Thursday, June 21, 2012

Start... Action!!! - Part 3

Part 1   


“നായികയെ മാറ്റണം” സംവിധായകന്‍ കോപാകുലനായി.
സ്വാമി ഇടപെട്ടു സുദീപിനെ ശാന്തനാകി “ഒരു ചാന്‍സ് കൊടുക്കാം പുതിയ നടി അല്ലെ. നമ്മള്‍ എപ്പോഴും പുതുമുഖങ്ങള്‍ക്ക് പ്രത്യേക പരിഗണന കൊടുക്കണം. ഇവര്‍ നാളത്തെ സൂപര്‍ താരങ്ങള്‍ ആവില്ലെന്ന് ആര് കണ്ടു”
ആ പ്രശ്നം അങ്ങനെ പരിഹരിച്ചു.

ഒരുപാട് കഷ്ട്ടപെട്ടു ആ പാട്ട് രംഗം പൂര്‍ത്തീകരിച്ചു.

ഉച്ചയോടെ തോട്ടത്തിന്‍റെ ഉടമ അറബി GMC വാനില്‍ വന്നിറങ്ങി. അനുരാജിനെ കൈ കാട്ടി വിളിച്ചു. അറബിയില്‍ കുറെ സംസാരിച്ചു. ഒടുവില്‍ അറബിയുടെ ഡ്രൈവര്‍ ഒരു പേപ്പര്‍ എടുത്തു അവന്റെ കയ്യില്‍ കൊടുത്തു. അവന്‍ ആകാംക്ഷയോടെ അത് നിവര്‍ത്തി വായിച്ചു

  1. വാഴ – 38
  2. പയര്‍ - 2 ഏക്കര്‍
  3. തക്കാളി – 15 സെന്റ്‌
  4. വഴുതനങ്ങ – 1½ ഏക്കര്‍
“ഇത് എന്താ ?” അനുരാജ് അതിശയത്തോടെ ചോദിച്ചു.
“നിങ്ങടെ നായിക പാട്ട് പാടി നശിപ്പിച്ചതാ,” അതും പറഞ്ഞു ഡ്രൈവര്‍ വണ്ടിയിലേക്ക് തിരികെ പോയി.

“ചുമ്മാതല്ല .... ഷൂട്ടിംഗ് തുടങ്ങിയപ്പോ ഇവിടെ നല്ല തണല്‍ ഉണ്ടായിരുന്നു... ഭാഗ്യം എന്തായാലും അറബി കാഷ്‌ ഒന്നും ചോദിച്ചില്ലല്ലോ” അനുരാജ് കൂട്ടുകാരെ നോക്കി നെടുവീര്‍പ്പിട്ടു.

ഡോര്‍ അടയുന്ന ശബ്ദം കേട്ടപ്പോള്‍ എല്ലാവരും തിരിഞ്ഞു നോക്കി. വണ്ടിയുടെ അരികിലേക്ക് പോയ ഡ്രൈവര്‍ തിരികെ വരുന്നു – കയ്യില്‍ കാര്‍ഡ്‌ സ്വൈപ്പിംഗ് മെഷീന്‍ !

“ക്രെഡിറ്റ്‌ കാര്‍ഡ് താ” ഡ്രൈവര്‍ അനുരാജിന്റെ നേരെ കൈ നീട്ടി.!

സ്വൈപ്‌ ചെയ്തു കാര്‍ഡ്‌ തിരികെ വാങ്ങിക്കുമ്പോള്‍ അനുരാജിന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.
“പച്ചക്കറിക്ക് ഒക്കെ ഇപ്പൊ എന്താ വില!” അവന്‍ ആരോടെന്നില്ലാതെ പറഞ്ഞു കൊണ്ട് ഒരു കുപ്പി വെള്ളം എടുത്തു കുടിച്ചു.

ബാക്കി ഉള്ള വാഴകളില്‍ ഒന്നിന്‍റെ ചുവട്ടില്‍ ഇരുന്നു ഫാം വില്ല  കളിക്കുന്ന നായികയെ കണ്ടപ്പോള്‍ അനുരാജിനു കലി കയറി. അടുത്ത് കണ്ട കുമ്പളങ്ങ എടുത്തു അവളുടെ തലയില്‍ ഇടാനായി അവന്‍ കുനിഞ്ഞു... മുന്നോട്ടു എടുത്ത  GMC  സ്ലോ ചെയ്തു, അറബി അവനെ രൂക്ഷമായി നോക്കി... നാല് തവണ കൂടി കുനിഞ്ഞു നിവര്‍ന്നിട്ടു അനുരാജ് ജോഗ്ഗിംഗ് ചെയ്യാന്‍ ആരംഭിച്ചു.  GMC  മെല്ലെ ഒഴുകി നീങ്ങി.

