Wednesday, December 14, 2011

മിക്കി മൗസ്


സുഹൃത്തുക്കളെ,

ഇന്ന് രാവിലെ സംഭവിച്ച ഒരു ചെറിയ കഥ പറയാം.
GM ന്‍റെ വീട്ടില്‍ നിന്നും ഒരു കാള്‍ വന്നു, അവിടെ വരെ അത്യാവശ്യമായി ഒന്ന് ചെല്ലണം. വിളിച്ചത് അവിടുത്തെ അതിബുദ്ധിമതിയായ വേലക്കാരി.ബുദ്ധിയുടെ കാര്യം നമുക്ക് പുറകെ പറയാം...അവരുടെ പറച്ചില്‍ കേട്ടപ്പോള്‍ എന്തോ അത്യാഹിതം സംഭവിച്ച പോലെ തോന്നി വണ്ടി എടുത്തു നൂറേന്നു വിട്ടു. ഗേറ്റില്‍ ചെന്നപ്പോള്‍ പേരൊന്നും അറിയത്തില്ല എന്‍റെ മൂന്നിരട്ടി വലുപ്പം ഉള്ള ഒരു പട്ടി ഉണ്ടവിടെ, എന്ത് ചെയ്തിട്ട് അകത്തു കടക്കാന്‍ സമ്മതിക്കുന്നില്ല. അവസാനം വേലക്കാരിയെ ഫോണില്‍ വിളിച്ചു അതിനെ കൂട്ടില്‍ കയറ്റിയ ശേഷമാണ് അകത്തു കടന്നത്. അകത്തു കയറിയതും വേലക്കാരി എന്നോട് പറഞ്ഞു madam പറഞ്ഞു "മിക്കി മൗസ്" കാണുന്നില്ല, അനുരാജ് നെ വിളിച്ചു പറഞ്ഞാല്‍ മതി അവന്‍ കൊടുത്തു വിടും എന്ന്. ഞാന്‍ അകെ confused ആയി. എനിക്കൊന്നും മനസിലാകാത്തത് കൊണ്ട് ഞാന്‍ വീണ്ടും ചോദിച്ചു എന്താണ് കാര്യം എന്ന്. അപ്പോള്‍ അവള്‍ പറഞ്ഞു കുട്ടികളുടെ റൂമില്‍ വച്ച് പോയി എന്നാ madam പറഞ്ഞത്. മിക്കി മൗസ് താഴെ വീണു പിന്നെ കാണുന്നില്ല. ഇപ്പോളും എനിക്കൊന്നും മാനസിലയില്ല എങ്കിലും കുട്ടികളുടെ റൂമില്‍ പോയി നോക്കാം എന്ന് കരുതി. വേലക്കാരി അമ്മച്ചിയും എന്‍റെ പുറകെ വന്നു, അവിടെ നിന്നും ഞാന്‍ എന്തെങ്കിലും അടിച്ചു മാറ്റി കൊണ്ട് പോകുമോ എന്ന് പേടിച്ചിട്ടാണോ എന്നറിയില്ല. എന്തായാലും റൂമില്‍ കയറിയപ്പോള്‍ അവരെന്നോട് പറഞ്ഞു കമ്പ്യൂട്ടര്‍ ടേബിള്‍ ന്‍റെ മുകളില്‍ നിന്ന മിക്കി മൗസ് താഴെ വീണത്‌.. ഇപ്പോളും താഴെ വീണ സദനം എന്താണ് എന്ന് മനസിലായില്ല എങ്കിലും ഞാന്‍ റൂം മുഴുവന്‍ മിക്കി മൗസ് കണ്ടെത്താനായുള്ള തിരച്ചില്‍ തുടങ്ങി. അവരും എനിക്കൊപ്പം തിരയാന്‍ തുടങ്ങി. അവര്‍ തിട്രയുന്നത് എന്താണെന്നു എനിക്കറിയില്ല, ഞാന്‍ തിരയുന്നത് എന്താണ് എന്ന് ഈശ്വരന് പോലും അറിയില്ല. അങ്ങനെ തിരച്ചില്‍ ഊര്‍ജിതമായി നടക്കുന്നു.

തിരച്ചിലിന്റെ ഇടയില്‍ പലവട്ടം ഞാന്‍ സംഭവം ക്ലിയര്‍ ചെയ്യാന്‍ വേലക്കരിയോടു ചോദിക്കുന്നുണ്ടായിരുന്നു. അവരുടെ വായില്‍ നിന്നും "മിക്കി മൗസ് താഴെ പോയി കാണുന്നില്ല" ഇതല്ലാതെ വേറെ ഒന്നും കിട്ടിയില്ല. ഇടയ്ക്കു ഞാന്‍ GM ന്‍റെ വൈഫ്‌ നെ വിളിക്കാന്‍ ശ്രമിച്ചു, പക്ഷെ അവര്‍ ഫോണ്‍ എടുക്കുന്നില്ല. അവസാനം എനിക്കൊരു ബുദ്ധി തോന്നി ഇനി കമ്പ്യൂട്ടറില്‍ സേവ് ചെയ്തു വച്ച മിക്കി മൗസ് ന്‍റെ കാര്ട്ടുന്‍ വല്ലതും delete ആയി പോയതാണോ. കമ്പ്യൂട്ടര്‍ ന്‍റെ മൗസ് ല്‍ കൈ വച്ചപ്പോള്‍ മനസ്സില്‍ ലഡ്ഡു പൊട്ടി. അത് വര്‍ക്ക്‌ ചെയ്യുന്നില്ല.......ഞാന്‍ പതിയെ വേലക്കാരിയെ നോക്കി, അവര്‍ അപ്പോളും കട്ടിലിന്റെ അടിയില്‍ മിക്കി മൗസ് ആയുള്ള തിരച്ചില്‍ തുടരുകയായിരുന്നു......അവരുടെ കാലില്‍ വീണു അനുഗ്രഹം വാങ്ങിയാലോ എന്ന് ഒരു നിമിഷം ആഗ്രഹിച്ചു പോയി. ഇ സമയം madam എന്നെ തിരിച്ചു വിളിച്ചു ഞാന്‍ എന്തേലും പറയും മുന്നേ അവര്‍ പറഞ്ഞു തുടങ്ങി " Anuraj see children computer mouse is not working, please send a mouse with someone" കൂടുതല്‍ ഒന്നും പറയാതെ ok മാത്രം പറഞ്ഞു ഫോണ്‍ കട്ട്‌ ചെയ്തു പതുക്കെ ഇറങ്ങി വണ്ടിയുടെ അടുത്തേക്ക് നടന്നു. അങ്ങനെ വെറുതെ തിരിച്ചു പോകാന്‍ മനസ് അനുവദിച്ചില്ല. തിരിച്ചു വീട്ടിനുള്ളില്‍ കയറി വേലക്കാരിയെ വിളിച്ചു, അവര്‍ അപ്പോളും മിക്കി മൗസ് നായുള്ള അന്വേഷണത്തില്‍ ആയിരുന്നു. ഞാന്‍ അവരോടു പറഞ്ഞു madam എന്നെ വിളിച്ചു റൂമില്‍ അല്ല പോയത് ഗാര്‍ഡന്‍ ല്‍ കുട്ടികള്‍ കളിക്കുമ്പോള്‍ ആണ് പോയത്, നിങ്ങള്‍ ഗാര്‍ഡന്‍ മുഴുവന്‍ തപ്പി നോക്കാന്‍ പറഞ്ഞു എന്ന് അവരെ ഒരു വിധത്തില്‍ പറഞ്ഞു മനസിലാക്കി. ഞാന്‍ പുറത്തിറങ്ങി വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തു തിരിക്കുന്ന സമയത്ത് ഗേറ്റ് ഇല കൂടി അകത്തേക്ക് നോക്കി...നമ്മുടെ പ്രിയങ്കരിയായ വേലക്കാരി ഗാര്‍ഡന്‍ ഇല "മിക്കി മൗസ്" ആയുള്ള തിരച്ചില്‍ തുടങ്ങി കഴിഞ്ഞിരുന്നു.......

Tuesday, December 13, 2011

പക്ഷിക്കൂട്ടിലെ കൂട്ടുകാരന്‍


ആ നല്ല കൂട്ടുകാര്‍ കാത്തിരുന്നു,
ഇന്നെകിലും വരും, ബ്ലോഗിന്‍റെ താളില്‍
ഒരു കഥ, ഒരു കവിത, ഒരു കൊച്ചു സൌഹൃദ കുറിപ്പ്

ഇല്ല വന്നില്ല, ഒരു വാക്കുരിയാടിയില്ല
എന്തേ മറന്നതോ, സൗഹൃദം മതിയാക്കിയതോ ?
ഒരു വാക്ക് കുറിക്കുവാന്‍ എന്തേ അവന്‍ മടിക്കുന്നു ?

ചാണ്ടി മുന്നിട്ടിറങ്ങി, കിട്ടിയ ടാക്സിയില്‍
സേതുരാമയ്യര്‍ക്ക് മുന്നില്‍ എത്തി അവന്‍
തേടി CBI സഹായം - അറിയണം ഞങ്ങള്‍ക്കു കാരണം

സേതുരാമയ്യര്‍ ചിന്തിച്ചു കൂലങ്കുഷം, എന്തേ പയ്യനിങ്ങനെ!
മുറുക്കി തുപ്പി നല്ല നീളത്തില്‍ സേതുരാമയ്യര്‍
പിന്നാലേ തുപ്പി ചാണ്ടിയും, വായില്‍ വീണ മുറുക്കാന്‍

സോറി എന്നുരിയാടി അയ്യര്‍ പിന്നില്‍ കൈ കെട്ടി
നടന്നു, അന്വേഷണം തുടര്‍ന്നു
ഒടുവില്‍ തെളിഞ്ഞു അയ്യരുടെ മുഖത്തൊരു ചിരി.

ഇത് ഒരു 'ജാതി' അസുഖം- മൊഴിഞ്ഞു ചിരിയോടെ അയ്യര്‍
പിടിക്കൂ അവന്റെ കണ്‍ഠനാളങ്ങളില്‍
ഞെരിക്കു നല്ല തെറി പറഞ്ഞു കൊണ്ട്


*******
ഒരു 'ജാതി' അസുഖം പലരില്‍ പടര്‍ന്നു 
വാക്കുകള്‍ വഴിവിട്ടു, ഗ്രൂപ്പുകള്‍ കതിരിട്ടു 
കൂട്ടുകാരന്‍  കണ്ണുതള്ളി - പണി കിട്ട്യോ!, പണി പാളിയോ!

മെയില്‍ അയച്ചു കൂട്ടുകാരന്റെ കൂട്ടുകാരന്‍ 
അത് കിട്ടി കൂടുകാരന്റെ കൂട്ടുകാരന്റെ കൂട്ടുകാരന് !
"രക്ഷിക്കു അവനെ; ശിക്ഷിക്കു അവരെ"

വെടി ഒച്ച മുഴങ്ങി എവിടെയോ! 
പട പാടാ ചിതറി തെറിച്ചു 'ജാതി കൂട്ടങ്ങള്‍'
മഹാമേരു പോലെ നിന്നൂ രക്ഷകന്‍ - Mr. Smith!

ഇല്ലിനി ഞാന്‍ ഒന്നിനും, മൊഴിഞ്ഞു കൂട്ടുകാരന്‍
"നന്ദി അളിയാ" പറഞ്ഞു സ്മിത്തിന്റെ തോളില്‍ പിടിച്ച്
കൈ തട്ടി മാറ്റി സ്മിത്ത്‌ ചോദിച്ചു " ആരെടാ നിന്റെ അളിയന്‍?"
മലര്‍ക്കെ തുറന്ന വായുമായി നിന്നൂ കൂട്ടുകാരന്‍!

********


Tuesday, November 1, 2011

1. അവനേ തേടി



ബ്ലോഗും ഫേസ്ബുക്കും പിന്നെ കുറേ എഴുത്തുകാരും... ഇവനെ ഒക്കെ ഞാന്‍ മൂക്ക് കൊണ്ട് ‘ക്ഷ’ വരപ്പിക്കും. ചാണ്ടി കലി കൊണ്ടു പിറു പിറുത്തു. ഹാങ്ങറില്‍ തൂക്കിയിരുന്ന കറുത്ത പാന്റ് അവന്‍ വലിച്ചെടുത്തു. എന്തോ താഴെ വീഴുന്ന ശബ്ദം കേട്ട് അവന്‍ താഴേക്ക്‌ നോക്കി ‘ബട്ടണ്‍’ ... പാന്റിന്റെ ബട്ടണ്‍. “ശോ!’ അവന്‍ പാന്റ് എടുത്തു എറിഞ്ഞു മറ്റൊരു പാന്റ് നോക്കിയപ്പോള്‍ ആണ് ഓര്‍ത്തത്‌ എല്ലാം അലക്കി ഇട്ടിരിക്കുകയാണ്. താഴെ കിടന്ന പാന്റ് അവന്‍ തിരികെ എടുത്തു. രാവിലെ ഗ്ലാസ്‌ എടുത്തപ്പോള്‍ കൈ വിറച്ചു താഴെ പോയ ചായ അതില്‍ പറ്റി പിടിച്ചിരിക്കുന്നു! “ഇന്ന് ആരെയാണോ കണി കണ്ടത്!... ഏതവനായാലും അവന്റെ .. “എടാ നിന്നെ രാവിലെ വിളിച്ചുനര്തിയപ്പോള്‍  2  മിനുറ്റ് എന്ന് പറഞ്ഞു വീണ്ടും കിടന്നതാ, ഇപ്പഴാണോ നീ എഴുനെക്കുന്നത്?” മുന്നില്‍ അച്ഛന്‍ നില്‍ക്കുന്നു! “... ഹോ! ബാക്കി പറയാഞ്ഞത് നന്നായി!!”

