്റെ ഹാന്‍ഡിലില്‍ വലിച്ചു കെട്ടിയ അപ്പി ഹിപ്പിയെ പോലെ ഷിജു പാഞ്ഞു പോയി.

10. ദുസീപ്‌
വലിയ മനുഷ്യന്‍. പുകവലിക്കാത്ത എന്നെ അവന്‍ സ്വന്തം ‘പുക ഗുരു’വായി പ്രതിഷ്ഠിചിരിക്കുന്നു തങ്കുവും ദുസീപും ചേര്‍ന്നാല്‍ തിരകഥകള്‍ മലവെള്ള പാച്ചില്‍ പോലെ വരും. “ആദ്യമാന്ത്രാക്ഷരി” സീരിയല്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ? കപ്പലണ്ടി പൊതിഞ്ഞു വാങ്ങുന്ന പേപ്പര്‍ ഇനിയെങ്കിലും ഒന്ന് മറിച്ചു നോക്കണം. തിരക്കഥ എഴുതി എഴുതി,പ്രീ ഡിഗ്രി പരീക്ഷ പോലും എഴുതാന്‍ സമയം കിട്ടാതെ പോയി അവര്‍ക്ക്.

ആട് മാടുകള്‍ ദുസീപിന്റെ ദൌര്‍ബല്യമാണ്.

11. മന്യ
സ്ലോ മോഷനില്‍ നടക്കുന്ന ‘വലിയ’ കൂട്ടുകാരി. ‘നാനാ’ വായിച്ചിട്ട് ‘ഫിലിംഫെയര്‍’ വായിച്ചു എന്ന് പറയുന്ന നിഷ്കളങ്ക. ബുദ്ധി അമ്പതു പൈസക്ക് കുറവുണ്ട്.

12. തോഷ്‌
മുടിയാണ് ഹൈലൈറ്റ്‌. അയോധനകലകളില്‍ നല്ല പ്രാവീണ്യം, അതുകൊണ്ട് തന്നെ ആരെയും വക വയ്ക്കില്ല. എന്നാല്‍ അധ്യാപകരെനെ കണ്ടാല്‍ മുടി വാരി കെട്ടി കോളറി-നുള്ളിലൂടെ അകതിടും!

ഇനി ഉള്ളവരെ പറ്റി അടുത്ത ദിവസം എഴുതാമെന് തീരുമാനിച്ചു ചാപ്പു ഉറങ്ങാന്‍ കിടന്നു
Related Posts Plugin for WordPress, Blogger...