***************************

കാശു കുറെ പോയെങ്കിലും ഒരു പാട്ട് തീര്‍ക്കാന്‍ ആയല്ലോ ... എല്ലാവരും ആശ്വസിച്ചു.
വൈകുന്നേരം അനുരാജ് എല്ലാവരെയും വിളിച്ചു കൂട്ടി. ഓരോരുത്തര്‍ക്കും 500 റിയാല്‍ വീതം കൊടുത്തു “ ആയിരം റിയാല്‍ വച്ച് തരണം എന്ന് ഉണ്ടായിരുന്നു, നിര്‍ഭാഗ്യവശാല്‍ ഇന്ന് നടന്ന സംഭവങ്ങള്‍ മൂലം അത് സാധിച്ചില്ല, ആര്‍ക്കും പരിഭവം തോന്നരുത് “ അവന്‍ വിഷമത്തോടെ പറഞ്ഞു.

സ്വാമി പണം വാങ്ങിയില്ല “പിന്നെ മതിയെടാ, ഇപ്പോഴത്തെ കാര്യങ്ങള്‍ നടക്കട്ടെ, നിന്റെ ബുദ്ധിമുട്ട് എനിക്ക് മനസ്സിലാകും”
അത് കണ്ട ദിലീപ്‌-ഉം പണം വാങ്ങിയില്ല.
“അതീന്നു ഒരു നാനൂറു എനിക്ക് താ” പാച്ചു കൈ നീട്ടി.
“എന്തിനാടാ?” അനുരാജ് ചോദിച്ചു.
“ആസ്സമിലുള്ള അമ്മാവന് അയച്ചു കൊടുക്കാനാ”

ആ കാശുമായി പാച്ചുവും കോവാലനും എങ്ങോട്ടോ ടാക്സി പിടിച്ചു പോയി.

കയ്യില്‍ കിട്ടിയ അഞ്ഞൂറ് റിയാലുമായി നായിക അനുരാജിന്റെ ആടുത്ത് എത്തി “ബാക്കി കാശ് എപ്പോ തരും?” അവന്‍ തലയില്‍ കൈ വച്ചു നിലത്തിരുന്നു.

***********************

അനുരജും, സ്വാമിയും, ദിലീപും കൂടി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഇരുന്നു.
“സത്യം പറയാമെടാ ഞാന്‍ ഉദ്ദേശിച്ചിടത്ത് ചെലവ് നിക്കുമെന്നു തോന്നുന്നില്ല”
“നീ വിഷമിക്കതെടാ നമുക്ക് വഴി ഉണ്ടാക്കാം” സ്വാമി അവനെ ആശ്വസിപ്പിച്ചു.
“എന്റെ പരിചയത്തില്‍ ഒരു അറബി ഉണ്ട് അയാളുടെ കയ്യില്‍ നിന്നും കുറച്ചു പണം റോള് ചെയ്താലോ?” ദിലീപ്‌ ഒരു ആശയം മുന്നോട്ടു വച്ച്.

“അത് കൊള്ളാം, കുറച്ചു ടെക്നീഷ്യന്സിനെ കൂടി ഒഴിവാകെടാ ചെലവ് കുറച്ച് നമുക്ക് എല്ലാവര്ക്കും കൂടി ഇത് ആങ്ങ്‌ പൂര്‍ത്തിയാക്കാം”. സ്വാമി പറഞ്ഞു.
രണ്ടു ഫിലിപ്പിനോ ലൈറ്റ് ബോയ്സ്നെ ഒഴിവാക്കി. പിന്നെ ഭക്ഷണം സെറ്റില്‍ തന്നെ ഉണ്ടാക്കാന്‍ തീരുമാനിച്ചു. അതിന്റെ ചുമതല ബിജോയ്ക്ക് കൊടുക്കാന്‍ തീരുമാനിച്ചു  ലൈറ്റ് ബോയ്സിന്റെ പണി സ്വാമിയും ദിലീപും ചെയ്യാമെന്ന് ഏറ്റു. അസിക്കുള്ള ടിക്കറ്റും ബുക്ക്‌ ചെയ്തു.

അനുരാജിന്റെ മുഖത്ത് ആശ്വാസത്തിന്റെ മിന്നലാട്ടം കണ്ടു. അവന്‍ ആശ്വാസത്തോടെ ഉറങ്ങാന്‍ പോയി.