തുപ്പല്‍ തേച്ചു ചായ കറ കളഞ്ഞ് അവന്‍ പാന്റ് വലിച്ചു കയറ്റി. ഊരി പോകുന്ന പാന്റ് ഒരു കൈ കൊണ്ട് മുറുകെ പിടിച്ചു അവന്‍ അടുക്കളയിലേക്ക് നടന്നു. പിണ്ണാക്ക് കെട്ടി കൊണ്ട് വന്ന ചാക്ക് കയര്‍ എടുത് പാന്റ് അരയില്‍ മുറുക്കി കെട്ടി, അധികം വന്നു നീണ്ടു കിടന്ന കയര്‍ ചുരുട്ടി പന്റിനകത്തു തിരുകി. “ ഗള്‍ഫ്‌ ആണത്രേ ഗള്‍ഫ്‌ !” അവന്‍ ആരോടെന്നില്ലാതെ പറഞ്ഞു. ‘DUBAI’  എന്ന് അഞ്ചു കളറില്‍ എഴുതിയ വട്ട കഴുത്തുള്ള T-shirt ഇട്ടു അവന്‍ പുറത്തിറങ്ങി. രണ്ടു സ്റെപ്‌ ഇറങ്ങിയ അവന്‍ തിരികെ വിട്ടിലേക്ക് ഓടി കയറി. മുറിയില്‍ നിന്നും പോലീസ് എന്ന് ‘എഴുതിയ’ കൂളിംഗ് ഗ്ലാസ് ഇട്ടു വീണ്ടും ഇറങ്ങി. നേരെ സുപ്രന്റെ കടയില്‍ പോയി അവന്റെ ലാപ്ടോപ് കടം വാങ്ങി തോളത് തൂക്കി നടന്നു.

ചാണ്ടി പള്ളിപ്പടി ബസ്‌ സ്റ്റോപ്പില്‍ ആല്‍പ്പ നേരം നിന്ന്. പിന്നെ പതുക്കെ മദന്‍സ്‌ ടീ ഷോപ്പില്‍ കയറി ഉറക്കെ ചോദിച്ചു “ ഇവിടെ എ സി ടാക്സി കിട്ടില്ലേ?” 
“എടാ നീ ഇന്ജിക്കാട്ടിലെ ചാണ്ടി അല്ലെ? അണ്ണാന്‍ ചപ്പിയ പോലിരുന്ന ചെറുക്കാനാ! നീ ഇപ്പൊ അങ്ങ് ഉരുണ്ടല്ലോടാ!!” ചെത്തുകാരന്‍ ശശി അതിശയത്തോടെ പറഞ്ഞു. “ബ്ളഡി ഫൂള്‍” എന്ന് മനസ്സില്‍ പറഞ്ഞു കൊണ്ടു അവന്‍ പെട്ടന്ന് അവിടെ നിന്നും ഇറങ്ങി മുളക്കുഴയിലേക്ക് നടന്നു. 

ജങ്ങ്ഷനിലെ കൂള്‍ ബാറില്‍ നിന്നും ഒരു പെപ്സി വാങ്ങി അവന്‍ മുഖം കഴുകി ബാകി പെപ്സി കൊണ്ട് വായ കഴുകി നീട്ടി തുപ്പി. “ശരിക്കും ഫ്രഷ്‌ ആയി” കടക്കാരന് കാശു കൊടുത്തു കൊണ്ട് അവന്‍ പറഞ്ഞു. രാവിലെ കിട്ടിയ 100 രൂപയിലേക്ക് വിഷമിച്ചു നോക്കിയാ അയാളോട് ചാണ്ടി ചോദിച്ചു “ ചേഞ്ച്‌ കാണില്ല അല്ലെ? സാരമില്ല വച്ചോളൂ”. “എ സി വണ്ടി എതാ ഉള്ളത്?”. “ആ വെള്ള ഇന്നോവാ വിളിച്ചോ സാറേ” കടക്കാരന്‍ സ്റ്റാന്‍ഡില്‍ കിടക്കുന്ന പുതിയ ഇന്നോവാ ചൂണ്ടി പറഞ്ഞു.

ഡ്രൈവര്‍ ചാണ്ടിക്ക് ഡോര്‍ തുറന്നു കൊടുത്തു. “എ സി ഫുള്‍ ഇട്ടോള് “ കയറുന്ന വഴിക്ക് ചാണ്ടി പറഞ്ഞു. “സാര്‍, എവിടാ പോകണ്ടത്?” ഡ്രൈവര്‍ പയ്യന്‍ ബഹുമാനത്തോടെ ചോദിച്ചു. “നെടിയകാലാ”
പണ്ടു കൈലി ഉടുത് വായില്‍ നോക്കി നടന്ന വഴിയിലൂടെ അവര്‍ നേടിയകാലായിലേക്ക് യാത്ര തിരിച്ചു.
“ഇവിടെ ഹമ്മര്‍ ഇല്ലേ ഹമ്മ ര്‍ ?” അവന്‍ ഡ്രൈവറോട് ചോദിച്ചു.
“എന്താ?” 
“ബ്സ്സ്...” ചാണ്ടി തോള് ഉയര്‍ത്തി ഒന്നുമില്ല എന്ന് കാണിച്ചു. ഇവന്‍ ആളു ശരിയല്ല... ചാണ്ടി മനസ്സില്‍ പറഞ്ഞു. കാ ര്‍ നാട്ടു വഴിയിലൂടെ ഒഴുകി നീങ്ങി. 

നെടിയകാലാ അടുത്തപ്പോള്‍ ചാടി ഡ്രൈവറോട് പറഞ്ഞു “സ്റ്റോപ്പ്‌”... സ്മിതുവിന്റെ വീട്! ഗ്ലാസ്‌ താഴ്ത്തി പുറത്തു റബ്ബര്‍ തോട്ടത്തിലേക്ക് നോക്കി ചാണ്ടി മെല്ലെ പറഞ്ഞു “ബ്യൂട്ടിഫുള്‍ ...”. അവന്‍ ഡോര്‍ തുറന്നു പുറത്തിറങ്ങി.
“സാര്‍, വെയിറ്റ് ചെയ്യേണ്ടി വരുമോ?” ഡ്രൈവര്‍ ചോദിച്ചു. “വേണ്ടി വരും” അവന്‍ ഉറച്ച സ്വരത്തില്‍ പറഞ്ഞു. കൂളിംഗ് ഗ്ലാസ്‌ മുഖത് നിന്നും എടുത്തു കറക്കി കൊണ്ടു അവന്‍ സ്റെപ്പുകള്‍ ഓടി കയറി. ഡ്രൈവര്‍ ഒരു സിഗരറ്റ് പുറത്തെടുത്തു. അത് കത്തിക്കുന്നതിന് മുന്‍പ് ഒരു നിലവിളിയും ഒരു പട്ടിയുടെ കുരയും കേട്ടു!

സ്റെപ്പില്‍ നിന്നും റബ്ബറും തോട്ടതിലെക്കും തിരിച്ചും മാറി മാറി ചാടി കൊണ്ട് ചാണ്ടിയും അവനെ കടിക്കാനായ്‌ പിന്നാലെ പട്ടിയും പാഞ്ഞു വരുന്നു!... അവസാന സ്റെപ്പില്‍ നിന്നും നേരെ ഇന്നോവയുടെ ഗ്ലാസിലൂടെ ചാണ്ടി അകത്തേക്ക് നുഴഞ്ഞു കയറി.
“സാര്‍, വെയിറ്റ് ചെയ്യണമെന്നു പറഞ്ഞിട്ട്, പെട്ടന്ന് വന്നോ?”
“ഉം ...” ചാണ്ടി വിയര്‍പ്പ് തുടച്ചു കൊണ്ട് പറഞ്ഞു.

തോട്ടത്തിലൂടെ ആരോ ഓടുന്ന ശബ്ദം കേട്ട് അവര്‍ തിരിഞ്ഞു നോക്കി... സ്മിതു! അവന്‍ ഓടി വന്ന്‍ പുതിയ വീടിന്റെ സൈടിലൂറെ എത്തി നോക്കി. ചാണ്ടിയുടെ മനസ്സില്‍ ലഡ്ഡു പൊട്ടി! അവന്‍ സീറ്റില്‍ കയറി  പിന്നിലെ ഗ്ലാസിലൂടെ സ്മിതുവിനെ കൈ കാണിച്ചു. സ്മിത്തു നെഞ്ച് വിരിച്ചു മുന്നോട്ട് വന്നു. ഒരു വെള്ളക്കാ കുനിഞ്ഞെടുത്തു പട്ടിയെ എറിഞ്ഞു...”പോ പട്ടീ...”

ഒട്ടും പ്രതീക്ഷിക്കാതെ പട്ടി സ്മ്തുവിന്റെ നേരെ കുറച്ചു കൊണ്ട് ചാടി. സ്മിത്തു അവന്റെ പുതിയ വീടിനു വട്ടം ചുറ്റി ഓടി, പിന്നാലെ പട്ടിയും! സ്മിതു ഒരു വിധം ഓടി ചാണ്ടിയുടെ അരികിലെത്തി. “ഈ പട്ടി ചത്തില്ലെടാ?” പട്ടി കടിച്ചു കീറിയ ജീന്‍സിന്റെ പോക്കറ്റ്‌ നേരെ ആക്കാന്‍ നോക്കി കൊണ്ട് ചാണ്ടി ചോദിച്ചു. “ഇത് വേറെ പട്ടിയാ അളിയാ, പക്ഷെ മറ്റേതിന്റെ അതെ സ്വഭാവമാ!” 

“അതൊക്കെ പോട്ടെ എന്തൊക്കെയാണ് നിന്റെ വിശേഷങ്ങള്‍? ഗള്‍ഫില്‍ പട്ടാളത്തില്‍ എനിക്ക് വല്ല ചാന്‍സും കിട്ടുമോ? ഇപ്പൊ നിങ്ങള്‍ ആരുടേം ഒരു വിവരവും ഇല്ലല്ലോ? “ സ്മിതൂ ആകാംക്ഷയോടെ ചോദിച്ചു.
“എല്ലാം പറയാം” ചാണ്ടി അക്ഷമനായി “ അതിനു മുന്‍പ് നീ കാറില്‍ കയറു. കുറെ സംസാരിക്കാനുണ്ട്”
“കാറിലോ? എന്നാല്‍ ഞാന്‍ എന്റെ കുറെ കൂട്ടുകാരെ കൂടി വിളിക്കാം”
ചാണ്ടിയുടെ നെഞ്ചില്‍ ഒരു വെള്ളിടി വെട്ടി. “വേണ്ടാ നമുക്ക് ഇവിടെ നിന്ന് സംസാരിക്കാം. അവന്‍ കാറില്‍ നിന്നും ലാപ്ടോപ് എടുത്തു തുറന്നു. “ഇവിടെ റേഞ്ച് കുറവാണോ?” അവന്റെ ആത്മഗദം.
“ഓ മനസ്സിലായി പടമാണല്ലേ?” സ്മിതുവിന്റെ മുഖത്ത് ബള്‍ബ്‌ കത്തി. “അളിയാ ഇവിടെ വച്ച് ഇടന്ടാ, നമുക്ക് വീടിന്റെ പിന്നില്‍ പോകാം”.
“പോടാ, ഇത് കണ്ടോ ഇതിനു ബ്ലോഗ്‌ എന്ന് പറയും. ... പിന്നെ ഇത് ഫേസ്ബുക്ക്...  ഇതില്‍ നിറയെ നിന്നെ പറ്റി ഉള്ള കഥകളാ... പിന്നെ എന്നെ പറ്റിയും. നീയിതോന്നു വായിച്ചു നോക്ക്.

സ്മിതു കഥകള്‍ ഓരോന്ന് വായിക്കാന്‍ തുടങ്ങി.
“ഓരോ കള്ളാ കഥകള്‍” ചാണ്ടി ആത്മഗദം പോലെ പറഞ്ഞു.
“നീ തോക്ക് കൊണ്ട് വന്നിട്ടുണ്ടോ?” അവന്‍ സ്മിതുവിനോട് ചോദിച്ചു. കഥ വായിക്കുന്ന തിരക്കില്‍ അവന്‍ അത് ശ്രദ്ധിച്ചില്ല .
അര മണിക്കൂര്‍ കൊണ്ട് സ്മിതു എല്ലാം വായിച്ചു. അവന്‍ കുറച്ചു നേരം മിണ്ടാതിരുന്നു.
ചാണ്ടി ആകാംക്ഷയോടെ അവനെ നോക്കി.

അപ്പോള്‍ ചാണ്ടിക്ക് ഒമാനില്‍ നിന്നും ഒരു മെസ്സേജ് വന്നു. – enthaayi? pachu aanu ellaam ezhuthiyathennu paranjo? ninte account no ayachu tharanam.

“അളിയാ സൂപ്പര്‍! ” സ്മിതു വിളിച്ചു “എങ്ങനാ ഈ ബ്ലോഗ്‌ ഉണ്ടാക്കുന്നത്‌? പെനാകതിയില്‍ എനിക്കും എഴുതാന്‍ പറ്റുമോ?”

ചാണ്ടിയുടെ കയ്യിലിരുന്ന മൊബൈല്‍ ഫോണ്‍ അറിയാതെ താഴെ വീണു!