**********************

രാവിലെ സംവിധായകന്‍ ക്യാമറ മാനെ അന്വേഷിച്ചു സെറ്റില്‍ എല്ലാം ഓടി നടന്നു. പാച്ചുവും കോവാലനും ഇന്നലെ പോയതാണ്!

അല്പം കഴിഞ്ഞപ്പോള്‍ ഒരു കാംറി അവിടെ വന്നു നിന്ന്.

അകത്തു നിന്നും പാച്ചുവും കോവാലനും പിന്നെ മറ്റൊരു മലയാളിയും പുറത്തിറങ്ങി. അവര്‍ നേരെ നിര്‍മ്മാതാവിന്റെ മുറിയിലേക്ക് നടന്നു. അറബിയുടെ കയ്യില്‍ നിന്നും കടം വാങ്ങിയ പണം എണ്ണി തിട്ടപെടുത്തുകയായിരുന്നു അനുരാജ്. പാച്ചു വന്നയാളെ പരിചയപ്പെടുത്തി “ഇത് തോമസ്‌ ജോര്‍ജ്ജ്, ഞങ്ങടെ ഫ്രണ്ടാ... നിങ്ങള്‍ സംസാരിക്കു ഞങ്ങള്‍ ഇപ്പൊ വരാം.” രണ്ടു പേരും പുറത്തിറങ്ങി.

“ഞാന്‍ അവരുടെ ഫ്രണ്ട്‌ ഒന്നുമല്ല .... രാത്രി മദ്യപിച്ചു റോഡില്‍ നിന്ന് ചിരിച്ചതിനു അവരെ പോലീസ്‌ പിടിച്ചു... മലയാളികളല്ലേ എന്ന് കരുതി കാശ് കൊടുത്തു അവരെ പുറത്തിറക്കിയത് ഞാനാ! ... രാവിലെ അപ്പോം മൊട്ട കറീം വേണമെന്ന് പറഞ്ഞപ്പോ അതും വാങ്ങിച്ചു കൊടുത്തു.... ഇതാ ബില്ല്”.

പണം വാങ്ങി അയാള്‍ തിരിച്ചു പോയ പുറകെ പാച്ചുവും കോവാലനും അകത്തു വന്നു, “ തോമസ്‌ അച്ചായന്‍ പോയോ?”

“കൊല്ലെടാ കൊല്ല് !!!” .... അനുരാജ് വീണ്ടും തലയില്‍ കൈ വച്ചു!

ചാണ്ടി ഒരു പേപ്പറുമായി ഓടി കിതച്ചു വന്നു “പണി കിട്ടി അളിയാ”, അവന്‍ പേപ്പര്‍ അനുരാജിന്റെ നേരെ നീട്ടി...

പ്രിയപ്പെട്ട അനൂ,
ഞാന്‍ തിരികെ പോകുന്നു. ദുബായില്‍ എനിക്ക് ഒരുപാട് വര്‍ക്ക്‌ ഉണ്ട്. പിന്നെ ചില പുതിയ പ്രോജക്ടുകളും എന്റെ മനസ്സിലുണ്ട്.
നിനക്ക് എന്റെ വിജയാശംസകള്‍.
ഒരു കാര്യം പറയാന്‍ മറന്നു... നിന്റെ തിരക്കഥ ഞാന്‍ കൊണ്ട് പോകുന്നു.
നന്ദിയോടെ - സ്വാമി

ബോധം കേട്ട് വീണ നിര്‍മ്മാതാവിനെ ഉണര്‍ത്താന്‍ വെള്ളം എടുക്കാനായി മൂന്നു പേരും മൂന്നു വഴിക്ക് ഓടി!
(തുടരും)

Wednesday, June 20, 2012

ഷൂസ് പറഞ്ഞ കഥ - ഭാഗം 1

"ഈ കഥയും കഥാ പാത്രങ്ങളും
തികച്ചും സാങ്കല്‍പ്പികം മാത്രമാണ് ......
ആരെങ്കിലും ആയി സാമ്യം തോന്നുന്നു എങ്കില്‍ കണക്കായി പോയി "