Monday, October 31, 2011

2. അവന്‍റെ കൂടെ


ചാണ്ടി ആകെ അസ്വസ്ഥനായി. ഇനി എന്ത് ചെയ്യണം എന്ന് ഒരു രൂപവും ഇല്ല. ഒരു പ്രതീക്ഷ ഉണ്ടായിരുന്നത് സ്മിതുവില്‍ ആയിരന്നു. അവന്‍ ദേ ഇതിരുന്നു വളരെ താല്‍പര്യത്തോടെ വായിക്കുന്നു. "അളിയാ ആരുടെ മെസ്സേജ് ആണ്" സ്മിതു ചോദിച്ചു.അതിന് മറുപടി പറയാതെ ചാണ്ടി ചോദിച്ചു
"അപ്പോള്‍ നിന്റെ തീരുമാനം എന്താ. നീയും കഥ എഴുതാന്‍ പോവുകയാണോ".
"ഒരണ്ണം എഴുതിയാലോ എന്ന് ആലോചിക്കുവാ. എന്തയാലും നീ വീട്ടിലേയ്ക്ക് വാ." സ്മിത് അവനെ വിളിച്ചു.
"ഞാന്‍ ഇല്ല. കടിക്കുന്ന പട്ടിയുടെ മുന്നില് മാനത്തിന്റെ വില തേങ്ങയുടെ വില പോലെയാ. നിന്നെ അത് ഓടിക്കുന്നെ കണ്ടല്ലോ. എന്നിട്ട് എങ്ങോട്ട് പോയി".
"എന്നെ ഓടിക്കുന്നത് കണ്ടു അടുത്ത വീട്ടിലെ പയ്യന്‍ അതിനെ കല്ല്‌ എടുത്തു എറിഞ്ഞു.അത് അപ്പോള്‍ അവന്‍റെ പുറകെ പോയിട്ടുണ്ട്.അത് ഇപ്പോള്‍ ഒന്നും വരില്ല നീ വാ"
ചാണ്ടി സ്മിതുവിന്റെ കൂടെ വീട്ടിലേയ്ക്ക് കയറി.
"ഇവിടെ ആരും ഇല്ലെടെ"
"ഇല്ലാടാ എല്ലാവരും ഒരു കല്യാണത്തിന്പോയി"
ചാണ്ടി അവിടെ ചെയറില്‍‍ ഇരുന്നു.ഒരു പാട് നാളുകള്‍ക്കുശേഷം കാണുന്നതല്ലേ രണ്ട് പേരും ഒത്തിരി സംസാരിച്ചു. അവസാനം സ്മിത് ചോദിച്ചു.
"നിന്‍റെ കയ്യില്‍ പാച്ചുവിന്റെ മെയില്‍ ഐ ഡി ഉണ്ടോ എനിക്ക് അവനൊരു മെയില്‍ അയക്കണം."
ചാണ്ടി മെയില്‍ ഐ ഡി പറഞ്ഞു എന്നിട്ട് ലാപ്ടോപ് അവനെ കൊടുത്തിട്ട് പറഞ്ഞു.
"നീ ഇതില്‍ നിന്ന് അയച്ചോ.ഞാന്‍ ഇവിടെ ഒന്ന് കിടക്കട്ടെ"
ചാണ്ടി അവിടെ കിടന്നിരുന്ന സോഫയിലേയ്ക്ക് ചാഞ്ഞു. സ്മിതു പാച്ചുവിന് മെയില്‍ അയക്കാനായി ഇരന്നു.

"പ്രിയപ്പെട്ട പാച്ചു, നീ എവിടെയാണ്. 16 വര്‍ഷങ്ങളായില്ലേ നമ്മള്‍ തമ്മില്‍ കണ്ടിട്ട്. ഇങ്ങനെ പിരിയനാണോ നമ്മള്‍ സുഹൃത്തുക്കള്‍ ആയത്. എന്ത് രസമായിരുന്നു നമ്മുടെ അന്നത്തെ കോളേജ് ജിവിതം.നമ്മള്‍ ഇംഗ്ലീഷ് ഭാഷ മാത്രം സംസാരിച്ചാല്‍ മതി എന്ന് തിരുമാനിച്ചിട്ട് രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ മലയളത്തിലക്ക് തന്നെ തിരിച്ചുവന്നതും കോളേജില്‍ ഗ്രൂപ്പ്‌ ഫോട്ടോ എടുക്കാന്‍ വന്നപ്പോള്‍ ഞാന്‍ നിന്നെ എന്‍റെ കൂടെ നിര്‍ത്തിയിട്ടും, പൊക്കം കുറവാണെന്ന് പറഞ്ഞു നിന്നെ ഫോടോഗ്രാഫെര്‍ നിലത്തു ഇരുത്തിയതും നീ ഓര്‍ക്കുന്നില്ലേ .
എങ്ങനാ ഇപ്പൊ നീ പൊക്കം വെച്ചോ.ഞാന്‍ ജോലി സ്ഥലത്ത് ആയിന്നപ്പോള്‍ എന്നെ കാണാന്‍ നീ വന്നെന്നും നിന്നെ ഇവിടുത്ത്‌ പട്ടി ഇട്ട് ഓടിച്ചു നീ വീട്ടില്‍ പോലും കയറാതെ പോയി എന്നും അമ്മ പറഞ്ഞു ഞാന്‍ അറിഞ്ഞു. നീ പെണ്ണ് കാണാന്‍ ആയി ഏതോ വീട്ടില്‍ ചെന്നപ്പോള്‍ പെണ്ണിന്റെ അച്ഛന്‍ നിനക്ക് എവിടെ ഒക്കെ അക്കൗണ്ട്‌ ഉണ്ട് എന്ന് ചോദിച്ചപ്പോള്‍ ഒന്ന് ഫേസ്ബുക്കിലും ഒന്ന് ഓര്‍ക്കുട്ടിലും എന്ന് പറഞ്ഞതിന് "ഇറങ്ങാടാ വെളിയില്‍" എന്ന് അങ്ങേര് അലറി എന്നും ഒക്കെ ആരോ ഇവിടെ പറഞ്ഞു കേട്ടു.പിന്നെ നമ്മുടെ പഴയ കുട്ടുകാരെ ഒക്കെ കാണാറുണ്ടോ നീ. പെണ്‍കുട്ടികളെ കാണുമ്പോള്‍ ഓടുന്ന നമ്മുടെ സ്വാമിയെ കാണാറുണ്ടോ.അവന്‍ ഇപ്പോഴും അങ്ങനെ തന്നെ ആണോ. നീ നിന്‍റെ വിവാഹത്തിനായി നവംബറില്‍ നാട്ടില്‍ വരുന്നുണ്ട് എന്ന് ചാണ്ടി പറഞ്ഞു.അപ്പോള്‍ ഉടന്‍ നേരില്‍ കാണാം എന്ന പ്രതീക്ഷയോടെ നിന്‍റെ കുട്ടുകാരന്‍ സ്മിതു ."

മെയില്‍ സെന്‍റ് ചെയ്തു കഴിഞ്ഞു തിരിഞ്ഞു നോക്കിയ സ്മിതു കണ്ടത് പട്ടിപാതിയായ പാന്റും ഇട്ട് കൂര്‍ക്കം വലിച്ചു കിടന്നു ഉറങ്ങുന്ന ചാണ്ടിയെ ആണ്.

Sunday, October 30, 2011

3. അവന്‍ തുടങ്ങി



അങ്ങനെ പാച്ചുവിന് ഇമെയില്‍ അയച്ച സുംതൃപ്തിയോടെ ചാണ്ടിയുടെ ഉറക്കം നോക്കി ഇരുന്ന സ്മിത് അറിയാതെ പഴയ ഓര്‍മകളിലേക്ക് മനസ് പായിച്ചു. അങ്ങനെ ഇരിക്കുമ്പോളാണ് ചാണ്ടിയുടെ ലേറ്റസ്റ്റ് ഫാഷന്‍ ബെല്‍റ്റ്‌ അവന്‍ കണ്ടത്. അവന്‍ മനസ്സില്‍ പറഞ്ഞു ഒരു ഗള്‍ഫ്‌ കാരന്‍ കിടക്കുന്നു, ഇവന്‍ ഗള്‍ഫില്‍ തന്നെ ആണോ? പട്ടി പാന്റ് കടിച്ചു കീറിയപ്പോള്‍ എനിക്ക് സംശയം തോന്നിയത്. ഗള്‍ഫില്‍ ഒക്കെ ഇത്ര ക്വാളിറ്റി കുറഞ്ഞ പാന്റ് ആണോ കിട്ടുക, എത്ര വട്ടം എന്നെ ആ പട്ടി കടിച്ചു, എനിക്കൊന്നും പറ്റിയില്ലല്ലോ? എന്റെ തോലികട്ടി പോലും ഇല്ലാത്ത തുണിയോ? സ്മിത്ത്‌ അകെ കണ്‍ഫ്യൂഷന്‍ ആയി. ഇവനവിടെ വല്ല പനയില്‍ കയറ്റ്മോ, ഒട്ടകത്തിനെ കറക്കുന്ന ജോലിയോ ഒക്കെ ആകും. ഗള്‍ഫിലുള്ള അനുരാജ്, ദിലീപ്‌, പാച്ചു, സ്വാമി ....ഇവന്മാര്‍ക്കൊക്കെയും ഇതൊക്കെ തന്നെ ആകും പണി. കാര്യമായി ഗള്‍ഫില്‍ പോകാഞ്ഞത്. തോക്കും പൊക്കി പിടിച്ചു കിലോമീറ്റര്‍ കളോളം ഓടിയാല്‍ എന്താ. ഇവന്റെ ഒക്കെ കൂട്ട് ബെല്‍റ്റ്‌ നു പകരം കയര്‍ കേട്ടണ്ടല്ലോ. ആ എന്തേലും ആകട്ടെ?

വീണ്ടും അവന്‍ പഴയ ഓര്‍മകളിലേക്ക് മടങ്ങി പോയി.അങ്ങനെ ആ ഓര്‍മകളില്‍ മുഴുകി ഇരിക്കവേ റോഡില്‍ ഏതോ വാഹനത്തിന്റെ നിര്‍ത്താതെ ഉള്ള ഹോണ്‍ അടിക്കുന്നത് കേട്ട് സ്മിത് റോഡിലേക് ഇറങ്ങി ചെന്ന്. അവനെ കണ്ട പാടെ ചാണ്ടി വന്ന ഇന്നോവയുടെ ഡ്രൈവര്‍ തെറി വിളി തുടങ്ങി, " എന്നാ പണിയാടോ ഇ കാണിക്കുന്നേ? ഇയാള്‍ടെ വീട്ടിലേക്കു കയറി വന്ന അവന്‍ എവിടെ ? ഓട്ടം വിളിച്ചോണ്ട് വന്നിട്ട് അര മണിക്കൂര്‍ ആയി വെയിറ്റ് ചെയ്യുന്നു, ആളും ഇല്ല കാശും ഇല്ല." അപ്പോള്‍ അവന്‍ പറഞ്ഞു പോന്നു ചേട്ടാ ചൂടാകാതെ ഞാന്‍ ഒരു പട്ടാളക്കാരനാ. ''താന്‍ ആരായാലും എനിക്കെന്താ? അയാളെ വിളിച്ചു എന്‍റെ കാശു തരാന്‍ പറ." സ്മിത്ത്‌ അകെ ഒന്ന് ചൂളി , ഇവന്മാര്‍ക്കൊന്നും പട്ടാളക്കാരെ ഒരു വിലയും ഇല്ല, ആ പന്ന പട്ടി സമയത്ത് ഇവിടെങ്ങും കാണില്ല, അല്ലെങ്കില്‍ അവനെ കൊണ്ട് കടിപ്പിക്കരുന്നു. ചേട്ടാ അവന്‍ നല്ല ക്ഷീണം കാരണം ഉറങ്ങുകയാ. ഉണര്‍ന്നാല്‍ ഉടന്‍ ചേട്ടന്‍ അവനെയും കൊണ്ട് പൊയ്ക്കോ. അതൊന്നും പറ്റില്ല എന്നാല്‍ തന്‍ എന്‍റെ കാശു താ. ഞാന്‍ പോകട്ടെ. അത് കേട്ട് സ്മിത്ത്‌ ഒന്ന് ഞെട്ടി, ദൈവമേ കാശു കൊടുക്കേണ്ടി വരുമോ? ഇവന്‍ ഇത് എവിടുന്നു പിടിച്ചോണ്ട് വന്നതാണെന്ന് ആര്‍ക്കറിയാം? സ്മിത്ത്‌ പറഞ്ഞു" ചേട്ടന്‍ ഇവിടെ നില്‍ക്കു, ഞാന്‍ അവനെ വിളിച്ചു വരം. "

ചാണ്ടിയെ വിളിക്കാന്‍ തിരിച്ചു എത്തിയപ്പോള്‍ ചാണ്ടിയുടെ ഫോണ്‍ റിംഗ് ചെയ്യുന്നു. ഒരു തവണ റിംഗ് ചെയ്തു തീര്‍ന്നു വീണ്ടും അടിക്കാന്‍ തുടങ്ങി. അതെടുത്ത് നോക്കിയാ സ്മിത് കണ്ടത് ദിലീപ്‌ മസ്കറ്റ്‌ എന്ന പേരാണ്.

അളിയാ എന്ന് വിളിച്ചു ഫോണ്‍ അറ്റന്‍ഡ് ചെയ്തപ്പോള്‍ അങ്ങേ തലക്കല്‍ നിന്നും എന്തൊക്കെയോ പറയുന്നു. അവന്‍ അത് ശ്രദ്ധിച്ചു. "ഡാ ചാണ്ടീ നീ പോയോ? അവനെ കണ്ടോ? ബ്ലോഗ്‌ ഒക്കെ വായിച്ചു കേള്പ്പിച്ചോ?"

"ഞാന്‍ എഴുതിയത് ഒഴിച്ച് ബാക്കി ഉള്ളതല്ലേ വായിച്ചു കേള്പ്പിച്ചത്? അവന്റെ കഥ എഴുതിയാണ് എല്ലാ അവന്മാരും ഞാനുല്പെടെ പിടിച്ചു നില്‍കുന്നത്. പക്ഷെ എന്‍റെ കാര്യം അവനരിയണ്ട. നിന്നെ ഞാന്‍ വേണ്ട രീതിയില്‍ കണ്ടോളം. പാച്ചുവിനോട് അവനു ദേഷ്യം വല്ലാതെ തോന്നിയോ? ഇല്ലെങ്കില്‍ നീ കുറച്ചു കയ്യിന്നും കൂടെ ഇട്ടു പറഞ്ഞേക്കണം. അതിനുള്ളത് ഞാന്‍ നിന്നെ പ്രത്യേകം കാണാം. നീ പോയാല്‍ എല്ലാം നന്നായി നടക്കും. എനിക്ക് നിന്നെ അറിയില്ലേ? നീ മിടുക്കനല്ലേ? നിനക്കെ ഉള്ളു എന്നോട് സ്നേഹം. നിനക്ക് വേണ്ടി ഞാന്‍ ബദാം വച്ച കജൂര്‍ വാങ്ങി വച്ചിട്ടുണ്ട്. നീ എന്താ ഒന്നും മിണ്ടാത്തത്?" അത്രയും കേട്ട് ശ്വാസം അടക്കി പിടിച്ചു നിന്ന സ്മിത് അപ്പോള്‍ "നീ ഒരവസരം തന്നാലല്ലേ മിണ്ടാന്‍ ഒക്കു. നീ എന്നതാ പറഞ്ഞത് കഥ വായിച്ചു കേള്പ്പിച്ചോ എന്നോ? എന്താടാ എനിക്ക് വായിക്കാന്‍ അറിയതില്ലെന്നു നീ കരുതിയോ? എടാ നീ മലയാളം കാണും മുന്നേ ഞാന്‍ മലയാളം കണ്ടതാ കേട്ടോടാ? പിന്നെ നീ പറഞ്ഞതൊക്കെ എനിക്ക് അങ്ങ് സുഹിച്ചു! അതിനുള്ളത് ഞാന്‍ പുറകെ തരാം. ആദ്യം ഞാന്‍ ഇവനെ ഉണര്‍ത്തി കുറച്ചു കാര്യങ്ങള്‍ കൂടി ചോദിച്ചു മനസിലാക്കട്ടെ. ഇപ്പോള്‍ നീ ഫോണ്‍ കട്ട്‌ ചെയ്യ്‌." അതും പറഞ്ഞു അവന്‍ ഫോണിന്റെ ചുവന്ന ബട്ടണ്‍ അരിശത്തോടെ അമര്‍ത്തി. ദിലീപിന് അപ്പോളാണ് തനിക്ക് അബദ്ധം പറ്റിയെന്നു മനസിലായത്. ചക്കിനു വച്ചത് കൊക്കിനു കൊണ്ടോ ദൈവമേ? എന്‍റെ കാര്യം പോയത് തന്നെ. എന്ത് ചെയ്യണം എന്നറിയാതെ അവന്‍ അതെ ഇരുപ്പിരുന്നു പോയി.