യു എ യി ലെ  ഒരു മെയ്മാസ പുലരി....വെള്ളിയാഴ്ച രാവിലെ 8.30 ആയപ്പോളാണ് പാച്ചു  കണ്ണും തിരുമ്മി എണീറ്റത് ... നോക്കിയാ ഫോണില്‍ സമയം നോക്കി എട്ടര ആയി എന്ന് ഉറപ്പിച്ചു ഫോണ്‍ താഴെ വെക്കാന്‍ തുടങ്ങിയപ്പോള്‍ അത് ബെല്ലടിക്കാന്‍ തുടങ്ങി. നോക്കിയപ്പോള്‍ കോവാലന്‍. ശ്ശോ ഇവനോടിന്നു അങ്ങോട്ട്‌ ചെല്ലാം എന്ന് പറഞ്ഞതാ, ഇന്നലെ അടിച്ചത് കൂടി പോയ കാരണം ഉണരാന്‍ ലേറ്റ് ആയി.  എട്ടു  മണിക്ക് ചെല്ലാം എന്നാ പറഞ്ഞത്. ഇനി അവനോടെന്തു പറയും. അങ്ങനെ ആലോചിച്ചു നില്‍ക്കെ ഫോണ്‍ മണി അടി നിര്‍ത്തി വീണ്ടും അടിച്ചു തുടങ്ങി. അവന്‍ തന്നെ, പാച്ചു പച്ച ബട്ടണ്‍  അമര്‍ത്തി കോവാലന്‍ എന്തേലും പറയും മുന്നേ പറഞ്ഞു തുടങ്ങി." അളിയാ ഞാന്‍ ധ ഇറങ്ങി, വഴിയിലാ  വന്നോണ്ടിരിക്കുവാ. ഏ എവിടെ വരെ എത്തി എന്ന് ചോദിച്ചാല്‍ ഇത്, ഇപ്പോള്‍ ഞാന്‍ ഈ മുക്കിനു വരെ എത്തി. ആ പേരൊന്നും അറിയില്ല. ഉള്ളന്നുരെന്നോ, കാരക്കാടെന്നോ പറയാന്‍ ഇത് നടോന്നും അല്ല. ദുഫായിയ. ഞാന്‍ ഇപ്പോള്‍ അങ്ങ് വരും. നെ പിടക്കാതെ. അത്രയും പറഞ്ഞു ഫോണ്‍ കട്ട്‌ ചെയ്തു പാച്ചു വേഗം ബാത്‌റൂമില്‍ കയറി. പ്രഭാത കൃത്യങ്ങള്‍ ഒക്കെ വേഗം കഴിച്ചു ഇറങ്ങി. അപ്പോളാണ് പാച്ചു റൂമിലുള്ള മറ്റുള്ളവര്‍ ആരും അവിടെ ഇല്ല എന്ന് മനസ്സിലാക്കിയത്‌. വെള്ളിയാഴ്ച്ചയല്ലേ എല്ലാം തെണ്ടാന്‍ പോയി കാണും എന്ന് മനസ്സില്‍ ഓര്‍ത്തു കണ്ണാടിയുടെ മുന്നില്‍ ചെന്ന് നിന്ന് ഒരുക്കം തുടങ്ങി. വെളുത് തുടങ്ങിയ മീശ ഒക്കെ വേഗം കറുപ്പിച്ചു, കഷണ്ടി കയറി തുടങ്ങിയ തലയുടെ മുന്‍വശം ഉള്ള മുടി ഒക്കെ പെറുക്കി വച്ച് അഡ്ജസ്റ്റ് ചെയ്തു. കൊള്ളാം എന്ന് മനസ്സില്‍ പറഞ്ഞു, ഡ്രസ്സ്‌ മാറി ഇറങ്ങാന്‍ തുടങ്ങി. പുറത്ത്‌ ഇറങ്ങാന്‍ തുടങ്ങിയപ്പോളാണ് വാതിലിന്റെ അടുത്ത് കിടക്കുന്ന കറുത്ത ഷൂസ് കണ്ണില്‍ പെട്ടത്. " ഇത് സുരേഷിന്‍റെ ആണ്, അവന്‍ പുറത്തു പോയേക്കുവാരിക്കും, ഇതിട്ടു പോയാലോ, എന്നും ചെരുപ്പിട്ടല്ലേ പോകുന്നത്, കോവലനെ ഒന്ന് ഞെട്ടിക്കാം . അങ്ങനെ പലതും ഓര്‍ത്തു സുരേഷിന്‍റെ ഷൂസിന്‍റെ  ഒപ്പം   റൂമിന്‍റെ മൂലയ്ക്ക്  കിടന്ന ആരുടയോ  സോക്സും ഇട്ടു ഇറങ്ങി. പുറത്തു കടന്നപ്പോലാണ് ഓര്‍ത്തത്‌ ഒരു ബെല്‍റ്റ്‌ ഇട്ടു ഇന്‍ ഷര്‍ട്ട്‌ ചെയ്താല്‍ കുറച്ചൂടെ നല്ലതാരുന്നു. വേണ്ടും റൂമില്‍ കയറി സുരേഷിന്‍റെ അലമാരയുടെ സൈഡില്‍ തൂകിയിട്ടിരുന്ന ബെല്‍റ്റ്‌ എടുത്തു കെട്ടി ഒരിക്കല്‍ കൂടി കണ്ണാടിയില്‍ നോക്കി മുറി പൂട്ടി ഇറങ്ങി.

അങ്ങനെ പടി ഇറങ്ങി നടക്കുമ്പോള്‍ മനസ്സിലോര്‍ത്തു "കോവാലന്‍ ഇന്ന് അന്തം വിട്ടു പോകു, എന്‍റെയൊരു കാര്യം. അപ്പോളാണ് സുരേഷ് വന്നു ഷൂസ് നോക്കുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നം ഓര്‍ത്തത്‌. അവനെ വിളിച്ചു പറഞ്ഞേക്കാം, അവന്‍ ചീത്ത വിളിക്കുമായിരിക്കും, എന്നാലും സാരമില്ല.. ചിലപ്പോള്‍ നാളെ മുതല്‍ അവന്‍ ഇതെടുത്തു പൂട്ടി വച്ചിട്ട് പോകുമായിരിക്കും. ആര്‍ക്കു വേണം ഇനി ഇത്, അവന്‍ പൂട്ടി വയ്ക്കട്ടെ. അങ്ങനെ ഓര്‍ത്തു ഫോണ്‍ എടുത്തു അവനെ വിളിച്ചു. ഫോണ്‍ എടുത്ത ഉടന്‍ ധൃതിയില്‍ സുരേഷ് പറഞ്ഞു " ഡാ പാച്ചു ഞാന്‍ ഫുജൈര വരെ പോകുവ രാത്രിയിലെ വരൂ, ഉച്ചക്ക് എനിക്ക് വേണ്ടി ചോറ് വയ്ക്കണ്ട. നീ ഉറങ്ങിക്കോട്ടെ എന്ന് കരുതിയ പറയാതെ പോന്നത്. " ഇത് കേട്ട് പാച്ചുന്റെ മനസ്സില്‍ രണ്ടു ലഡ്ഡു പൊട്ടി, ഒന്ന് അവനു ചോറ് വെക്കണ്ട, രണ്ടാമത്തെ അവനോടു ഷൂസ് എടുത്ത കാര്യം പറയണ്ട. പൊട്ടിയ രണ്ടു ലഡ്ഡു ഓര്‍ത്തു ചിരിച്ചു കൊണ്ട് പാച്ചു ഓക്കേ പറഞ്ഞു ഫോണ്‍ കട്ട്‌ ചെയ്തിട്ട് പറഞ്ഞു..എന്നെ അങ്ങ് സമ്മതിക്കണം. അടുത്ത വന്ന ടാക്സിയില്‍ കയറി കോവാലന്റെ വീട് ലക്ഷ്യമാക്കി യാത്ര തിരിച്ചു. ഭാഗ്യം ടാക്സി ഓടിക്കുന്നത് മലയാളി ചേട്ടനാണ്.

ടാക്സി പോയ്ക്കൊണ്ടിരിക്കെ കോവാലന്‍ വിളിച്ചു, ഡാ നെ ഇറങ്ങിയെന്നു പറഞ്ഞിട്ട് എവിടെയാ? ഇപ്പോള്‍ വരേണ്ട സമയം കഴിഞ്ഞല്ലോ. നീ വഴി  തെറ്റി വല്ല സൗദി അറേബ്യയിലും പോയോ? ഞാന്‍ ഇതാ ഇപ്പോള്‍ എത്തും. അതും പറഞ്ഞു ഫോണ്‍ ഓഫ്‌ ആക്കി പോക്കറ്റിലിട്ടു. അല്പം കൂടി കഴിഞ്ഞപ്പോള്‍ ടാക്സി കാരന്‍  ചോദിച്ചു സാറിന് എവിടെയാ പോകണ്ടേ? അത് ഞാന്‍ പറഞ്ഞില്ലേ, അല്ല അവിടെ എവിടെയനെന്നാ ചോദിച്ചേ? അത് പെപ്സിയുടെ ബോര്‍ഡ്‌ ഉള്ള കടയുടെ മുന്നില്‍ നിര്‍ത്തിയാല്‍ മതി. ഡ്രൈവര്‍ തല തിരിച്ചു പച്ചുനെ നോക്കി, ആ നോട്ടത്തിന്റെ അര്‍ഥം മനസ്സിലായ പാച്ചു പറഞ്ഞു ചേട്ടാ സ്ഥലം എത്തുമ്പോള്‍ ഞാന്‍ പറയാം, ചേട്ടന്‍ നേരെ വിട്ടാല്‍ മതി. അങ്ങനെ ഒരു വിധം പാച്ചു കോവാലന്‍ താമസിക്കുന്ന സ്ഥലത്തെത്തി. റൂമിന്റെ വാതില്‍ക്കല്‍ എത്തി ബെല്‍ അടിച്ച ശേഷം, ബെല്‍റ്റ്‌ ഒക്കെ ഒന്ന് കൂടെ ശരിയാക്കി വാതില്‍ തുറക്കുന്നതും കാത്തു പാച്ചു നിന്നു......