ഈ സമയം സ്മിത് ചാണ്ടിയെ കുലുക്കി ഉണര്‍ത്തി. കണ്ണും തിരുമ്മി എണീറ്റ ചാണ്ടി എന്തൊക്കെയോ പിച്ചും പേയും പറഞ്ഞു വീണ്ടും കിടക്കാന്‍ തുടങ്ങി. അപ്പോള്‍ സ്മിത്ത്‌ അവന്റെ മുഖത്തേക്ക് ടേബിള്‍ ഇരുന്ന ജഗ് എടുത്തു വെള്ളം ഒഴിച്ചു. "നീ ഇപ്പോള്‍ അങ്ങനെ ഉറങ്ങണ്ട, എനിക്ക് കുറച്ചു കാര്യങ്ങള്‍ അറിയണം." അവന്റെ മുഖ ഭാവം കണ്ട ചാണ്ടിക്ക് സംഗതി വശ പിശകാണ് എന്ന് മനസിലായി. "അളിയാ ഞാന്‍ പോയിട്ട് പിന്നെ വരാം അല്പം തിരക്കുണ്ട്‌" എന്നും പറഞ്ഞു പുറത്തിറങ്ങാന്‍ ഡോര്‍ തുറക്കാന്‍ തുടങ്ങി. അത് മുന്‍കൂട്ടി കണ്ട സ്മിത് അവന്റെ നേര്‍ക്ക്‌ കയ്യിലിരുന്ന തോക്ക് ചൂണ്ടി. ഇത് കണ്ട ചാണ്ടിയുടെ സകല ജീവനും പോയി. "എന്തിനാ അളിയാ തോക്കൊക്കെ നമ്മള്‍ കൂട്ടുകാരല്ലേ?"  "അതെ നമ്മള്‍ കൂട്ടുകാരാ, പക്ഷെ നീ ഗുല്ഫിന്നു വന്നത് എനിക്കിട്ടു പണിയുമായി അല്ലെ?" അവന്‍ ദിലീപ്‌ പറഞ്ഞ എല്ലാ കാര്യങ്ങളും ചാണ്ടിയോട്പറഞ്ഞു. "ഇനി നീ ഇതിന്റെ ഒക്കെ സത്യം പറ. എന്നിട്ടല്ലാതെ നീ ഇവിടുന്നു പോകില്ല."

സകലതും നഷ്ടപ്പെട്ടവനെ പോലെ ചാണ്ടി തലയില്‍ കയ്യും വച്ച് കസേരയില്‍ ഇരുന്നു. എന്താ ഇവനോടിപ്പോള്‍ പറയുക...............(തുടരും)

Tuesday, September 20, 2011

4. അവന്‍ കഥ കേള്‍ക്കുന്നു


ചാണ്ടി തല കുനിച്ചിരിക്കുന്നത് കണ്ട സ്മിത്ത്‌ അവനോടു പറഞ്ഞു " നീ എന്തെങ്കിലും കള്ളം പറയാന്‍ ആലോചിക്കണ്ട, എനിക്ക് ഭയങ്കര ബുദ്ധിയാ. " നീ വേഗം പറ, എന്നിട്ട് വേണം എനിക്ക് ആരുടെയൊക്കെ തല എടുക്കണം എന്ന് തീരുമാനിക്കാന്‍ .

സ്മിത്ത്‌ പറയുന്നത് കേട്ട ചാണ്ടി ഒന്ന് ഞെട്ടി, ഇവന്‍ ഞാന്‍ ആലോചിച്ചത് മനസിലാക്കിയോ? കള്ളം പറഞ്ഞാല്‍ ഇവന് മനസിലാകുമോ? എന്ത് കള്ളമാ ഇപ്പോള്‍ പറയുക. ദൈവമേ നീ എന്നെ മാത്രം രക്ഷിക്കണേ! ചാണ്ടി ആലോചിച്ചിട്ടു ഒരു പിടിയും കിട്ടിയില്ല. സത്യം പറഞ്ഞാല്‍ ദിലീപ്‌ തന്ന പൈസ ഒക്കെ തിരിച്ചു കൊടുക്കേണ്ടി വരും. എവിടുന്നു എടുത്തു കൊടുക്കാന്‍. പൈസ കൊടുക്കാന്‍ ഉണ്ടെങ്കില്‍ തന്നെ അത് പറഞ്ഞാല്‍ ആകെ കുഴപ്പമാകും. അങ്ങനെ ചാണ്ടിയുടെ തലയില്‍ കൂടി നൂറായിരം ചിന്തകള്‍ കടന്നു പോയി. ഇതൊക്കെ ആലോചിച്ചു തല ഉയര്‍ത്തി നോക്കിയ ചാണ്ടി കണ്ടത് അവനെ തന്നെ നോക്കി നില്‍ക്കുന്ന സ്മിത്ത്‌. ചാണ്ടി എന്തോ പറയാന്‍ വാ തുറന്നപ്പോള്‍ പെട്ടന്ന് സ്മിത്ത്‌ ... ഒരു മിനിറ്റ്  നീ പറയാന്‍ വരട്ടെ . ഞാന്‍ പറഞ്ഞിട്ട് തുടങ്ങിയാല്‍ മതി എന്ന് പറഞ്ഞു അവന്‍ അകത്തേക്ക് കയറി പോയി. അപ്പോള്‍ ഇറങ്ങി ഓടിയാലോ എന്ന് ചാണ്ടി ഒരു നിമിഷം ആലോചിച്ചു, പെട്ടന്ന് അവന്‍റെ മനസിലേക്ക് സ്മിത്ന്റെ പട്ടിയുടെ ഓര്മ വന്നു, അതിന്റെ കടി കൊല്ലുന്നതിലും നല്ലത് ഇവന്‍റെ മുന്നില്‍ തല വച്ച് കൊടുക്കുന്നതാ. അങ്ങനെ വീണ്ടും ചാണ്ടി ആലോചനയില്‍ മുഴുകി.

ഈ സമയം സ്മിത്ത്‌ കയ്യില്‍ ഒരു റെക്കോര്‍ഡ്‌ സംവിധാനം ഉള്ള ടേപ്പ് റെകോര്‍ഡ് ആയി വന്നു. അതിന്റെ റെക്കോര്‍ഡ്‌ ബട്ടണ്‍ ഓണ്‍ ചെയ്ത ശേഷം ചാണ്ടിയെ നോക്കി പറഞ്ഞു" ഇനി നീ തുടങ്ങിക്കോ" . അത് കണ്ടു അന്തം വിട്ടിരിക്കുന്ന ചാണ്ടിയെ നോക്കി സ്മിത്ത്‌ " എനിക്ക് ഭയങ്കര ബുദ്ധി ആണ് മോനെ. ഹ ഇനി നീ തുടങ്ങിക്കോ. ഇനി രക്ഷയില്ല എന്ന് മനസിലാക്കിയ ചാണ്ടി പറഞ്ഞു. അളിയാ നമ്മള്‍ കോളേജില്‍ ഒരുമിച്ചു പഠിച്ചതല്ലേ? ഇത് കേട്ട സ്മിത്ത്‌ ദേഷ്യത്തോടെ അലറി " പഠിച്ച കാര്യം നീ ഇനി പറഞ്ഞു പോകരുത്, തോന്നിയവാസം പറയുന്നോ? ആരെങ്കിലും കേട്ടാല്‍ എന്താ വിചാരിക്കുക. കോളേജില്‍ അടിയും വഴക്കും ഒക്കെ ആയിരുന്നെന്ന എല്ലാരോടും ഞാന്‍ പറഞ്ഞെക്കുന്നെ. അടി വരുമ്പോലെ നമ്മല്‍ അല്‍ അസ്സിസ്റ്റില്‍ കയറി സ്ഥലം വിടുമായിരുന്നു എന്നൊക്കെയുള്ളത് ഇനി ഓര്‍ക്കേണ്ട, കേട്ടോട... നീ വേഗം കാര്യം പറ, ഇപ്പോള്‍ വീട്ടുകാര്‍ ഒക്കെ തിരിച്ചു വരും. അവര്‍ വരുമ്പോള്‍ ഡിന്നര്‍ റെഡി അല്ലെങ്കില്‍ അകെ കുഴപ്പമാകും. എനിക്ക് ഇത് കേട്ടിട്ട് വേണം ആഹാരം ഉണ്ടാക്കാന്‍. നീ വേഗം പറ. ചാണ്ടി അകെ കണ്‍ഫ്യൂഷന്‍ ആയി. എന്തായാലും പറയുക തന്നെ. എന്തും വരട്ടെ......


നീ വിചാരിക്കും പോലെ എന്നെ ഇങ്ങോട്ട് വിട്ടത് ദിലീപ്‌ അല്ലട. ഒന്ന് ഞെട്ടിയെങ്കിലും സ്മിത്ത്‌ ഒന്നും പറഞ്ഞില്ല.....ചാണ്ടി അവനെന്തെങ്കിലും പറയണം എന്ന് കരുതിയതുമില്ല....ചാണ്ടി വീണ്ടും പറഞ്ഞു തുടങ്ങി..... എന്നെ ഇങ്ങോട്ട് പറഞ്ഞു വിട്ടത് "പാച്ചു" ആണ്...എന്‍റെ ഈ വരവിന്‍റെ എല്ലാ ചിലവും വഹിക്കുന്നത് അവനാ....ഇപ്പോള്‍ സ്മിത്ത്‌ ഒന്ന് ഞെട്ടി...ചാണ്ടിയെ തുറിച്ചു നോക്കി.......അവന്‍ ഇരുന്നിടത്ത് നിന്നും എണീറ്റ്‌ അങ്ങോട്ടും ഇങ്ങോട്ടും നടക്കാന്‍ തുടങ്ങി....ഇ സമയം ചാണ്ടി ചോദിച്ചു.."അളിയാ ഞാന്‍ ബാക്കി പറയട്ടെ, വേഗം പറഞ്ഞിട്ട് പോകാം, നിനക്ക് ചോറ് വക്കനുല്ലതല്ലേ? സ്മിത്ത്‌ അത് കേള്‍ക്കാതെ എന്തോ സീരിയസ് അയ ആലോചനയില്‍ മുഴുകി നടപ്പ് തുടങ്ങി.......


(തുടരും...........)

Saturday, August 27, 2011

ഫോണ്‍ കോള്‍



ഓഗസ്റ്റ്‌ മാസത്തിലെ ഒരു വെള്ളിയാഴ്ച.പുറത്തു നല്ല മഴ പെയ്യുന്നു. കാര്യമായ പണികളൊന്നുമില്ലാത്തതിനാല്‍ ഉറക്കം തന്നെ പ്രധാനവിനോദമാക്കി ചാണ്ടി കിടക്കുകയാണ് രാത്രിവൈകും വരെ അറിയാവുന്നതും അറിയാന്‍വയ്യതതുമായ ഭാഷകളിലൊക്കെ പടവും കണ്ടിരിക്കും. രാവിലെ ഭക്ഷണം കിട്ടില്ലന്നു ഉറപ്പുള്ളതിനാല്‍ ഉച്ചകഞ്ഞി ലക്ഷ്യമാക്കി ഉണര്ന്നാല്‍ മതിയല്ലോ...അങ്ങനെ പുലര്‍കാലസുന്ദരസ്വപ്നത്തില്‍ ലയിച്ചിരിക്കുമ്പോഴാണു ദേ... ലവന്‍ പാടിതുടങ്ങി. “രാത്രി ശുഭരാത്രീ, ഇനി എന്നും ശിവരാത്രീ...”..... “മറ്റാരുമല്ല മൊബൈല്‍ തന്നെ. ഫോണിലേക്ക് നോക്കി, ഏതു തെണ്ടിയാണാവോ ഈ രാവിലെ മെനക്കെടുത്താനായിട്ട്. പേരില്ല.. നമ്പര്‍ മാത്രം. എന്തായാലും എടുക്കാം..ചാണ്ടി ഫോണ്‍ എടുത്തു വലിയ ശബ്ദത്തില്‍ തന്നെ ഒരു ഹലോ വെച്ചു കൊടുത്തു. അപ്പുറത്ത് നിന്നും അതിലും വലിയ ശബ്ദത്തില്‍ ഒരു വിളി "@#$%^&*$%#%" അല്‍പ്പം നേരം നിശബ്ദം.. പുറത്തുവരാത്ത ശബ്ദം ഒരു വിധം പുറത്തു കൊണ്ടുവന്നു നേരിയ സ്വരത്തില്‍ ചാണ്ടി ചോദിച്ചു.."ആരാ"ഉടന്‍ മറുപടി കിട്ടി. "സ്റ്റേഷന്‍ നിന്ന്" ."ചാണ്ടിയുടെ മനസ്സില് ഒരു മിന്നല് പിണര്! "സര്‍ അത് ഞാന്‍ അല്ല ഞാന്‍ അവിടെ പോയിട്ടില്ല സര്‍"ചാണ്ടി ആ പറഞ്ഞത് കരച്ചിലിന്‍റെ വക്കോളമെത്തി . അപ്പുറത്തുനിന്നും പൊട്ടിചിരി ആണ് അപ്പോള്‍ ഉണ്ടായത്."അളിയാ ഞാന്‍ റെയില്‍വേ സ്റ്റേഷന്‍ നിന്നാ ഹ ഹ ഹ ഹി ഹി ഹി" ആ ചിരി യുടെ ഉടമസ്ഥന്‍ സ്വാമി ആണെന്ന് ചാണ്ടിക്ക് മനസ്സിലായപ്പോള്‍ പിന്നെ അവിടെ തെറി വിളിയുടെ അഭിഷേകമാണു നടന്നത്....

Wednesday, May 25, 2011

Start... Action!!! - Part 1




അപ്പുറത്തെ ഫ്ലാറ്റില്‍ കുക്കര്‍ മൂന്നാമത്തെ വിസില്‍ അടിച്ചപ്പോള്‍ ശാലിനി ഞെട്ടി ഉണര്‍ന്നു!
അപ്പോള്‍ ഒന്നും രണ്ടും വിസിലുകള്‍ ? ... ഇല്ല ശാലിനി കേട്ടില്ല!
ഉപ്പില്ല, മുളകില്ല, പല്ലുതെക്കാന്‍ പേസ്റ്റ് ഇല്ല ... ബ്രഷ് ആണെകില്‍ തോമസ്‌ അച്ചായന്റെ തല തെറിച്ച ചെറുക്കന്‍ എടുത്തു ക്ലോസേടിലിട്ടു ഫ്ലഷും ചെയ്തു... പത്താം ക്ലാസ്സില്‍ തേര്‍ഡ് ക്ലാസ്സ്‌ വാങ്ങിച്ചപ്പോള്‍ അച്ഛന്‍ വാങ്ങിച്ചു തന്ന ബ്രഷ് ആയിരുന്നു.
“ഈശ്വരാ! ... ഞായറാഴ്ച ആയിട്ട് കടയും തുറക്കില്ല.” ഗദ്ഗദം അല്പം ഉറക്കെ ആയി പോയി.
“എന്തിനാടീ രാവിലെ കടയില്‍ പോകുന്നത്?”
“ഒന്നുമില്ല ചേട്ടാ,”
“നീ ചായ എടുക്കു”
“ചായ .... എടുക്കാം ചേട്ടാ”
“എന്താടി ‘ചായ’ കഴിഞ്ഞൊരു വലിച്ചില്‍?”
“അയ്യോ! ഒന്നുമില്ല ചേട്ടാ,.. ചായ അല്ലെ ചേട്ടാ? ഇപ്പൊ കൊണ്ട് വരാം ചേട്ടാ”
“നിന്റെ ചേട്ടാ വിളി എനിക്കത്ര പിടിക്കുന്നില്ല... എന്നെ ആക്കുനത് പോലെ തോന്നുന്നു”
“അയ്യോ ചേട്ടാ, ചേട്ടനെ ചേട്ടാ എന്നല്ലാതെ എന്താ ചേട്ടാ വിളിക്കണ്ടത്?”
“നിന്നേ ഇന്ന് ഞാന്‍ ...” മോഹന് കലി കയറി. കയ്യില്‍ കിട്ടിയത് ടൈം പീസ്‌ ആണ് ,
മൂകിനു നേരെ പാഞ്ഞു വന്ന ടൈം പീസില്‍ നിന്നും ശാലിനി അല്ഭുതകരമായി ഒഴിഞ്ഞു മാറി!
പറന്നു ചെന്ന ടൈം പീസ് മുന്‍ വാതിലില്‍ ഊക്കോടെ ചെന്നടിച്ചു താഴെ വീണു ചിതറി.
അതെ സമയം തന്നെ പുറത്തു വാതിലില്‍ മുട്ടാനായി നീണ്ടു വന്ന ഒരു കൈ ഷോക്ക്‌ അടിച്ചത് പോലെ പിന്നിലേക്ക്‌ തെറിച്ചു. ഒപ്പം ഒരു നിലവിളിയോടെ രണ്ടു ചെറുപ്പക്കാരും!
“ഞാന്‍ മുട്ടിയില്ലെടാ അപോഴേക്കും പടക്കം പൊട്ടുന്ന പോലെ കോളിംഗ് ബെല്‍ അടിച്ചു!”
“ചിലപ്പോ സെന്‍സര്‍ വച്ചിട്ടുണ്ടായിരിക്കും!” അപരന്‍ പറഞ്ഞു. “ഇനി മുട്ടണ്ടാ, നമുക്ക് വിളിക്കാം”
“ചെച്ചീ ................... ചെച്ചീ.....”
“ചെച്ചീ ............................................. ചെച്ചീ.....”
“ശല്യം .... രാവിലെ ഇറങ്ങികൊളും” .... പിറു പിറുത് കൊണ്ട് ശാലിനി മുന്‍ വാതില്‍ തുറന്നു. വാതില്‍ക്കല്‍ നില്‍ക്കുന്നവരെ കണ്ടു അന്ധാളിച്ച ശാലിനി പെട്ടന്ന് വലതു കൈ പിന്നിലോളിപ്പിച്ചു.
“ആരാ?”
“ഞാന്‍ അനൂപ്‌, തിരക്കഥാകൃതാണ്, ഇത് ദിലീപ്‌ - അറിയപ്പെടുന്ന കവിയാണ്”
“എന്നെ അറിയില്ലേ? ദിലീപ്‌ - നമ്മള്‍ ബ്ലോഗ്‌ വഴി പരിചയപ്പെട്ടതല്ലേ?” ദിലീപ്‌ ശാലിനിയുടെ മെമ്മറി റിഫ്രെഷ് ചെയ്തു.
“ആഹാ, ഒട്ടും പ്രതീക്ഷിച്ചില്ല... കയറി വരൂ” “ ചേട്ടാ, ഇങ്ങോട്ട് വന്നെ ദെ ബ്ലോഗില്‍ കവിത എഴുതുന്ന ദിലീപും ഒരു കൂട്ടുകാരനും വന്നിരിക്കുന്നു!” ശാലിനി അകത്തേക്ക് നോക്കി വിളിച്ചു.
അനൂപും ദിലീപും അകത്തു കയറി. അനൂപ്‌ മൂക്ക് വട്ടം പിടിച്ചു ചോദിച്ചു “ ഇവിടെന്താ ഒരു വളിച്ച മണം?”
പരിഭ്രമത്തോടെ ശാലിനി വലതു കൈ വീണ്ടും പിന്നിലേക്ക് ഒതുക്കി.
“അത് മൂട്ടക്ക് മരുന്നടിച്ചതാ”
“എപ്പഴാടീ മരുന്നടിച്ചത്?” മോഹന്‍ ശാലിനിയോടു ചോദിച്ചു കൊണ്ട് അവിടേക്ക് വന്നു. പരിഭ്രമത്തോടെ ശാലിനി ഭര്‍ത്താവിനെ കണ്ണ് കാണിച്ചു. “എന്താ?” മോഹന് മനസ്സിലായില്ല. വീണ്ടും എന്തോ ചോദിയ്ക്കാന്‍ തുടങ്ങിയ മോഹന്റെ കാലില്‍ ശാലിനി ആഞ്ഞു ചവിട്ടി.
“അയ്യോ!” ഒരു നിലവിളിയോടെ മോഹന്‍ ശാലിനിയെ പിടിച്ചു തള്ളി. തളളിന്റെ ശക്തിയില്‍ ശാലിനി പിന്നില്‍ ഒളിപ്പിച്ചു പിടിച്ചിരുന്ന പഴന്ചോറും വളിച്ച സാമ്പാറും താഴെ വീണു ചിതറി.
അനൂപും ദിലീപും പരസ്പരം നോക്കി.
“ഞങ്ങള്‍ പിച്ചക്കാരാനെന്നു കരുതി അല്ലെ? ഇവനോട് ഞാന്‍ പറഞ്ഞതാ ബെല്‍ അടിച്ചാ മതി വിളിക്കണ്ടാ എന്ന്, കേട്ടില്ല”

**********************************

നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ അനസൂ പ്രോടുക്ഷന്സിന്റെ പുതിയ സീരിയലിനു കഥ എഴുതാമെന്ന് ശാലിനി സമ്മതിച്ചു. തിരക്കഥ അനൂപ്‌ എഴുതും. ആകെയുള്ള എട്ടു ഗാനങ്ങളും ദിലീപ്‌ എഴുതാമെന്നെട്ടു. ആദ്യ ഗാനം ഇപ്പോള്‍ തന്നെ കയ്യിലുണ്ടെന്ന് പറഞ്ഞപ്പോള്‍ എല്ലാവര്ക്കും കേള്‍ക്കാന്‍ താല്പര്യംമായി.

“ഒന്ന് പാടൂ ദിലീപ്‌, പ്ലീസ്” ശാലിനി അവനോടു പറഞ്ഞു.
“പാടൂ ദിലീപ്‌” മോഹന്‍ ഒരു കസേര പിടിചിട്ടിരുന്നു.
“ശരി കേട്ടോളൂ” ദിലീപ് സ്വര ശുദ്ധി വരുത്തി.
“രാത്രി ശുഭരാത്രീ, ഇനി എന്നും ശിവരാത്രീ...”
“അയ്യോ ഈ പാട്ട് എവിടെയോ കേട്ടിട്ടുണ്ടല്ലോ!” ശാലിനി ഇടക്ക് കയറി പറഞ്ഞു.
“കുട്ടീ, രാഗം ശ്രദ്ധിക്കണം... രാഗം. കുട്ടി കേട്ടത് പഞ്ചമം ഇത് നിഷാദം”
ശാലിനി ഒന്ന് ഇരുത്തി മൂളി.
“ദിലീപ്‌ എത്ര നാളായി കവിത എഴുതാന്‍ തുടങ്ങിയിട്ട്?” മോഹന്‍ ചോദിച്ചു.
“രണ്ടാഴ്ച ... അല്ല ഇരുപതു കൊല്ലം”
മോഹന്‍ മെല്ലെ എഴുനേറ്റു, ദിലീപ്‌ ഇരുന്ന ഇരുപ്പില്‍ കസേര രണ്ടു അടി പുറകോട്ടു നിരക്കി. അനൂപിന്റെ മുഖത്ത് പരിഭ്രമം നിറഞ്ഞു.
“ഞാനൊന്ന് കുളിച്ചിട്ടു വരാം” മോഹന്‍ അകത്തേക്ക് കയറി പോയി. 
ദിലീപ്‌ ആശ്വാസത്തോടെ കസേര മുന്നിലേക്ക്‌ നിരക്കി നീക്കി.
“ഞാന്‍ ചായ കൊണ്ട് വരാം” ശാലിനി അകത്തേക്ക് പോയി. പഞസാരക്ക് പകരം നിറയെ ഉപ്പിട്ട ചായയുമായി ശാലിനി എത്തി. ഒരു കവില്‍ കുടിച്ചപ്പോലെ രണ്ടു പേരുടെയും മുഖം കോടി. അനൂപ്‌ എന്തോ പറയാന്‍ തുടങ്ങിയപ്പോള്‍ ദിലീപ്‌ അവനെ തോണ്ടി. “ഡാ മിണ്ടരുത്, ശാലിനിക്ക് ഫീലിംഗ്സ് ആകും ഇങ്ങനെ ഉള്ള കാര്യങ്ങള്‍ എങ്ങനെ ഡീല്‍ ചെയ്യണമെന്നു ഞാന്‍ കാണിച്ചു തരാം.” ദിലീപ്‌ ശ്വാസം വിടാതെ ഒറ്റ വലിക്ക് ആ ചായ മൊത്തം കുടിച്ചു!.
“നല്ല ചായ, ശാലിനിക്ക് നല്ല കൈപുന്ന്യമാ” അവന്‍ ശാലിനിയെ പുകഴ്ത്തി.
ശാലിനി ചിരിച്ചു കൊണ്ടു അകത്തേക്ക് പോയി.
“കണ്ടോടാ ഇങ്ങനെ വേണം നമ്മള്‍ കാര്യങ്ങള്‍ ഡീല്‍ ചെയ്യാന്‍ . നമുക്ക് കഥ എഴുതി തരാനുല്ലതാ അവരെ പിണക്കരുത്.” അനൂപ്‌ അല്ഭുതതോറെ അവനെ നോക്കി, പിന്നെ അവന്‍ ചായ കുടിച്ച കപ്പു ചരിച്ചു നോക്കി. “എടാ ഭയങ്കരാ!”
“ദിലീപ്‌..” വിളി കേട്ട് രണ്ടു പേരും മുഖമുയര്‍ത്തി നോക്കി. മുന്നില്‍ ചായ പാത്രവുമായി ശാലിനി!
“ദിലീപ്‌ ചായ കൊതിയനാനെന്നു മനസ്സിലായി... ഇത് കൂടി കുടിച്ച്ചോളൂ , ചേട്ടന് ഞാന്‍ വേറെ ചായ ഉണ്ടാക്കാം !” ദിലീപിന്റെ ചായ കപ്പു വീണ്ടും നിറഞ്ഞു ; ദിലീപിന്റെ കണ്ണും!