(തുടരും)

Start ... Action ...!!! - Part 2



Part 2
Part 1 വായിക്കാത്തവര്‍ ഇവിടെ Click ചെയ്യു


കോപം കൊണ്ട് വിറച്ച ദിലീപിനെ പ്രൊഡ്യൂസര്‍ അനുരാജ് സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. ഒരു തരത്തിലും ദിലീപ്‌ ഒത്തുതീര്‍പ്പിന് തയാറായില്ല. ഒടുവില്‍ ‘ആന വശീകരണം – പത്തു തന്ത്രങ്ങള്‍ ‘ എന്ന പുസ്തകം കൊടുത്തു അവനെ മെരുക്കി. രംഗം ശാന്തമായപ്പോള്‍ സ്വാമി മെല്ലെ പുറത്തു വന്നു.
“ മീന്‍ അച്ചാര്‍ കൊണ്ട് വന്നോടാ ?” അവന്‍ അനിയനോട് ചോദിച്ചു.
“ അച്ചാറോ ?” ബിജോയി അടുക്കളയില്‍ നിന്നും തല നീട്ടി പുറത്തേക്കു നോക്കി.

**************************
തുടക്കത്തിലേ സംഘര്‍ഷം എല്ലാം മാറി സീരിയല്‍ നിര്‍മ്മാണം മുന്നോട്ടു പോകാനുള്ള തീരുമാനം ആയി. പാട്ടുകള്‍ ചിട്ടപെടുത്തുവനായി അസി (ആനൂ ചന്ദ്രന്‍) ഗിറ്റാര്‍ കയ്യിലെടുത്തു.
“ രവീന്ദ്രന്‍ മാഷിനെ പോലെ ഉള്ളവര്‍ വല്യ തടി പെട്ടി വച്ചാ മൂസിക്‌ ചെയ്യുന്നത്” ബിജോയി ആരോടെന്നില്ലാതെ പറഞ്ഞു.
“ തടി പെട്ടി അല്ലേടാ ഹാര്‍മോണിക്ക... അതാണ്‌ അതിന്‍റെ പേര് “ ചാണ്ടി അവനെ തിരുത്തി.
“ ഹാര്‍മോണിയം” ... അസി എല്ലാവരെയും രൂക്ഷമായി നോക്കി കൊണ്ട് വീണ്ടും തിരുത്തി. “ ഇത് എന്റെ സ്റ്റൈല്‍ .. സൗകര്യം ഉണ്ടെങ്കില്‍ മതി ... ഈ ബ്ലഡി ഗള്‍ഫുകാരുടെ പാട്ട് കിട്ടിയിട്ട് വേണ്ടാ എനിക്ക് കഞ്ഞി കുടിക്കാന്‍... “
സ്വാമി ഓടി വന്നു അവന്റെ വാ പൊത്തി “ എടാ ദോഷമാ, അങ്ങനോന്നും പറയരുത്”
ദിലീപ്‌ പാട്ടുകള്‍ അനുരാജിന്‍റെ കയ്യില്‍ കൊടുത്തു ... അനുരാജ് അത് അസിക്ക് കൈമാറി.
അവന്‍ ആദ്യത്തെ കവിത മൂന്നു  വരി വായിച്ചു, പിന്നെ ഒന്നുകൂടി വായിച്ചിട്ട് ദിലീപിനെ അടിമുടി ഒന്ന് നോക്കി:
“പണ്ട് നമ്മള്‍ പാടിയോരാ സംഘ ഗാനം ...
ഇന്ന് നമ്മളെല്ലാം ഓര്‍ക്കുന്നു കുളിരോടെ
എന്റെ ഖല്ബിലാകെ പൂക്കുന്നു പ്ലാവിന്‍ തോട്ടം ...”
അസി ഗിറ്റാര്‍ എടുത്തു മെല്ലെ മൂളി ... ത ണ നാ ... റീ ... ഒക്കെ ... നോക്കാം ...
“അല്ലിയാമ്പല്‍ ... തനാനാനാ തനാനാ വെള്ളം
താനാ നമ്മളോന്നായി തനാനാനാ തനാനാന
താനാ തന താനാ അനുരാഗ തനാനാന  ... “
“സൂപ്പര്‍ “ ... പ്രൊഡ്യൂസര്‍ കൈ കൊട്ടി ചിരിച്ചു.
ദിലീപ്‌ എല്ലാവരുടെയും മുഖത്ത് മാറി മാറി നോക്കി ... ഇല്ല കുഴപ്പമില്ല ... ആര്‍ക്കും ഒരു സംശയവും ഇല്ല. അസി അവനെ നോക്കി ഒന്ന് ചുമച്ചു ... പിന്നെ രണ്ടു ചുമച്ചു. ദിലീപ്‌ അസിയെ വിളിച്ചു അകത്തു പോയി. അല്‍പ്പം കഴിഞ്ഞു രണ്ടു പേരും തോളത്തു കൈ ഇട്ടു ഇറങ്ങി വന്നു.

***********************
“ഷൂട്ടിംഗ് സലാലയില്‍ നടത്താം, അവിടെ ആകുമ്പോള്‍ കേരളം പോലെ തോന്നിക്കും” ചാണ്ടി നിര്‍ദ്ദേശിച്ചു. അത് ശരിയാ എല്ലാരും സമ്മതിച്ചു.
എല്ലാവരും രണ്ടു മാസത്തെ ലീവ് എടുത്തു സലാലയിലേക്ക് തിരിച്ചു.
ആദ്യ ഷോട്ട് നായകന്‍ 100 പട്ടിണി പാവങ്ങള്‍ക്ക് സൗജന്യമായി iPhone നല്‍കുന്നതായിരുന്നു. വെള്ള ലെക്സസ് കാറില്‍ വന്നിറങ്ങുന്ന  നായകന്‍ ഡോര്‍ തുറന്നു കാറില്‍ ചാരി നിന്ന് ഗണ്മാന്‍ കൊടുക്കുന്ന iPhone-കള്‍ ഓരോന്നായി അകലെ നില്‍ക്കുന്ന പാവങ്ങള്‍ക്ക് എറിഞ്ഞു കൊടുക്കുന്നു – അത് നേരെ അവരുടെ കൈകളില്‍ തന്നെ വീഴുന്നു. അതെ സമയം തന്നെ ഫോണ്‍ ഓണ്‍ ആകുന്നു... “ നായകന്‍ ...  ഷാജി നായകന്‍ ... “ എന്ന പാട്ടും, കൈകള്‍ കെട്ടി സ്ലോ മോഷനില്‍ തല തിരിക്കുന്ന ആജാനുബാഹുവായി നില്‍ക്കുന്ന നായകന്‍റെ വീഡിയോയും ഒപ്പം iPhone-ല്‍ പ്ലേ ആകുന്നു.
നായകനായി അനുരാജ് എല്ലാം മറന്നു അഭിനയിച്ചു. ഗണ്മാന്‍ ആയി അഭിനയിച്ചത് പ്രതോഷ്‌ ആണ്. ആ ഒരു സീനിനു വേണ്ടി അവനെ നാട്ടില്‍ നിന്നും വരുത്തി.
“ ഈ രംഗം കണ്ടു കുടുബ പ്രേക്ഷകര്‍ കൊരിത്തരിക്കും” അനുരാജ് ഉറക്കെ പറഞ്ഞു.
“ ത്ഫൂ ... “ അസി നീട്ടി തുപ്പി.
“ വായില്‍ ഈച്ച കയറി”. സ്വാമി ദയനീയമായി നോക്കിയപ്പോള്‍ അവന്‍ പറഞ്ഞു.
“ ഇന്ന് ഇത്രയും മതി “ ഡയറക്ടര്‍ സുദീപ്‌ പറഞ്ഞു. “ Pack Up” .
വൈകുന്നേരത്തോടെ നായിക എത്തി. ഷൂട്ടിംഗ് നീട്ടി വയ്ക്കാന്‍ പറ്റാത്തത് കൊണ്ട് നിഷു എന്ന നായികയെ എമര്‍ജന്‍സി ടിക്കറ്റ്‌ എടുത്തു നാട്ടില്‍ നിന്നും വരുത്തുകയായിരുന്നു.