**************************************

പിന്നീട് അങ്ങോട്ട്‌ തിരക്ക് പിടിച്ച ദിവസങ്ങളായിരുന്നു.
ഷൂട്ടിംഗ് ലോക്കേഷന്‍ , നടീ നടന്മാര്‍ , പ്രൊഡക്ഷന്‍ കണ്ട്രോല്ലര്‍ അങ്ങനെ എന്തെല്ലാം ശരിയാക്കണം. തന്നെ നായകനാക്കമെന്ന ഉറപ്പിന്മേല്‍ അനുരാജ് പണം മുടക്കാന്‍ തയ്യാറായി. സംവിധാനം താന്‍ ചെയ്യാമെന്ന് സുദീപ്‌ സമ്മതിച്ചു. സീരിയലിന്റെ പേരും തീരുമാനിച്ചു “അമ്മായിക്കൊരു ഉമ്മ”. സീരിയലുമായി ബന്ദ്ധപ്പെട്ടു കൂടുതല്‍ ചര്‍ച്ചകള്‍ക്കായി അനൂപിനെയും സുദീപിനെയും ദുബായിലേക്ക് വരുത്തി. അനുരാജ് അതിനു വേണ്ടി ഒരാഴ്ച ലീവ് എടുത് ദുബായ്-ഇല വന്നു തങ്ങി. എല്ലാ എപിസോടിലും നല്ല വലിപ്പത്തില്‍ മിന്നുന്ന അക്ഷരങ്ങളില്‍ ‘നിര്‍മ്മാണം & നായകന്‍ : അനുരാജ്’ എന്ന് എഴുതി കാണിക്കാമെന്നു ധാരണയായി. അവധിക്കു നാട്ടിലേക്ക് പോകുന്ന വിനിഷിന്റെ കയ്യില്‍ അന്‍പതിനായിരം രൂപ കൊടുത്തു വിട്ടു അനുരാജ് – അനുരാജ് ഫാന്‍സ്‌ അസ്സോഷ്യശോന്‍ തുടങ്ങുന്നതിനായി. ഫാന്‍സ്‌ അസോസിഎശന്റെ പോസ്റ്ററം ഫ്ലെക്സ ബോര്‍ഡും പാച്ചുവിനെ കൊണ്ട് ഡിസൈന്‍ ചെയ്യിച്ചു. അതിനു വെന്റി സ്വാമിയേ കൊണ്ടു പല പോസുകളില്‍ ഉള്ള ഫോട്ടോകള്‍ എടുപ്പിച്ചു.

ഷോലെ ചിത്രത്തിന്റെ പോസ്റ്ററുകള്‍ അനുസ്മരിപ്പിക്കുന്ന പോസുകളില്‍ സ്വാമി ഫോട്ടോ എടുത്. ഫോട്ടോകള്‍ കണ്ടു അനുരജിന്റെ കണ്ണ് നിറഞ്ഞു.
“നീ എന്തിനാ കരയുന്നത്?” സ്വാമി ചോദിച്ചു.
“മലയാള ദ്രിശ്യ മാദ്ധ്യമ രംഗം ഇത്ര നാളും എന്നിലെ നായകനെ തിരിച്ചറിഞ്ഞില്ല... പക്ഷെ നിങ്ങള്‍ അത് തിരിച്ചറിഞ്ഞു ... ഞാന്‍ എങ്ങനെ നിങ്ങളോട് നന്ദി പറയും?”
അനൂപ്‌ അവന്റെ തോളത് തട്ടി പറഞ്ഞു “ പ്രതിഭകളെ ഒരിക്കലും ഒളിപ്പിച്ചു വയ്ക്കാന്‍ സാധ്യമല്ല .... കാശ് റെഡി അല്ലെ അളിയാ?”

അനുരാജ് അപ്പോള്‍ തന്നെ അയ്യായിരം ദിര്‍ഹം അനൂപിന് അഡ്വാന്‍സ്‌ കൊടുത്തു. കാശ് കൈനീട്ടി വാങ്ങിയ അനൂപിന്റെ കണ്ണ് നിറഞ്ഞു.
“നീ എന്തിനാ കരയുന്നത്?” സ്വാമി ചോദിച്ചു.
“മലയാള ദ്രിശ്യ മാദ്ധ്യമ രംഗം ഇത്ര നാളും എന്നിലെ തിരക്കഥാകൃത്തിനെ തിരിച്ചറിഞ്ഞില്ല... പക്ഷെ നിങ്ങള്‍ അത് തിരിച്ചറിഞ്ഞു ... ഞാന്‍ എങ്ങനെ നിങ്ങളോട് നന്ദി പറയും?”
അനുരാജ് അവന്റെ തോളത് തട്ടി പറഞ്ഞു “ പ്രതിഭകളെ ഒരിക്കലും ഒളിപ്പിച്ചു വയ്ക്കാന്‍ സാധ്യമല്ല .... തിരക്കഥ റെഡി അല്ലെ അളിയാ?”

പെട്ടന്നു ദിലീപ്‌ അന്തരീക്ഷത്തില്‍ എന്തോ എഴുതി എന്തൊക്കെയോ പറഞ്ഞു തുടങ്ങി “ ഒരിക്കലും.... ഒരുനാളും... ഒരിക്കല്‍കൂടി ...... ആ കലാലയം .... സനി സനി പാ... നല്ല നാളുകള്‍ ... കലാലയം.... ആ ...ആ... ആ ...ഒരുനാളും... നിസ നിസ പമ ...”
“മൂന്നാമത്തെ എപിസോടിലെക്കുള്ള ഗാനമാ” അനൂപ്‌ അനുരാജിനോടായി പതിയെ പറഞ്ഞു.

“അളിയാ ദിലീപേ , ഇതാ അയ്യായിരം ദിര്‍ഹം ... അഡ്വാന്‍സ്‌ വച്ചോളൂ “ അനുരാജ് ദിലീപിന്റെ കയ്യില്‍ പണം കൊടുത്തു. പണം വാങ്ങിയ ദിലീപിന്റെ കണ്ണ് നിറഞ്ഞു.
“നീ എന്തിനാ കരയുന്നത്?” സ്വാമി ചോദിച്ചു.
“മലയാള ദ്രിശ്യ മാദ്ധ്യമ രംഗം ഇത്ര നാളും എന്നിലെ ഗാന രചെയ്താവിനെ തിരിച്ചറിഞ്ഞില്ല... പക്ഷെ നിങ്ങള്‍ അത് തിരിച്ചറിഞ്ഞു ... ഞാന്‍ എങ്ങനെ നിങ്ങളോട് നന്ദി പറയും?”
അനൂപ്‌ അവന്റെ തോളത് തട്ടി, അനുരാജും അവന്റെ തോളത് തട്ടി ... ആരും ഒന്നും പറഞ്ഞില്ല.

ഇതെല്ലാം കണ്ടു കപ്പലണ്ടി മുട്ടായി തിന്നു കൊണ്ടിരുന്ന പാച്ചു നീട്ടി മൂളി “ ഉഉം .............................ഉഉം “

**********************************

ഇനിയുള്ള കടമ്പ സംഗീത സംവിധായകനെ കണ്ടെത്തുകയാണ്.  “വ്യത്യസ്തമായ ഒരു സംഗീത ശൈലി ആണ് ഈ സീരിയലിനു ചെറുക.” ദിലീപ്‌ പറഞ്ഞു.
“അതെ നമുക്ക് ഇതൊരു വ്യത്യസ്തമായ സീരിയല്‍ ആക്കണം” അനൂപ്‌ പിന്താങ്ങി
പല പേരുകളും ഉയര്‍ന്നു വന്നു. ആര്‍ക്കും പക്ഷെ തൃപ്തി ആയില്ല. ഒടുവില്‍ സ്വാമി നാട്ടില്‍ നിന്നും പുതിയ ഒരു മ്യൂസിക്‌ ഡയരക്ടരെ കൊണ്ട് വരാമെന്നു എട്ടു. മ്യൂസിക്‌ ഡയരക്ടര്‍ വരുന്നതിനു മുന്‍പായി ദിലീപ്‌ പുതിയ മൂന്നു പാടുകള്‍ കൂടി എഴുതി.

ഇന്നാണ് പുതിയ മ്യൂസിക്‌ ഡയരക്ടര്‍ എത്തുന്ന ദിവസം.. എല്ലാവരും അനുരാജ് വാടകൈക്ക് എടുത്ത ഫ്ലാറ്റില്‍ ആകാംഷയോടെ കാത്തിരിപ്പായി. സ്ടിബിയും ബിജോയിയും കൂടി എയര്‍പോര്‍ട്ടില്‍ പോയിരിക്കുകയാണ് അയാളെ കൂട്ടി കൊണ്ട് വരാന്‍ ... ഉച്ചയോടെ എത്തുമായിരിക്കും.. അവര്‍ കാത്തിരുന്നു മടുത്തു. രണ്ടു മണി ആയപ്പോള്‍ കോളിംഗ് ബെല്‍ അടിച്ചു. സ്വാമി എഴുനേറ്റു അകത്തെ മുറിയിലേക്ക് പോയി. അനൂപ്‌ ഓടി പോയി വാതി തുറന്നു. സ്ടിബിയും ബിജോയിയും അകത്തേക്ക് കയറിവന്നു.
“ആളെവിടെ?” അനൂപ്‌ ആകാംക്ഷയോടെ ചോദിച്ചു.
“അവിടെങ്ങും അയാളെ കണ്ടില്ല” ബിജോയി അസ്വസ്ഥനായി പറഞ്ഞു.
“എയര്‍പോര്‍ട്ടില്‍ തിരക്കിയപ്പോള്‍ അയാള്‍ വന്നിട്ടുണ്ടെന്ന് അറിഞ്ഞു. പിന്നെ ഇതിലെ പോയി എന്ന് ഒരു വിവരവുമില്ല. ഞങ്ങള്‍ അവിടെല്ലാം തിരഞ്ഞു.” സ്ടിബി പറഞ്ഞു. സ്വാമി പുറത്തു വന്നു. അവന്റെ മുഖം അസ്വസ്ഥമായിരുന്നു.
അനുരാജ്  സ്വാമിയോട് തട്ടികയറി “ ഇങ്ങനെ ഉത്തരവടിതമില്ലതവരെ നമ്മള്‍ എങ്ങനെ ഈ ജോലി ഏല്‍പ്പിക്കും?”
സ്ടിബി അവനെ സമാധാനിപ്പിച്ചു “നീ ഒന്ന് അടങ്ങു, നമുക്ക് ഒന്നൂടെ അന്വേഷിക്കാം, വാടാ ബിജോയി നമുക്ക് ഒന്നൂടെ പോയി നോക്കാം”
“നീ തന്നെ പോയാ മതി .എനിക്ക് വല്ലോം തിന്നണം.” ബിജോയി അടുക്കളയിലേക്കു കയറി.
“ഞാന്‍ വരാം” സ്വാമി സ്ടിബിയോടൊപ്പം പോകാന്‍ തയ്യാറായി. അവര്‍ പോകാനായി തിരിഞ്ഞപ്പോള്‍ കോളിംഗ് ബെല്‍ അടിച്ചു. ഒരു നിമിഷം സംശയിച്ചു നിന്ന സ്വാമി വീണ്ടും അകത്തെ മുറിയിലേക്ക് പോയി. അനുരാജ് ആകാംഷയോടെ വാതില്‍ തുറന്നു.
മുന്നില്‍ ...
കൌ ബോയ്‌ ഹാറ്റ്‌..
കൂളിംഗ് ഗ്ലാസ്‌...
കയില്ലാത്ത ബനിയന്‍...
ബര്‍മുടാ...
അഡിഡാസ് ഷൂസ്...
അപ്പുറവും ഇപ്പുറവും നില്‍ക്കുന്ന ഫിലിപ്പിനോ പെണ്‍കുട്ടികളുടെ തോളത് കയ്യിട്ടു വിടര്‍ന്ന ചിരിയോടെ അയാള്‍ ... മ്യൂസിക്‌ ഡയരക്ടര്‍!
ഫിലിപ്പിനോയുടെ തോളില്‍ നിന്നും കയ്യെടുത്തു അയാള്‍ അനുരാജിന് ഷെയ്ഖ് ഹാന്‍ഡ്‌ കൊടുത്തു...
“ഞാന്‍ അനൂ ചന്ദ്രന്‍ - മ്യൂസിക്‌ ഡയരക്ടര്‍”

അനുരാജ് അറിയാതെ വാ തുറന്നു കുറെ നേരം നിന്ന്.
“ ഇവര്‍?” പെണ്‍കുട്ടികളെ ചൂണ്ടി സ്ടിബി ചോദിച്ചു.
“സില്ലി ഗേള്‍സ്‌ ... എയര്‍പോര്‍ട്ടില്‍ വച്ച് പരിചയപ്പെട്ടതാ ... ചക്കപ്പഴം കൊടുക്കാമെന്നു പറഞ്ഞപ്പോള്‍ എന്റെ കൂടെ പോന്നു... ഇവിടെ എന്തെങ്കിലും പഴം കാണുമോ ?... ഇല്ലെങ്കില്‍ ഞാന്‍ പെട്ട് പോകും.”

അനൂ അകത്തേക്ക് കയറി. പിന്നാലെ പെണ്‍കുട്ടികളും.
അകത്തേക്ക് വന്ന ആളെ കണ്ടു ദിലീപ്‌ ഞെട്ടി. അവന്‍ അയാളെ തറപ്പിച്ചു നോക്കി. വിശ്വാസം വരാത്തത് പോലെ പിന്നെയും പിന്നെയും കണ്ണ് ചിമ്മി നോക്കി. അവന്റെ കണ്ണുകളില്‍ തീ പാറി . അനൂ ദിലീപിനെ നോക്കി ചിരിക്കാന്‍ ശ്രമിച്ചു .... കഴിഞ്ഞില്ല.
പെട്ടന്ന് ദിലീപ്‌ ഉറക്കെ അലറി “ എടാ സ്വാമീ! ... ഇറങ്ങി വാടാ പുറത്തു”

(തുടരും)


Thursday, May 5, 2011

നഷ്ടപ്രണയം



രാവിലെ കുളി കഴിഞ്ഞു കണ്ണാടിയുടെ മുന്നില്‍ നിന്ന് എങ്ങനെ ഒക്കെ
ചികിയിട്ടും മുടി ഉദ്ദേശിച്ച രിതിയില്‍ ഇരിക്കുന്നില്ല. "നശിച്ച
ചുരുളന്‍ മുടി " മനസ്സില്‍ പറഞ്ഞു. ഒരു വിധത്തില്‍ മുടി നേരെ ആക്കി.
ചന്ദനം നെറ്റിയില്‍ തൊട്ടു.കണ്ണടച്ചു ഒരു നിമിഷം
"ഗുരുവായൂരപ്പാ കാക്കണേ ഇന്നെങ്കിലും കാര്യം നടക്കണേ" .
അപ്പോള്‍ അമ്മ വിളിച്ചു ചോദിക്കുന്നു
"ഒരുക്കം കഴിഞ്ഞില്ലെടാ? പെണ്ണുങ്ങളെക്കള്‍ കഷ്ടമാണല്ലോ".
"അമ്മക്ക്പെണ്ണ് ഇല്ലാത്തതിന്‍റെ വിഷമം ഇതോടെ മാറിയില്ലേ" എന്ന് തിരിച്ചുചോദിച്ചു.
വീണ്ടും കണ്ണാടിയില്‍ നോക്കി ഇനിയും താമസിച്ചു കുടാ ഇന്ന് തന്നെ അവളോടെ പറയണം.
" എനിക്ക് കുട്ടിയോടെ ഒരു കാര്യം പറയാനുണ്ട് എനിക്ക് കുട്ടിയെ
ഇഷ്ട്ടമാണ്. എന്നെ ഇഷ്ട്ടമാണങ്കിലും അല്ലെങ്കിലും നാളെ മറുപടി പറയണം."
പറയയെണ്ട ഈ കാര്യം കുറെ തവണ മനസ്സില്‍ പറഞ്ഞു.ആത്മവിശ്വാസത്തോടെ
വിട്ടില്‍ നിന്നും ഇറങ്ങി.അപ്പോള്‍ അമ്മയുടെ ചോദ്യം
"ഇന്ന് എക്സാം ഉണ്ടോ"
"ഇല്ല" ഞാന്‍ മറുപടി പറഞ്ഞു.
പതിവില്ലാതെ നിന്റെ പ്രാര്‍ത്ഥന കണ്ടു ചോദിച്ചതാ. അമ്മക്ക് ഓരോന്നു
ചോദിയ്ക്കാന്‍ കണ്ട നേരം.ബസ്‌ സ്റ്റോപ്പിലേക്ക് നടക്കുമ്പോള്‍ ഓര്‍ത്തു
എന്നാണ് .അവളെ ആദ്യമായി കണ്ടത് .പ്രീ ഡിഗ്രി ഫസ്റ്റ് ഇയര്‍ ക്ലാസുകള്‍ ‌
തുടങ്ങിയ ദിവസങ്ങള്‍ പുതിയ കുട്ടികളെ പരിചയപെടാന്‍ ഇറങ്ങിയാതാണ് ഞാനും
കുട്ടുകരും. പെണ്‍കുട്ടികള്‍ കുടുതല്‍ ഉള്ള ഒരു ക്ലാസ്സ്ന്റെ മുന്നില്‍
എത്തിയപ്പോള്‍ അവിടേക്ക് കയറാന്‍ ഒരു മടി തോന്നി.എന്നാല്‍ കൂടെ
ഉണ്ടായിരുന്നവന്മാര്‍ എന്ത് പെട്ടന്ന്‍ ആണ് അതിനുള്ളില്‍ കയറി
കളഞ്ഞത്.ഒറ്റക്കായ ഞാന്‍ തിരിച്ചു പോകാനായി തിരിഞ്ഞപ്പോള്‍ വരാന്തയിലുടെ
സുന്ദരി ആയ ഒരു പെണ്‍കുട്ടി നടന്നു വരുന്നു ആദ്യ കാഴ്ചയില്‍ തന്നെ ആയിരം
ദീപാരാധ തൊഴുന്ന സുഖം ഞാന്‍ അറിഞ്ഞു.എന്‍റെ മിഴി ചിമ്മാതെ അവള്‍ എന്‍റെ
കണ്‍ മറയില്‍ നിന്നും അകലുന്നത് വരെ ഞാന്‍ അവളെ തന്നെ നോക്കി നിന്നു .
അവള്‍ ആ പോക്ക് പോയത് എന്‍റെ ലതും കൊണ്ടായിരുന്നു…. “ഹാര്‍ട്ട്‌”!!
അവളുടെ രൂപം എന്‍റെ കണ്മുന്നില്‍ നിന്നും മായുന്നില്ല,. ക്ലാസില്‍
ഇരുന്നപ്പോഴും എന്‍റെ കണ്മുന്നില്‍ അത് തന്നെയായിരുന്നു,പിന്നിടെ ഉള്ള
ദിവസങ്ങളില്‍ അവളുടെ വഴികളില്‍ എന്‍റെ സാന്നിധ്യം ഉറപ്പിച്ചു.എന്നെ
കാണുമ്പോള്‍ എല്ലാം നുണക്കുഴികള്‍ വിടര്‍ന്ന അവളുടെ മനോഹരമായ പുഞ്ചിരി
എനിക്ക് തരാന്‍ അവള്‍ മടിച്ചില്ല‌ , ‌ പക്ഷെ മനസ്സില്‍ ഉള്ള ഇഷ്ട്ടം
അവളോടെ തുറന്നു പറയാന്‍ കഴിഞ്ഞില്ല. ഞാന്‍ പറയാന്‍ വേണ്ടിയാണ് അവളും
കാത്തിരിക്കുന്നത് എന്ന് തോന്നുന്ന രിതിയില്‍ ആയിരുന്നു അവളുടെ നോട്ടവും
ചിരിയും അവള്‍ക്ക്‌ എന്നോട് ഇഷ്ട്ടം ഉണ്ടന്നുള്ള കാര്യം ഉറപ്പാണ്‌.
അങ്ങനെ ആലോചിച്ചു നിന്നപ്പോള്‍ ബസ്സ് എത്തി.‌
കോളേജ് യില്‍ എത്തിയപ്പോള്‍ സംഭരിച്ചുവച്ചിരുന്ന ധൈരൃം മുഴുവന്‍
ചോര്‍ന്നു പോകുന്നത് പോലെ ഒരു തോന്നല്‍..പെണ്‍കുട്ടികളെ കാണുമ്പോള്‍ ഒരു
വിറയല്‍.പെണ്‍കുട്ടികളെ കാണുമ്പോള്‍ ഉണ്ടാകുന്ന ഈ വിറയല്‍ എന്തുകൊണ്ട്
ആണന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടിട്ടില്ല.ഒരിക്കല്‍ കള്ളുഷാപ്പില്‍
ഇരുന്നപ്പോള്‍ ദിലീപും രാഹുലും കുടി പറഞ്ഞതാ
"നീ ഒരു ഡോക്ടര്‍ടെ അടുത്ത് പോയി നോക്ക്" എന്ന്
.അതിനെ സപ്പോര്‍ട്ട് ചെയ്യാന്‍ വിനീഷും അനുരാജും.അന്ന് അവന്മാരെ ചീത്ത
വിളിച്ചതിനെ കയ്യുംകണക്കും ഇല്ല. ഒരുവിധം ക്ലാസ്സ്‌യില്‍ കയറി.ജനലിലുടെ‌
പുറത്തേക്ക് നോക്കി. അവിടെ എങ്ങും കാണുന്നില്ല.സധാരണ ഇവിടെ
കാണാറുള്ളതാണ്. ക്ലാസ്സ്‌ തുടങ്ങാന്‍ ബെല്‍ അടിച്ചു. ക്ലാസ്സില്‍ കടിച്ചു
പിടിച്ചു ഇരുന്നു.തനിക്ക് ഇഷ്ട്ട്മായിരുന്ന കുറുപ്പ് സാറിന്റെയും
സുശീലന്‍ സാറിന്റെയും ക്ലാസുകള്‍ അറു ബോര്‍ ആണെന്ന് തോന്നിയ നിമിഷങ്ങള്‍.
ഇതിടയില്‍ പുറത്തേക്ക് നോക്കിയപ്പോള്‍ ഒരു മിന്നായം പോലെ കണ്ടു. ആ
പെണ്‍കുട്ടി. മനസ്സില്‍ ഒരു കുളിര്‍ മഴ പെയ്തു. ക്ലാസ്സ്‌ ഒന്ന്
കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോയി. മനസ്സില്‍ ഉള്ളത് തുറന്നു
പറയാന്‍ ഉള്ള ആവേശം. ക്ലാസ്സ്‌ കഴിഞ്ഞു. ധൈരൃം സംഭരിച്ചു ആ
പെണ്‍കുട്ടിയുടെ ക്ലാസ്സ്‌ന്റെ ജനാലാക്ക് അടുത്തക്ക് നീങ്ങി. അവിടെ
എത്തിയപ്പോള്‍ നെഞ്ചിടിപ്പ് കു‌ടി.ആ പെണ്‍കുട്ടിയെ വിളിക്കാന്‍ ആയി
നാവ്പൊങ്ങി. "സി....ആദ്യത്ത്‌ അക്ഷരം മാത്രം പുറത്തു വന്നുള്ളൂ.
അപ്പോള്‍അവിടെ കണ്ട കാഴ്ച ഞെട്ടിപ്പിക്കുന്നതായിരുന്നു. അവളുടെ കൂടെ
ഡിഗ്രിക്കെപഠിക്കുന്ന ഒരുത്തന്‍. അവള്‍ അവനോടെ ചേര്‍ന്ന്
ഇരിക്കുന്നു.അവളുടെ ഒരു കയ്യില്‍ അവന്‍ തലോടുന്നു.എനിക്ക് അവിടെ നിന്നും
അനങ്ങാന്‍ കഴിയുന്നില്ല.എന്റെ കാലുകള്‍ക്ക് ചലനശേഷി നഷ്ട്ടമായ്തുപോലെ.
ഇടക്കെ എപ്പോഴോ അവള്‍ ഒന്ന് തിരിഞ്ഞു നോക്കിയത് എന്റെ മുഖത്തേക്ക്
ആയിരുന്നു എന്നെ നോക്കി അവളുടെ ചുണ്ടുകളില്‍ ഒരു ചിരി ഉണ്ടായി. നേരത്തെ
പറഞ്ഞിരുന്നുവെങ്കില്‍ കിട്ടുമായിരുന്നല്ലോ എന്നാ ഒരു ഭാവം അവളുടെ
മുഖത്ത് ഉണ്ടായിരുന്നോ.അറിയില്ല.എല്ലാം നഷ്ട്ടപെട്ടു ക്ലാസ്സ്‌ലേക്ക്
തിരിച്ചു നടന്നു.അറിയാത് മുകളിലേക്ക് നോക്കി മനസ്സ് ഒന്ന് തേങ്ങി.
"എന്റെ കൃഷ്ണാ എന്നോടെ ഇതു വേണമായിരുന്നോ"


(ഗുണപാഠം: ചെയ്യണ്ട കാര്യം അതാത് സമയത്ത് ചെയ്യുക.)

Monday, May 2, 2011

സ്മിതൂ - My Friend


ഗ്രാമത്തിന്റെ പോന്നോമാനയാം സ്മിതൂ
ഐശ്വര്യം തുളുമ്പും വദനവും
തിളങ്ങും കണ്‍കളില്‍ നിറയും സ്നേഹവും
ആര് കണ്ടാലും നോക്കും എന്റെ
സ്വന്തമാം കൂട്ടുകാരന്‍ സ്മിതൂ.
സ്നേഹിതാ നിയാണെന്‍ പ്രചോദനം
നീയാണെന്‍ മനസ്സില്‍ പതിഞ്ഞ നായകന്‍
നിനക്ക് തുല്യം നീ മാത്രം. 

തിരിച്ചറിയൂ നിന്റെ ശക്തി
നീയാണ് ജവാന്‍; ധീരനാം ജവാന്‍
വിടരുത് ഒരുവനെയും ; നിന്നെ 
പരിഹസിച്ച ഫ്രാവിന്കൂടുകാരനെയും
നിന്നെ ചതിച്ച സീരിയല്‍ ഭ്രാന്തനേയും
തിരിച്ചറിയൂ കള്ള 'സ്വാമി'മാരെയും
മറക്കരുതാ മുഖങ്ങള്‍ ; നിന്റെയുള്ളില്‍
ജ്വാലയായി എരിയണം എന്നുമോരു
ജവാന്റെ ആത്മ ധൈര്യം.

എന്തിനു കാത്തിരിക്കുന്നു നീ
ഉണരൂ , പൊടി തട്ടി എടുക്കൂ നിന്റെ
തീ പറക്കും മെഷീന്‍ ഗണ്‍ .
ചക  ചകാ ചിതറട്ടെ ഉണ്ടകള്‍ നാലുപാടും
കിടുക്കോ കിടുക്കോ ഒടിയട്ടെ നിന്റെ
ശത്രുക്കളുടെ എല്ലുകള്‍
കഥയായി, കവിതയായി  നിനക്കൊരു
മാര്‍ഗ്ഗ ദര്‍ശിയായി എന്നുമുണ്ടാകും
നിന്റെയോപ്പം നല്ലവനാം തോഴന്‍... ഈ ഞാന്‍ 
വെക്കെടാ വേടി എന്നുറക്കെ പറയുവാന്‍
എന്നുമുണ്ടാകും നിന്റെ പിന്നില്‍
നിന്റെയോപ്പം നല്ലവനാം തോഴന്‍... ഈ ഞാന്‍ 

Saturday, April 30, 2011

ഒരു പ്രണയ ദുരന്തം



സീന്‍ 1: കോളേജ് സ്റ്റോപ്പ്‌

അനൂപും സ്മിതുവും എന്തോ വലിയ ചര്‍ച്ചയിലാണ്.
സ്മിതു:എടാ എനിക്ക് അവളെ മറക്കാന്‍ പറ്റുന്നില്ലടാ
അനൂപ്‌:എടാ അതിനു ഞാന്‍ എന്ത് ചെയ്യണം എന്നാ നീ ഈ പറയുന്നത്
സ്മിതു: നീ എങ്ങനെ എങ്കിലും ഇതു അവളോടെ പറയണം
അനൂപ്‌:എനിക്ക് എങ്ങും വയ്യ നീ വേറെ ആരോടെങ്കിലും പറ എനിക്ക് വയ്യ.
സ്മിതു:എടാ നീ ഇങ്ങനെ പറയാതെ.നിന്‍റെ പ്രിയപ്പെട്ട കുട്ടുകാരന്‍ അല്ലെ ഞാന്‍.... നിനക്ക് ഞാന്‍ ഒരു യമഹ വാങ്ങി തരും
അനൂപ്‌: നീ പറഞ്ഞു പറ്റിക്കരുത്.
സ്മിതു: ഇല്ലളിയാ.ഞാന്‍ നിന്നെ പറ്റിക്കുമോ?
അങ്ങനെ അനൂപിനെ കൊണ്ട് സ്മിതു കോളേജില്‍ലേക്ക് നടന്നു.