**********************
അടുത്ത ദിവസം ഗാന രംഗം ആയിരുന്നു ചിത്രീകരിക്കേണ്ടത്. നായിക വാഴത്തോട്ടത്തില്‍ കസവ് സാരി ഉടുത്തു വാഴക്കു ചുറ്റും കറങ്ങുന്നതാണ് രംഗം.
അഞ്ചു വാഴ ഒടിഞ്ഞു വീണിട്ടും ക്യാമറ മാന്‍ പാച്ചു ഒക്കെ പറഞ്ഞില്ല.
ഡയറക്ടര്‍ അസ്വസ്ഥനായി.
പ്രൊഡ്യൂസര്‍ അസ്വസ്ഥനായി
അസി അസ്വസ്ഥനായി... എന്ന് കണ്ടപ്പോള്‍ സ്വാമി അവന്റെ വായില്‍ വാഴപ്പഴം തള്ളി കയറ്റി.
“എന്താടാ പ്രശ്നം ?” ഡയറക്ടര്‍ ക്യാമറാമാനോട് ചോദിച്ചു .
“പതിയുന്നില്ല ... നായിക ക്യാമറയില്‍ പതിയുന്നില്ല... ലെന്‍സ്‌ മാറ്റി നോക്കി ... ഫ്രെമില്‍ ഒതുങ്ങുന്നില്ല ... കുറച്ചു വണ്ണം കുറഞ്ഞ നായിക ആണെങ്കില്‍ ....” ക്യാമറ മാന്‍ പറഞ്ഞു.
“ഒരു കാര്യം ചെയ്യ് ... ഇത് നമുക്ക് ലോങ്ങ്‌ ഷോട്ട് ആക്കാം ... നീ ക്യാമറാ അപ്പുറത്തെ തോട്ടത്തില്‍ വൈ ... പിന്നീട് നായികയുടെ മുഖം മാത്രം ക്ലോസ് അപ്പ് എടുക്കാം.” സ്വാമി പരിഹാരം നിര്‍ദ്ദേശിച്ചു.
എല്ലാവരുടെയും മുഖം തെളിഞ്ഞു.
പിന്നീട് ആ രംഗം ക്യാമറയില്‍ പകര്‍ത്തിയത്‌ സ്വാമിയാണ്. അങ്ങനെ ഏഴാമത്തെ വാഴ കൂടി ഒടിഞ്ഞപ്പോള്‍ സീന്‍ ഓക്കേ ആയി.
പാച്ചു വീണ്ടും ക്യാമറയുടെ പിന്നില്‍ വന്നു. അടുത്ത രംഗം നായിക കറിവേപ്പിന്റെ ചുവട്ടില്‍ നിന്നും തെങ്ങിന്റെ ചുവട്ടിലേക്ക് ചിരിച്ചു കൊണ്ട് നടന്നു വരുന്നതാണ്.
നാല് തവണ എടുത്തിട്ടും അത് ശരി ആയില്ല... ഓരോ തവണയും നായിക കല്ലിലും മടലിലും തട്ടി വീണു. “നിഷു, what happened?” സംവിധായകന്‍ അടുത്ത് വന്നു ചോദിച്ചു. “ സര്‍ , ഞാന്‍ നടന്നു കഴിഞ്ഞു ചിരിച്ചാല്‍ മതിയോ?”
“പോരാ പോരാ ... ചിരിച്ചു കൊണ്ട് നടന്നു വരണം”
നായികയുടെ കണ്ണ് നിറഞ്ഞു.
“എന്താ നിഷു? എന്തിനാ കരയുന്നത്?” പ്രൊഡ്യൂസര്‍ രംഗത്ത്‌ എത്തി.
“സര്‍ ....”
“പറയൂ നിഷൂ”
‘സര്‍, ചിരിക്കുമ്പോള്‍ എന്റെ കണ്ണുകള്‍ ചെറുതായി ചെറുതായി ഞാന്‍ ഒരു അന്ധയാകും സര്‍ ... അന്ധയാകും “ നായിക പൊട്ടിക്കരഞ്ഞു.
(തുടരും)
Related Posts Plugin for WordPress, Blogger...