സീന്‍ 2: ഫ്സറ്റ്‌ ഇയര്‍ ക്ലാസ്സ്‌ന്‍റെ വരാന്ത

അനൂപും സ്മിതുവും ആ പെണ്‍കുട്ടിയുടെ ക്ലാസ്സ്ന്റെ മുന്‍പില്‍ നിലയുറപ്പിച്ചു.കുറച്ചു കഴിഞ്ഞപ്പോള്‍ സുന്ദരി ആയ ആ പെണ്‍കുട്ടി.(അകാലത്തില്‍ പോലിഞ്ഞു പോയ ഒരു സിനിമ താരത്തിന്റെ പേര് ആണ് അതിന്) വരാന്തയിലുടെ ക്ലാസ്സ്‌ യില്‍ കയറാനായി നടന്നു വരുന്നു.അനൂപിനെ മുന്നിലേയ്ക്ക് തള്ളി വിട്ടു സ്മിതു ഭിത്തിയുടെ മറവിലക്ക് മറഞ്ഞ്‌ ശ്വാസം അടക്കി പിടിച്ചു നിന്നു.ആ പെണ്‍കുട്ടി അനൂപിന്‍റെ മുന്‍പില്‍ എത്തി .അവള്‍ അവനെ നോക്കി ചിരിച്ചു.
അനൂപ്‌:എനിക്ക് ഒരു കാര്യം പറയനുണ്ട്
പെണ്‍കുട്ടി: എന്താണ് അനൂപ്ചേട്ടാ
അനൂപ്: എനിക്ക് നിന്നെ ഇഷ്ട്ടമാണ്...I LOVE YOU
ആ വാക്കുകള്‍ കേട്ട് പെണ്‍കുട്ടി നാണത്തോടെ തലയും കുനിച്ചു ക്ലാസ്സ്‌ ലേക്ക് ഓടി പോയി.അനൂപ് തിരിച്ചു ചെന്ന് നോക്കിയപ്പോള്‍ കണ്ട കാഴ്ച്ച.ബോതം ഇല്ലാതെ തറയില്‍ കിടക്കുന്ന സ്മിതുവിനെ ആണ്.

സീന്‍ 3: നെടുവരംകോട് കള്ളു ഷാപ്പ്‌.

പകുതി കുടിച്ച മുന്ന് കുപ്പി കള്ളും കയ്യില്‍ പിടിച്ചു മുന്ന് പേര്‍.
ഒന്ന് സ്മിതു തന്നെ..അവന്‍റെ ഇരുവശങ്ങളിലായി രാഹുലും അഭിയും
സ്മിതു: അവന്‍ എന്നെ ചതിച്ഛടാ.
അഭി: സ്മിതു നീ വിഷമിക്കണ്ട നമുക്കെ എന്തങ്കിലും വഴി ഉണ്ടാക്കാം
സ്മിതു: ഇന്ന് ഞാന്‍ അവനെ കൊല്ലും.
രാഹുല്‍:അളിയാ നീ അവനെ കൊല്ലുകയോ തിന്നുകയോ എന്ത് വേണമങ്കിലും ചെയ്തോ.പക്ഷെ എനിക്ക് ഒന്നുമായില്ല.നീ ഒരു കുപ്പിക്ക് കുടി പറ.
അങ്ങനെ ഓരോ കുപ്പി കള്ളും കുടി കുടിച്ചശേഷം അവര്‍ മുവരും അവിടെ നിന്നും ഇറങ്ങി.


സീന്‍ 4: മാമ്മന്‍ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ചെങ്ങന്നൂര്‍.

ഹോസ്പിറ്റലിന്‍റെ രണ്ടാം നിലയിലെ നാലാമത്തെ മുറിയില്‍ രണ്ടു കൈയിലും രണ്ടു കാലിലും പ്ലാസ്റ്റര്‍ ഇട്ടു അനൂപ് കിടക്കുന്നു.

സീന്‍ 5: പ്രിന്‍സിപ്പലിന്‍റെ റൂം.

പ്രിന്‍സിപ്പാള്‍ ഒരു കവര്‍ സ്മിതുവിനു നീട്ടുന്നു.സ്മിതു നിറകണ്ണുകളോടെ തനിക്കുള്ള പതിനഞ്ചു ദിവസത്ത് സസ്‌പെന്‍ഷന്‍ അടങ്ങിയ ആ കവര്‍ വാങ്ങി പുറത്തേക്കു വരുന്നു.

Tuesday, April 19, 2011

അറിയാതെ



പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം എല്ലാവര്‍ക്കും മറക്കാനാവാത്ത അനുഭവമായി. ദിലീപും സ്വാമിയും പരിവാരങ്ങളും പഴയ ഫോര്‍ത്ത്‌ ഗ്രൂപ്പ് ക്ലാസ്സ്‌ മുറിയില്‍ ഒത്തുകൂടി. പരിചയം പുതുക്കലും പരിഭവം പറച്ചിലും നടക്കുന്നതിനിടെ അനൂപിന് ഒരു ആശയം..."നമുക്ക് നമ്മുടെ പഴയ റബ്ബര്‍ തോട്ടത്തില്‍ പോയി കുറച്ചു നേരം ഇരുന്നാലോ?". "സൂപ്പര്‍ ഐഡിയ!" വിനിഷ്‌ അവനെ പിന്‍താങ്ങി. എല്ലാവരും ഉത്സാഹത്തോടെ ചാടി എഴുനേറ്റു.

കൂട്ടുകാരുടെ പിന്നാലെ പുറത്തേക്കിറങ്ങിയ ദിലീപിന്റെ തോളില്‍ ഒരു കൈ സ്പര്‍ശിച്ചു. ഞെട്ടി തിരിഞ്ഞു നോക്കിയ ദിലീപ്‌ കണ്ടു... സ്മിതൂ!.
“എന്താടാ?” ദിലീപ്‌  സ്മിതുവിനോടായി ചോദിച്ചു.
“നീ ഇപ്പോള്‍ പോകണ്ടാ, കുറച്ചു സംസാരിക്കാനുണ്ട്”
“പോടാ, നമുക്ക് പിന്നെ സംസാരിക്കാം”.
തന്റെ തോളത് സ്മിതുവിന്റെ ബലിഷ്ഠമായ കരങ്ങള്‍ അമരുന്നത് ദിലീപ്‌  ഞെട്ടലോടെ തിരിച്ചറിഞ്ഞു. തോള് വെട്ടിച്ചു ഓടാന്‍ ശ്രമിച്ചപ്പോള്‍ സ്മിതു പിന്നില്‍ നിന്നും അവന്റെ ഷര്‍ട്ടിന്റെ കോളറില്‍ പിടി മുറുക്കി.
“അളിയാ, വിട് ആരെങ്കിലും കാണും. നിനക്കെന്നോട് പിണക്കമോന്നും ഇല്ലന്നല്ലേ പറഞ്ഞത്? പിന്നെന്തിനാ എന്നെ ഇങ്ങനെ ഞെരിക്കുന്നത്? വിടളിയാ.”

“ആരാടാ നിന്റെ അളിയന്‍?” മുന്‍പൊരിക്കല്‍ ദിലീപ്‌  സ്വപ്നത്തില്‍ കേട്ട ആ ശബ്ദം – പാറപ്പുറത്ത് ചിരട്ട ഉരക്കുന്ന ശബ്ദം! അപ്പോള്‍ അത് സ്വപ്നമാല്ലായിരുന്നോ?!.. അപ്പോള്‍ തന്റെ മുന്നില്‍ നില്‍ക്കുന്നത് .... അതെ! മിസ്റര്‍ സ്മിത്ത്‌! അപ്പോള്‍ മെഷീന്‍ ഗണ്‍ ?... ഒളിച്ചു വച്ചിരിക്കുകയായിരിക്കും! സൈലന്‍സര്‍? ... അതും കാണാതിരിക്കില്ല!

ദിലീപ്‌ ഉറക്കെ വിളിച്ചു കൂവി, പക്ഷെ പേടി കാരണം അന്നനാളത്തില്‍ പീപ്പി പോയത് പോലെ ഒരു ശബ്ദം മാത്രമാണ് പുറത്തു വന്നത്. സ്മിതു അവനെ വലിച്ചു ജനാലയുടെ അടുതെക്ക് കൊണ്ട് പോയി.
“അളിയാ ഞാന്‍ കഥ എഴുതുന്നത്‌ നിര്‍ത്തി. ഇപ്പൊ കവിത എഴുതുവാ – എന്റെ സ്വന്തം ബ്ലോഗില്‍. ‘മധു എത്ര മധുരം’ എന്ന പേരില്‍ അളിയനെ പറ്റി ഒരു കവിത... വിടളിയാ ...ഒരു കവിത ഞാന്‍ ഉടനെ എഴുതുന്നുണ്ട്. പോരാത്തതിന് മിനിഞ്ഞാന്ന് വീട്ടീന്നു ഞാനും ഷിനയും കുഞ്ഞും കൂടി ആറന്മുള അമ്പലത്തില്‍ പോയി നാല് അര്‍ച്ചന നടത്തി .... നാലാമത്തെ അര്‍ച്ചന നിനക്ക് വേണ്ടിയാരുന്നു. നിന്റെ ഐശ്വര്യത്തിനും സമൃധിക്കും വേണ്ടി.” പറഞ്ഞു നിര്തിയപ്പോളേക്കും ദിലീപിന്റെ തൊണ്ട ഇടറി. ചെറുതായി വിയര്‍ക്കാനും തുടങ്ങി.
സ്മിതു കോളറിലെ പിടി വിട്ടു. കണ്ണ് ചിമ്മുന്ന നേരം കൊണ്ട് ദിലീപ്‌  ബെഞ്ചിന്റെ മുകളില്‍ ചാടി കയറി!

“ എടാ താഴെ ഇറങ്ങെടാ” സ്മിതു അവനെ നോക്കി പറഞ്ഞു.

“ വേല മനസ്സിലിരിക്കട്ടെ, എന്നെ വേടി വെക്കാനല്ലേ?" പറഞ്ഞു തീര്‍ന്നതും ജിത്തു ബെഞ്ചിന് മുകളിലൂടെ പുറത്തേക്കോടി. “എടാ അവിടെ നില്‍ക്കാന്‍” സ്മിതു പിന്നില്‍ നിന്നും വിളിച്ചു. “ഞാന്‍ നിക്കതില്ല... വേണേല്‍ നീ എന്നെ വേടി വച്ചിട്ടോ”

“എന്റെ കയ്യില്‍ തോക്കില്ല” സ്മിതു ഉറക്കെ വിളിച്ചു പറഞ്ഞു.

“ എങ്കില്‍ ബോംബാരിക്കും, ഇന്ന് നീ എന്റെ പോക കണ്ടിട്ടേ അടങ്ങൂ എന്ന് എനിക്കറിയാം.” ദിലീപ്‌  വെടി കൊണ്ട പന്നിയെ പോലെ പാഞ്ഞു!

ഓടുന്നതിനിടയില്‍ എവിടെയോ കേട്ട് മറന്ന ഒരു വാചകം അവന്റെ വായില്‍ നിന്നും അറിയാതെ പുറത്തു വന്നു “ എനിക്കൊന്നും അറിയാന്‍ മേലെന്നു ഈ മറുതായോടു ആരെങ്കിലുമൊന്നു പറയോ! “
ഓടി വാതില്‍ക്കലെതിയ ദിലീപ്‌  പെട്ടന്ന് നിന്നു. അവിടെ ഒരു കൂട്ട ചിരി മുഴങ്ങി. സ്വാമി, ചാണ്ടി... എന്ന് വേണ്ടാ സകലരും വാതില്‍ക്കല്‍ കാത്തു നില്‍ക്കുന്നു. ചിരിക്കുന്നതിനിടയില്‍ വായിലിരുന്ന ഇഡ്ഡലി തൊണ്ടയില്‍ കുരുങ്ങിയ ബിജോയിയുടെ നെറുകയില്‍ സ്റ്റിബി തട്ടി കൊടുത്തു.

ദിലീപ്‌  കിതച്ചു കൊണ്ട് കുറച്ചു നേരം എല്ലാരേയും തുറിച്ചു നോക്കി നിന്നു. പിന്നെ പെട്ടന്ന് തിരിഞ്ഞു നോക്കി. സ്മിതു നിലത്തിരുന്നു ബെഞ്ചില്‍ തല തല്ലി ചിരിക്കുന്നു!

“ഓഹോ അപ്പൊ എല്ലാരും കൂടി ഒപ്പിച്ച പണിയാരുന്നു അല്ലെ?” ദിലീപ്‌ കിതച്ചു കൊണ്ട് ചോദിച്ചു.
ഒന്ന് അടങ്ങിയ കൂട്ടച്ചിരി വീണ്ടു അവിടെ ഉച്ചത്തില്‍ മുഴങ്ങി!

Friday, April 1, 2011

Oru Chatting Kadha




me:  send me your phone no.
 Sent at 9:55 AM on Saturday
 Dileep:  00968 ********
ENTHADAAA
 me:  oru siteil adikkaanaa . virus aano ennu samsayam
Dileep:  mansilyilla
enthade phone lkku virus vidan ulla plan annow
me:  ariyilla, ninte phoninte warranty period kazhinjathaano??
Dileep:  kazinjatha mone
chadikkallade
3y aya phone annu
 me:  enkil athu maattaam
 Dileep:  nee enthava ee paryunne?
enikku onnu mansilkunnilla
 Sent at 10:00 AM on Saturday
 me:  edaa oru site, athu fone number adikkan parayunnu, fake site aano malicious software install aakumo ennu ariyaanaa. ente phone puthiyathaa.
 Dileep:  poda pulleeeee
nee enikkittu pani tharana
avidengum vere arkkum phone illada patti
 me:  enna vendaa, nee nalloru friend aanennaa njaan karuthiyathu.
 Dileep:  hi hi hi
senty adichu kariyam sadikkanulla paripadi anankil venda mone
e phone il annu jivitham
 me:  ok, njaan anuraj-nodu chodikkaam

Dileep:  ninakke oru pani ille?
edaa innale ayirunnu april fool
 me:  mm vendaa vendaa oru aavasyam varumbol ellavanum inganaa
 Dileep:  avente vayil irikkunna kude kelkke
 me:  ok, pinne kaanaam
allel swamiyodu chodikkaam
 Dileep:  hahaha
 Sent at 10:06 AM on Saturday
Related Posts Plugin for WordPress, Blogger...